
ന്യൂഡൽഹി : ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളെ പ്രശംസിച്ച് സ്ലൊവേനിയൻ യുവതി. ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ടെന്നും , മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യയുടെ പെയ്‌മെന്റ് സംവിധാനമെന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ ജുലിയ എന്ന യുവതി പങ്ക് വച്ച വീഡിയോയിൽ പറയുന്നു.
എല്ലായിടത്തും ക്യുആർ കോഡുള്ളതിനാൽ യാത്രയ്‌ക്കിടയിൽ പണം അധികം ഉപയോഗിക്കേണ്ടി വന്നില്ലെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ‘ഇന്ത്യയിൽ എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയ കാര്യങ്ങളിലൊന്ന് എനിക്ക് കൂടുതൽ പണം കൈയിൽ കരുതേണ്ടി വന്നില്ല എന്നതാണ്. ഞാൻ പോയ എല്ലായിടത്തും, ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട്. അതുപയോഗിച്ച് പണം അടയ്‌ക്കുന്നത് വലിയ അനുഗ്രഹമായി.
ഇത് സാധ്യമായത് യുപിഐ കാരണമാണ്. ബാങ്ക് വിശദാംശങ്ങൾ ടൈപ്പ് ചെയ്യുന്നതിന് പകരം ആളുകൾ ക്യുആർ കോഡ് സ്‌കാൻ ചെയ്യുകയും നിമിഷങ്ങൾക്കുള്ളിൽ പണം കൈമാറുകയും ചെയ്യുന്നു. യാത്രയ്‌ക്കിടെ ഞാൻ കണ്ടിട്ടുള്ള ഏറ്റവും സൗകര്യപ്രദമായ പെയ്‌മെന്റ് സംവിധാനങ്ങളിൽ ഒന്നാണിത്.
നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ കൈയിൽ വെയ്‌ക്കുന്നതും കുറച്ച് പണം കരുതുന്നതെന്നും നല്ലതാണ്. ബാക്കപ്പ് പെയ്‌മെന്റ് ഓപ്ഷൻ ഉണ്ടെങ്കിൽ ഇന്റർനെറ്റ് ലഭികാതിരിക്കുകെേയാ ക്യുആർ കോഡ് സംവിധാനം ഇല്ലാതിരിക്കുകയോ ചെയ്യുമ്പോൾ ഉപകാരപ്പെടും.’-അവർ കൂട്ടിച്ചേർത്തു.