Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

ഏറ്റവുമൊടുവില്‍ അദാനിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഭരിച്ചിരുന്ന കാലത്ത് തൊട്ടതിനും പിടിച്ചതിനും അദാനിയില്‍ നിന്നും കോടികള്‍ പറ്റിയവരാണ് ഇപ്പോള്‍ അദാനിയെ ചീത്ത വിളിക്കുന്നത് എന്നോര്ക്കണം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഏറ്റവുമൊടുവില്‍ അദാനിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഭരിച്ചിരുന്ന കാലത്ത് തൊട്ടതിനും പിടിച്ചതിനും അദാനിയില്‍ നിന്നും കോടികള്‍ പറ്റിയവരാണ് ഇപ്പോള്‍ അദാനിയെ ചീത്ത വിളിക്കുന്നത് എന്നോര്ക്കണം. അദാനി പോയിട്ടുള്ള ഇന്ത്യയിലെ ഏക പാര്‍ട്ടി ഓഫീസ് എകെജി സെന്‍റര്‍ ആണെന്ന് പലരും തമാശയായി പറയാറുണ്ട്. അത്രയ്‌ക്ക് ഫണ്ടിന് വേണ്ടി സിപിഎം അദാനിയെ ഭരണകാലത്തും പ്രതിപക്ഷത്തിരിക്കുമ്പോഴും ആശ്രയിച്ചിട്ടുണ്ട്.

വയനാട്ടിലെ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദാനിയില്‍ നിന്നും പിണറായി വാങ്ങിയത് അഞ്ച് കോടി രൂപയാണ്. 2018ലെ വെള്ളപ്പൊക്ക ദുരിതത്തില്‍ ആശ്വാസമായി അദാനി പിണറായി വിജയന് നല്‍കിയത് 50 കോടി രൂപ. ഇതിനു പുറമെ സിപിഎമ്മിന് പാര്‍ട്ടി ഫണ്ട്, ഇലക്ഷന്‍ ഫണ്ട് തുടങ്ങഇ കാക്കത്തൊള്ളായിരം ഫണ്ടുകളുടെ പേരിലും അദാനി ഗ്രൂപ്പ് കോടികള്‍ നല്‍കിയിട്ടുണ്ട്. ഇത് പിണറായിക്ക് മാത്രമല്ല, കേരളത്തിലെ കോണ്‍ഗ്രസിനും ബാധകമാണ്.

പണ്ട് ഇന്ദിരാഗാന്ധിയുടെ കാലത്ത് അംബാനിക്ക് എങ്ങിനെയാണോ എതിര്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ പുറത്ത് ഊരുവിലക്കും അകത്ത് ഹഗ്ഗും നല്‍കിയത് അതേ അവസ്ഥയിലാണ് ഇപ്പോള്‍ അദാനി. എല്ലാവര്‍ക്കും വേണ്ടത് അദാനി നീട്ടുന്ന സംഭാവനകളും അദാനി മുടക്കുന്ന കോടികളുടെ പദ്ധതികളും. പക്ഷെ പരസ്യമായി അദാനിയെ എതിര്‍ക്കുകയും ചെയ്യും.

അദാനയില്‍ നിന്നും പണം വാങ്ങാന്‍ പലപ്പോഴും പിണറായിയുടെ പ്രതിനിധിയായി നിന്ന് സംസാരിച്ചിട്ടുള്ള ആളാണ് ജോണ്‍ ബ്രിട്ടാസ് എന്ന് ഓര‍്ക്കണം. ശബരിനാഥന്റെ ഭാര്യ ദിവ്യ അയ്യരെ വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയായി നിയമിച്ചത് പിണറായിയുടെ നിര്‍ബന്ധപ്രകാരമാണെന്നോര്‍ക്കണം. ഇപ്പോള്‍ പിണറായി പറയുന്നത് അദാനിയുടെ പല ആവശ്യങ്ങളും ദിവ്യ തള്ളിക്കളഞ്ഞുവെന്നും അതിനാലാണ് ദിവ്യയെ വിഴിഞ്ഞം തുറമുഖത്തിന്റെ പദവിയില്‍ നിന്നും മാറ്റിയത് എന്നുമാണ്.

ഇത് തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ കാര്യവും. രാഹുല്‍ ഗാന്ധി ഊണിലും ഉറക്കത്തിലും ചീത്തവിളിക്കുന്നത് അദാനിയെയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതികളില്‍ കോടികള്‍ മുടക്കാന്‍ അദാനി വേണം. അതിന് ഉദാഹരണമാണ് കര്‍ണ്ണാടകയിലെ ഡി.കെ. ശിവകുമാറും രാജസ്ഥാന്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് കോടികളുടെ പദ്ധതിയാണ് അദാനി വഴി നടപ്പാക്കിയത്. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ അദാനിയെക്കൊണ്ട് ബിസിനസുകാരുടെ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ കോടികളുടെ നിക്ഷേപമാണ് അശോക് ഗെഹ്ലോട്ട് നടത്തിയത്.

ഇതു തന്നെ മമതയുടെ കാര്യവും. മമത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദാനിയെ മിക്ക പരിപാടികളിലും ചീത്ത വിളിച്ചിരുന്നത് പതിവായിരുന്നു. പക്ഷെ ബംഗാളില്‍ ബിസിനസുകാരുടെ ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടന്നപ്പോളഅ‍ അദാനി പ്രഖ്യാപിച്ചത് കോടികളുടെ ബിസിനസ് ആയിരുന്നു.

ഇപ്പോഴിതാ കേരളത്തിലെ അമ്മ സംഘടനയിലും അദാനിയുടെ പേരില്‍ വലിയ കോലാഹലം നടക്കുകയാണ്. കള്ളപ്പണക്കാരും കള്ളുകച്ചവടക്കാരും പല തട്ടിപ്പുകളിലൂടെ പണമുണ്ടാക്കിയവരും ആണ് സിനിമയെടുക്കുന്നത്. അതില്‍ അഭിനയിക്കാനും പ്രതിഫലം വാങ്ങാനും നടീനടന്മാര്‍ക്ക് യാതൊരു മടിയുമില്ല. ദുബായില്‍ സ്റ്റേജ് ഷോകളാണ് മിക്ക നടീ നടന്മാരുടെയും സിനിമയ്‌ക്ക് പുറമെയുള്ള വരുമാനമാര്‍ഗ്ഗം. അതില്‍ അവിടുത്തെ കള്ളുകച്ചവടക്കാരും ശരിയല്ലാത്ത രീതിയില്‍ പണമുണ്ടാക്കുന്നവരും ഈ പരിപാടികളുടെ സ്പോണ്‍സര്‍മാര്‍ ആകാറുണ്ട്. അവരില്‍ നിന്നും പ്രതിഫലം വാങ്ങിപ്പോകാന്‍ ഈ നടീനടന്മാര്‍ക്ക് മടിയില്ല. പക്ഷെ അദാനി ഗ്രൂപ്പ് 15 കോടി അമ്മയ്‌ക്ക് നല്‍കാണെന്ന് പറഞ്ഞതോടെ അമ്മയിലെ ഒരു വിഭാഗം വര്‍ഗ്ഗീയത മണക്കുകയാണ്. കാരണം അദാനി മോദിയുടെ ആളാണ് എന്ന ചിന്താഗതിയാണ് വര്‍ഗ്ഗീയ വാദികളായ ഇക്കൂട്ടര്‍ക്ക് ഉള്ളത്. പക്ഷെ അവര്‍ പകരം ശ്വേതാമേനോനെയും മറ്റും വര്‍ഗ്ഗീയ വാദികളായി ചിത്രീകരിക്കുകയാണ്.

Recent Posts