World

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ജറുസലേം : അൽ-അഖ്‌സ പള്ളിയുടെ പദവി മാറ്റാനുള്ള നീക്കങ്ങളുമായി ഇസ്രായേൽ . അമേരിക്കയിലെ സ്വാധീനമുള്ള ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് ഇസ്രായേലി സർക്കാർ ഉദ്യോഗസ്ഥരും വലതുപക്ഷ നേതാക്കളും ഇതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.

അന്താരാഷ്‌ട്ര മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അൽ-അഖ്‌സ പള്ളി കോമ്പൗണ്ടിനെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശമാണിപ്പോൾ ഇസ്രായേൽ പരിഗണിക്കുന്നത് . ജോർദാനിയൻ മേൽനോട്ടത്തിൽ അൽ-അഖ്‌സ പള്ളി കൈകാര്യം ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രമീകരണത്തിന്റെ ലംഘനമാണിതെന്നാണ് ഇസ്ലാമിസ്റ്റുകളുടെ വിമർശനം.

നിലവിലെ നിയമപ്രകാരം, അമുസ്ലിംകൾക്ക് അൽ-അഖ്‌സ മസ്ജിദ് കോമ്പൗണ്ട് സന്ദർശിക്കാം, എന്നാൽ അവർക്ക് മതപരമായ ആരാധനയിലോ ആചാരങ്ങളിലോ ഏർപ്പെടാൻ അനുവാദമില്ല. എന്നാൽ ഇപ്പോൾ ചില ഇസ്രായേലി തീവ്ര വലതുപക്ഷ നേതാക്കൾ അൽ അഖ്സ കോമ്പൗണ്ടിൽ വലിയ തോതിലുള്ള ജൂത മതപരമായ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. ഇസ്രായേൽ വലതുപക്ഷ നേതാവ് മോഷെ ഫെയ്ഗ്ലിൻ അടുത്തിടെ അൽ-അഖ്‌സ മസ്ജിദ് കോമ്പൗണ്ട് സന്ദർശിച്ച് ജൂത മതപരമായ ഗാനങ്ങൾ ആലപിക്കുകയും പുതിയ ആരാധനാലയം നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ നിരവധി തവണ അൽ-അഖ്‌സ മസ്ജിദ് സന്ദർശിച്ചിട്ടുണ്ട്, ഇത് പലസ്തീനിൽ നിന്നും നിരവധി അറബ് രാജ്യങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധത്തിന് കാരണമായി. അൽ-അഖ്‌സ മസ്ജിദിന്റെ ഇസ്രായേലിന്റെ ഉടമസ്ഥാവകാശത്തെ പിന്തുണച്ച് അദ്ദേഹം ഇസ്രായേൽ പതാക വീശുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്യുന്നതായി സമീപകാല വീഡിയോകളും കാണിക്കുന്നു.

അതേസമയം, അൽ-അഖ്‌സ പള്ളിയുടെ പദവി മാറ്റാനുള്ള ഏതൊരു ശ്രമവും മേഖലയിലെ സമാധാനത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. മുസ്തഫ അബു സ്വെ മുന്നറിയിപ്പ് നൽകി

Recent Posts