ന്യൂഡൽഹി : ഇന്ത്യക്കാരുടെ മരണത്തിനും അപമാനത്തിനും പ്രതികാരം ചെയ്യുന്ന ശക്തനായ ഒരു പ്രധാനമന്ത്രി ഉടൻ തന്നെ രാജ്യത്തിന് ഉണ്ടാകുമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ . പാറ്റ പാർട്ടി രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയതിനു പിന്നാലെയാണ് കെജ്രിവാളിന്റെ പ്രസ്താവന.
രാജ്യത്ത് ജെൻസി കലാപം ലക്ഷ്യമിട്ട് ആരംഭിച്ച കോക്രോച്ച് പാർട്ടിയ്‌ക്ക് ആം ആദ്മിയുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇന്ത്യയിൽ ജെൻസി കലാപമുണ്ടാകുകയും അതുവഴി എൻ ഡി എ സർക്കാരിനെ താഴെയിറക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കെജ്രിവാൾ. അതല്ലെങ്കിൽ ഇനി ഒരു തെരഞ്ഞെടുപ്പ് 2029 ൽ മാത്രമേ ഉള്ളൂവെന്ന് വ്യക്തമായി അറിയുന്ന കെജ്രിവാൾ എന്തുകൊണ്ടാണ് രാജ്യത്ത് ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് പറയുന്നത്.
സിജെപി ഒരു സ്വതന്ത്ര പൗരന്മാരുടെ സംരംഭമായിരിക്കില്ല, മറിച്ച് എഎപിയുമായി ബന്ധപ്പെട്ട ഒരു “രഹസ്യ രാഷ്‌ട്രീയ പദ്ധതി” ആയിരിക്കാമെന്ന് മുൻ സിവിൽ സർവീസുകാരും വിദ്യാഭ്യാസ വിദഗ്ധരും നേരത്തെ തന്നെ പറഞ്ഞിരുന്നു. പരസ്യമായി ആശങ്കകൾ ഉന്നയിച്ചവരിൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആശിഷ് ജോഷിയും ഉൾപ്പെടുന്നു, അദ്ദേഹം ആദ്യം സിജെപിയുടെ പ്രചാരണത്തെ പിന്തുണച്ചിരുന്നു. പ്രസ്ഥാനം യഥാർത്ഥത്തിൽ സ്വതന്ത്രമാണോ അതോ ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടോ എന്ന് ദിപ്കെയിൽ നിന്ന് വ്യക്തത ആവശ്യപ്പെട്ട് ബുധനാഴ്ച ജോഷി എക്‌സിൽ പോസ്റ്റ് ചെയ്തു. പ്രതികരിക്കാൻ അദ്ദേഹം ദിപ്കെയ്‌ക്ക് 24 മണിക്കൂർ സമയം നൽകി.
താൻ രാഷ്‌ട്രീയമായി നിഷ്പക്ഷനായ വ്യക്തിയാണെന്നും ഒരു രാഷ്‌ട്രീയ പാർട്ടിയുടെ സംരംഭത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും ജോഷി പരാമർശിച്ചു.എന്നാൽ വിശദീകരണമൊന്നും ലഭിക്കാത്തപ്പോൾ, വ്യാഴാഴ്ച രാത്രി പ്രസ്ഥാനത്തിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് ജോഷി പ്രഖ്യാപിച്ചു.
എക്‌സിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്‌ദ്ധനായ ജോഷിക്ക് മുമ്പ്, സന്ദീപ് മനുധാനെ, “പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” എന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, മെയ് 17-ന് എക്‌സിലെ ഒരു പോസ്റ്റിൽ, ഈ പ്രചാരണം “ആം ആദ്മി പാർട്ടിയുടെ ഒരു സംരംഭം” ആണെന്നും “പുതിയ മാർഗങ്ങളിലൂടെ പ്രതിപക്ഷ ഇടം നശിപ്പിക്കാനുള്ള” വിശാലമായ ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപിച്ചിരുന്നു. ഇത്തരം സംശയങ്ങൾ അസ്ഥാനത്തല്ലെന്ന് ഊട്ടിയുറപ്പിക്കുകയാണ് കെജ്രിവാളിന്റെ പുതിയ പ്രസ്താവന.
















