ന്യൂദല്‍ഹി: ഇന്ത്യയിലെ 22 ലക്ഷം വരുന്ന വിദ്യാര്‍ത്ഥികളെയും അവരുടെ അധ്യാപകരെയും ഭീതിയിലാഴ്‌ത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെയും കോക്രോച്ച് പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ നടക്കുന്ന ഗൂഢപദ്ധതികള്‍ തകര്‍ക്കാന്‍ ഒരുങ്ങി നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ. ജൂൺ 21 ന് നീറ്റ് പുനപരീക്ഷ നടക്കുന്നതിന് മുന്നോടിയായി ,2.5 ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരുമായി അധികാരികൾ രാജ്യവ്യാപകമായി മുന്‍കരുതലെന്ന നിലയ്‌ക്ക് ജൂണ്‍ 20 ശനിയാഴ്ച പരിശോധനകളും സുരക്ഷാപരിശീലനവും നടത്തും. മോക്ക് ഡ്രിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം വരെ തുടരും.
പരീക്ഷാ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷയുണ്ടാകും. സിസിടിവി നിരീക്ഷണത്തിന് പുറമെ പാരാമിലിട്ടറി ഫോഴ്‌സും പരീക്ഷാ സാമഗ്രികൾ സുരക്ഷിതമാക്കും. നീറ്റ് പരീക്ഷ സുഗമമായും സുരക്ഷിതമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജൂണ്‍ 20 ശനിയാഴ്ച രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തും.
മോക്ക് ഡ്രിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം വരെ തുടരും. രാജ്യത്തുടനീളം 2.5 ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ഇതിനകം നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) കൈമാറിക്കഴിഞ്ഞു. പരീക്ഷാ ദിവസം, ക്രമക്കേടുകൾ തടയുന്നതിനായി കേന്ദ്രങ്ങൾ ത്രിതല സുരക്ഷാ സംവിധാനത്തിന് കീഴിലായിരിക്കും പ്രവർത്തിക്കുക.
ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സംരക്ഷണത്തിനും സുരക്ഷയ്‌ക്കും അർദ്ധസൈനിക സേനകൾ ഉത്തരവാദികളായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തുടനീളമുള്ള 5,000-ത്തിലധികം പരീക്ഷാ കേന്ദ്രങ്ങൾ സിസിടിവി നിരീക്ഷണത്തിലൂടെയും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചും നിരീക്ഷിക്കും.
2021 മുതലേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നീറ്റ് വിവാദങ്ങള്‍ ഉയര്‍ത്തപ്പെട്ടിരുന്നു. നീറ്റ് പരീക്ഷക്രമക്കേടുകള്‍ ഉണ്ടാക്കാന്‍ രാജ്യത്ത് ആസൂത്രിത ശ്രമങ്ങളും നടന്നിരുന്നതായി കരുതപ്പെടുന്നു. അതിനപ്പുറം പണത്തിന്റെ പ്രലോഭനങ്ങളില്‍ കുടുങ്ങി പരീക്ഷപേപ്പര്‍ തയ്യാറാക്കുന്നവരും പേപ്പര്‍ ചോര്‍ത്തുന്ന റാക്കറ്റുകളുടെ കയ്യില്‍ വീണു. പക്ഷെ രാജ്യത്ത് അതുവരെ സ്വകാര്യ മെഡിക്കല്‍ കോളെജ് മാനേജ് മെന്‍റുകള്‍ കോടികള്‍ വാങ്ങി മെഡിക്കല്‍ സീറ്റുകള്‍ വില്‍ക്കുന്ന പ്രവണതയ്‌ക്കാണ് നീറ്റ് പരീക്ഷ അറുതി വരുത്തിയത്. എത്രയോ സാധാരണ കുടുംബങ്ങള്‍ക്ക് നീറ്റ് പരീക്ഷകൊണ്ട് നേട്ടവുമുണ്ടായി. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷയിലൂടെ മെഡിക്കല്‍ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. രാഷ്‌ട്രീയനേതാക്കള്‍ക്ക് മെഡിക്കല്‍ കോളെജുകള്‍ സ്വന്തമായുള്ള തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്‌ക്കെതിരെ വലിയ ഒച്ചപ്പാടുകളാണ് ഉയരുന്നത്. ഇവിടെ വീണ്ടും കോഴ വാങ്ങി മെഡിക്കല്‍ സീറ്റ് വില്‍ക്കുന്ന സ്ഥിതി പുനസ്ഥാപിക്കാന്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലുള്ള മെഡിക്കല്‍ കോളെജ് ഉടമകള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതി പക്ഷ പാര്‍ട്ടികള്‍ നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളെ കലാപത്തിലേക്ക് നയിക്കാമെന്ന് സ്വപ്നം കാണുന്നു. എന്തായാലും കുറ്റമറ്റ ഒരു നീറ്റ് പരീക്ഷയ്‌ക്ക് ഇക്കുറി എന്‍ടിഎ തയ്യാറെടുത്തുകഴിഞ്ഞു.
















