Kerala

‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന: മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പനയില്‍ നിന്നുള്ള പണം ദുരുപയോഗം ചെയ്തുവെന്ന വിജിലന്‍സ് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അവലോകനം ചെയ്യാനും അഴിമതി നിരോധന നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടോ എന്ന് നിര്‍ണയിക്കാനും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ വിജിലന്‍സ് ഡയറക്ടറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

മുഴുവന്‍ രേഖകളും പരിശോധിക്കാനും റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന കണ്ടെത്തലുകള്‍ വീണ്ടും വിലയിരുത്താനും സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉദ്യോഗസ്ഥന് നാല് ആഴ്ച അനുവദിച്ചിട്ടുണ്ട്.

ശരിയായി പരിപാലിക്കുന്ന രേഖകള്‍ ഇല്ലാത്തതിനാല്‍ വ്യക്തിഗത ഉത്തരവാദിത്തം നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പ്രതികള്‍ക്കെതിരായ തുടര്‍നടപടികള്‍ ഉപേക്ഷിക്കാന്‍ ശിപാര്‍ശ ചെയ്ത വിജിലന്‍സ് സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. കേസ് ജൂലൈ 15 ലേക്ക് മാറ്റി.

Recent Posts