പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിഞ്ഞതടവ്. ഉത്തർപ്രദേശ് ഉമർദ സ്വദേശി മുഷ്താക്കാനെ(47)യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി എം സിന്ധു തങ്കം ശിക്ഷിച്ചത്. രണ്ട് കേസുകളിലായി 69 വർഷവും 42 വർഷവുമാണ് തടവ്. എട്ടുലക്ഷം രൂപ പിഴയടയ്‌ക്കണം. പിഴ അടച്ചില്ലെങ്കിൽ ഇരുകേസുലുമായി ആറര വർഷം അധികതടവ് അനുവഭിക്കേണ്ടിവരും.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് അതിഥിത്തൊഴിലാളി കുടുംബത്തിലുള്ള എട്ട് വയസ്സുകാരിയെയും 10 വയസ്സുകാരിയെയും ഡിസംബർ മുതൽ മാർച്ചുവരെ താൽക്കാലിക സംരക്ഷണത്തിനായി മുഷ്‌താക്കാനെ ഏൽപ്പിച്ചിരിന്നു. ഇക്കാലയളവിൽ പലതവണ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
















