Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുക്തികല്പതരു

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര

എം.കെ. അജിത്byഎം.കെ. അജിത്
Jun 8, 2026, 08:53 am IST
inSamskriti

താമ്രലിപ്തി തുറമുഖത്തിന്റെ പൗരാണിക പ്രതാപത്തെ പറ്റി അവര്‍ ബസ്സിലിരുന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു. അപ്പോഴാണ് അപ്പുവിന് ഒരു കാര്യം പെട്ടെന്ന് ഓര്‍മ്മ വന്നത്. അവന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മാധവന്‍ മാഷിന്റെ അരികിലേക്ക് നടന്നു.

‘മാഷേ, നമ്മള്‍ നേരത്തെ കപ്പല്‍ നിര്‍മ്മാണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ‘യുക്തികല്പതരു’ എന്നൊരു പുസ്തകത്തിന്റെ പേര് പറഞ്ഞിരുന്നല്ലോ. ആരാണ് മാഷേ ആ പുസ്തകം എഴുതിയത് പണ്ടത്തെ ഏതെങ്കിലും കപ്പല്‍ ക്യാപ്റ്റന്‍ ആയിരുന്നോ അത്’

അപ്പുവിന്റെ ചോദ്യം കേട്ട് മാധവന്‍ മാഷും മീര ടീച്ചറും ചിരിച്ചുപോയി.

‘അല്ല അപ്പൂ, പൗരാണിക ഭാരതത്തിലെ പ്രശസ്തനായ ഒരു രാജാവാണ് അത് എഴുതിയത്! അദ്ദേഹത്തിന്റെ പേര് ഭോജരാജാവ് എന്നാണ്. നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന ബംഗാളിന് അല്പം പടിഞ്ഞാറ് മാറിയുള്ള മാളവ രാജ്യം ഭരിച്ചിരുന്ന പരമാര രാജവംശത്തിലെ വലിയൊരു പണ്ഡിതനായിരുന്നു അദ്ദേഹം. ഏകദേശം എഡി 11-ാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.’

‘ഒരു രാജാവ് കപ്പല്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് പുസ്തകം എഴുതിയെന്നോ! അദ്ദേഹം ഒരു ശാസ്ത്രജ്ഞന്‍ കൂടി ആയിരുന്നോ ടീച്ചറേ’ മീനാക്ഷി ചോദിച്ചു.

പുറത്തേക്ക് നോക്കിയിരുന്നിരുന്ന മീര ടീച്ചര്‍ തല വെട്ടിച്ച് പറയാന്‍ തുടങ്ങി ‘അതേ മീനാക്ഷീ! ഭോജരാജാവ് വെറുമൊരു യുദ്ധവീരന്‍ മാത്രമായിരുന്നില്ല. അദ്ദേഹം വ്യാകരണം, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ, വൈദ്യശാസ്ത്രം എന്നിവയിലെല്ലാം വലിയ അറിവുള്ളയാളായിരുന്നു. അദ്ദേഹം എഴുതിയ ‘യുക്തികല്പതരു’ എന്നത് വെറുമൊരു കപ്പല്‍ പുസ്തകമല്ല, മറിച്ച് പൗരാണിക ഭാരതത്തിലെ ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ ഒരു വലിയ ‘സര്‍വ്വവിജ്ഞാനകോശം’
ആണ്. ഒരു രാജാവ് തന്റെ രാജ്യത്തിന്റെ ഭരണം മികച്ചതാക്കാന്‍ ശാസ്ത്രത്തെ എങ്ങനെ ഉപയോഗിക്കണം എന്ന് ഇതില്‍ കൃത്യമായി പറയുന്നുണ്ട്.’

കുട്ടികള്‍ മാഷിന് ചുറ്റും കൂടിയിരുന്നു. പുസ്തകത്തിലെ രസകരമായ കാര്യങ്ങള്‍ കേള്‍ക്കാന്‍ ചിന്തുവിന് തിടുക്കമായി.

‘മാഷേ, ആ പുസ്തകത്തില്‍ കപ്പലുകളെക്കുറിച്ച് എന്തൊക്കെയാണ് എഴുതിയിരിക്കുന്നത്’

മാധവന്‍ മാഷ് പറഞ്ഞു തുടങ്ങി ‘അതിലാണ് ഏറ്റവും വലിയ വിസ്മയം ചിന്തൂ! കപ്പലുകളെ അവയുടെ വലിപ്പവും ഉപയോഗവും അനുസരിച്ച് ഭോജരാജാവ് കൃത്യമായി തരംതിരിച്ചിട്ടുണ്ട്. സാധാരണ നദികളില്‍ ഓടുന്ന ചെറിയ തോണികളെ ‘സാമാന്യ’ എന്നും, വലിയ കടല്‍യാത്രകള്‍ക്ക് ഉപയോഗിക്കുന്ന കപ്പലുകളെ ‘വിശേഷ’ എന്നും വിളിച്ചു. അതില്‍ തന്നെ വലിപ്പമേറിയ കപ്പലുകള്‍ക്ക് ‘ദീര്‍ഘ’, ‘ഉന്നത’ എന്നൊക്കെയാണ് പേരിട്ടിരിക്കുന്നത്. കൊട്ടാര സമാനമായ സൗകര്യങ്ങളുള്ള സുഖവാസക്കപ്പലുകള്‍ മുതല്‍ യുദ്ധക്കപ്പലുകള്‍ വരെ എങ്ങനെ ഉണ്ടാക്കണമെന്ന് അതില്‍ വരച്ചു വെച്ചിട്ടുണ്ട്!’
‘മാഷേ, കപ്പലില്‍ ഇരുമ്പ് ആണികള്‍ ഉപയോഗിക്കരുത് എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. അതും ഇതിലാണോ എഴുതിയിരിക്കുന്നത്’സംശയവുമായി അപ്പു എഴുന്നേറ്റു.

‘അതെ അപ്പൂ! 1 ശക്തമായ കാന്തപ്പാറകള്‍ ഉണ്ടെന്നും, കപ്പലില്‍ ഇരുമ്പ് ആണികള്‍ അടിച്ചാല്‍ ഈ പാറകള്‍ കപ്പലിനെ വലിച്ച് പിടിച്ച് അപകടമുണ്ടാക്കുമെന്നും ഭോജരാജാവ് ആ പുസ്തകത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതുകൊണ്ടാണ് പൗരാണിക ഭാരതത്തിലെ കപ്പലുകള്‍ മരക്കഷ്ണങ്ങള്‍ തമ്മില്‍ കോര്‍ത്തു കെട്ടിയും, പ്രകൃതിദത്തമായ പശകള്‍
തേച്ചും വാട്ടര്‍പ്രൂഫ് ആക്കി മാറ്റിയിരുന്നത്. ഭാരതീയരുടെ ഈ വിദ്യ യൂറോപ്യന്മാരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.’
‘അത്ഭുതങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല കുട്ടികളേ.’ മീര ടീച്ചര്‍ പറഞ്ഞു തുടങ്ങി .

‘ കപ്പല്‍ നിര്‍മ്മിക്കാന്‍ ഏത് തരം മരങ്ങള്‍ ഉപയോഗിക്കണം എന്ന് മാത്രമല്ല, കപ്പലിന് ഏത് നിറം നല്‍കണം എന്ന് പോലും യുക്തികല്പതരുവില്‍ പറയുന്നുണ്ട്. മരങ്ങളെ നാലായി തരം തിരിച്ചിരിക്കുന്നു. ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായ മരങ്ങളാണ് കടല്‍ക്കപ്പലുകള്‍ക്ക് ഉപയോഗിക്കേണ്ടത് എന്ന് അതില്‍ നിര്‍ദ്ദേശിക്കുന്നു. കപ്പലിന്റെ മുന്നില്‍ സിംഹം, മഹിഷം, പക്ഷി എന്നിവയുടെയൊക്കെ മുഖങ്ങള്‍ കൊത്തിവെക്കുന്ന രീതിയും ഈ പുസ്തകത്തില്‍ നിന്നാണ് വന്നത്.’
‘എന്തിനാണ് ടീച്ചറേ കപ്പലിന്റെ മുന്നില്‍ മൃഗങ്ങളുടെ മുഖം വെക്കുന്നത്’ മീനാക്ഷി ചോദിച്ചു.

‘അത് വെറുമൊരു ഭംഗിക്ക് മാത്രമല്ല മീനാക്ഷീ. കപ്പല്‍ വരുമ്പോള്‍ കടല്‍ ജീവികള്‍ ഭയന്ന് മാറിപ്പോകാനും, വലിയ തിരമാലകളെ കീറിമുറിച്ച് മുന്നോട്ട് പോകാനും ആ ആകൃതികള്‍ സഹായിക്കുമായിരുന്നു. ദിശയറിയാന്‍ നക്ഷത്രങ്ങളെ നോക്കുന്നതിനൊപ്പം, കപ്പലില്‍ എപ്പോഴും പ്രാവുകളെ വളര്‍ത്തിയിരുന്നു. കര കാണാതെ വഴിതെറ്റുമ്പോള്‍ പ്രാവുകളെ പറത്തിവിടും. അവ പറക്കുന്ന ദിശ നോക്കിയാണ് കര എവിടെയാണെന്ന് മനസ്സിലാക്കിയിരുന്നത്. ഇതെല്ലാം നമ്മുടെ പൂര്‍വ്വികരുടെ പ്രകൃതിയോട് ഇണങ്ങിയ ശാസ്ത്രബോധമാണ് കാണിക്കുന്നത്.’ ടീച്ചര്‍ പറഞ്ഞു.

നദിയിലൂടെ ദൂരേക്ക് നീങ്ങുന്ന തോണികളെ നോക്കി നില്‍ക്കുമ്പോള്‍ കുട്ടിപ്പടയുടെ മനസ്സില്‍ ഭോജരാജാവും അദ്ദേഹത്തിന്റെ ‘യുക്തികല്പതരു’ എന്ന അത്ഭുത ഗ്രന്ഥവും നിറഞ്ഞുനിന്നു.

‘നമ്മുടെ രാജാക്കന്മാര്‍ രാജ്യം ഭരിക്കുക മാത്രമല്ല, വലിയ ശാസ്ത്രഗ്രന്ഥങ്ങള്‍ എഴുതുകയും ചെയ്തിരുന്നല്ലേ മാഷേ,’ അപ്പു അത്ഭുതത്തോടെ ചോദിച്ചു.

‘തീര്‍ച്ചയായും അപ്പൂ. അറിവിനെ ഭരണാധികാരികള്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്ന ഒരു കാലമായിരുന്നു അത്,’ മാഷ് പറഞ്ഞു.

Tags: ArchitecturemedicineAstronomyയുക്തികല്പതരുഭോജരാജാവ്King Bhoja
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Kerala

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

Samskriti

ആകാശവിസ്മയങ്ങളും ഭരദ്വാജ മഹര്‍ഷിയുടെ വിമാനശാസ്ത്രവും

Samskriti

കല്ലില്‍തീര്‍ത്ത അത്ഭുതം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.