India

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: ഭാരതത്തിലേക്ക് നുഴഞ്ഞുകയറി കേരളത്തില്‍ സുരക്ഷിത താവളം കണ്ടെത്തുന്ന ബംഗ്ലാദേശികള്‍ക്ക് വ്യാജ ആധാര്‍, വോട്ടര്‍ ഐഡി, പാന്‍കാര്‍ഡ് എന്നിവ ലഭ്യമാക്കുന്നത് ഒരു ഇസ്ലാമിക ഭീകര സംഘടന. രാഷ്‌ട്രീയ ലക്ഷ്യത്തോടെ കേരളത്തില്‍ ഇസ്ലാം വിശ്വാസികളുടെ എണ്ണം കൂട്ടാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് 2017 മുതല്‍ ശ്രമം തുടങ്ങിയത്. ബംഗ്ലാദേശികള്‍ക്ക് വ്യാജരേഖകള്‍ സംഘടിപ്പിച്ച് നല്‍കാന്‍ ചില രാഷ്‌ട്രീയ നേതാക്കളും സഹായിക്കുന്നുണ്ട്.

നുഴഞ്ഞുകയറ്റക്കാര്‍ കൊല്‍ക്കത്തയില്‍ എത്തിയാലുടന്‍ വ്യാജ ആധാര്‍ സ്വന്തമാക്കും. 2,500 രൂപ നല്‍കിയാല്‍ വ്യാജ ആധാര്‍ നിര്‍മിച്ച് നല്‍കുന്ന സംഘങ്ങള്‍ മമത ബാനര്‍ജിയുടെ ഭരണത്തില്‍ കൊല്‍ക്കത്തയില്‍ സജീവമായിരുന്നു. ഈ വ്യാജ ആധാറുമായി ഇവര്‍ നേരേ എത്തുന്നത് കേരളത്തിലാണ്. ഭീകരസംഘടനയുമായി ബന്ധമുള്ള ചില നാട്ടുകാരുടെ സഹായത്തോടെ വ്യാജ ആധാറിലെ ബംഗാളി മേല്‍വിലാസം മാറ്റും. പ്രാദേശിക വിലാസം ചേര്‍ക്കും. ഇത് അടിസ്ഥാന രേഖയാക്കി കാണിച്ചാണ് വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, കാരുണ്യ കാര്‍ഡ് എന്നിവ നേടിയെടുക്കുന്നത്.

ആധാര്‍ അടക്കമുള്ള എല്ലാ രേഖകളും കേരളത്തില്‍ പലയിടത്തും വ്യാജമായി നിര്‍മിച്ച് നല്‍കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതില്‍ പിഎഫ്‌ഐക്കാര്‍ക്ക് പങ്കുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇവര്‍ക്ക് വലിയ സ്വാധീനമുണ്ട്. കൊട്ടാരക്കരയില്‍ നിന്നും പ്രധാന ഏജന്റ് മുംതാസ് അടക്കം പത്ത് ബംഗ്ലാദേശികള്‍ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായിരുന്നു.

ബംഗ്ലാദേശിലെ ബാഗേര്‍ഘട്ട് ചലിതാ മുനിയായില്‍ നിന്നും ഭര്‍ത്താവ് അമിജാനൊപ്പം മുംതാസ് 13 വര്‍ഷം മുമ്പാണ് ബംഗാളില്‍ എത്തിയത്. കേരളം സുരക്ഷിത താവളമാണെന്ന് വ്യക്തമായതോടെ 2017ല്‍ ഇവര്‍ ചാലക്കുടിയില്‍ എത്തി.

2018ലാണ് കരുനാഗപ്പള്ളിയില്‍ എത്തിയത്. വൈകാതെ മുംതാസും ഭര്‍ത്താവും ബെംഗളൂരുവിലേക്ക് പോയി വ്യാജ ആധാര്‍ കാര്‍ഡ് തയാറാക്കി. ഇതിനും പ്രാദേശിക ഒത്താശ ലഭിച്ചു. ബംഗ്ലാദേശില്‍ നിന്ന് ഒട്ടേറെപ്പേരെ കേരളത്തില്‍ എത്തിച്ചു.

കേരളത്തില്‍ എസ്‌ഐആര്‍ ആരംഭിച്ചതോടെ മുംതാസിന്റെ ഭര്‍ത്താവ് അമിജാന്‍ രണ്ട് മാസം മുമ്പ് കുട്ടികളുമായി ബംഗ്ലാദേശിലേക്ക് മടങ്ങി.

 

Recent Posts