Categories: India

ഇന്ത്യാമുന്നണിയോഗത്തിന് എന്ന പേരില്‍ മമത ദല്‍ഹിക്ക് പോയത് വിമതരായ തൃണമൂല്‍ എംപിമാരെ തണുപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍

ഇന്ത്യാമുന്നണിക്ക് കരുത്തേകാന്‍ മമത ദല്‍ഹിക്ക് എന്നൊക്കെയാണ് മാധ്യമ വാര്‍ത്തയെങ്കിലും പാര്‍ലമെന്‍റില്‍ വിള്ളലുണ്ടാക്കാന്‍ പോകുന്ന സ്വന്തം പാര്‍ട്ടിയിലെ എംപിമാരെ കാണാനാണ് മമത യഥാര്‍ത്ഥത്തില്‍ ദല്‍ഹിക്ക് പോയതെന്ന് റിപ്പോര്‍ട്ട്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇന്ത്യാമുന്നണിക്ക് കരുത്തേകാന്‍ മമത ദല്‍ഹിക്ക് എന്നൊക്കെയാണ് മാധ്യമ വാര്‍ത്തയെങ്കിലും പാര്‍ലമെന്‍റില്‍ വിള്ളലുണ്ടാക്കാന്‍ പോകുന്ന സ്വന്തം പാര്‍ട്ടിയിലെ എംപിമാരെ കണ്ട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരൂ എന്ന് അപേക്ഷിക്കാനാണ് മമത ദല്‍ഹിയ്‌ക്ക് പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.  ആകെയുള്ള 29 ലോക്സഭാ എംപിമാരില്‍ 20 പേരെങ്കിലും വിമത എംപിമാരായി തൃണമൂല്‍ കോണ്‍ഗ്രസിന് എതിരെ തിരിയുമെന്നാണ് മാധ്യമവാര്‍ത്ത.

ഇവരെ ഏതെങ്കിലും രീതിയില്‍ അപേക്ഷിച്ച് തിരികെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ എന്ന് നോക്കാനാണത്രെ മമത ദല്‍ഹിയ്‌ക്ക് പോയത്. മമതയുടെ പഴയ അഹങ്കാരം അല്‍പം ശമിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.മരുമകന്‍ അഭിഷേഖ് ബാനര്‍ജിയുടെ ചിറകിന് ക്ലിപ്പിടാന്‍ മമത കഴിഞ്ഞ ദിവസം തയ്യാറായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അഭിഷേക് ബാന‍ര്‍ജിയാണെങ്കിലും രണ്ട് ഉപാധ്യക്ഷന്‍മാരെക്കൂടി പുതുതായി നിയോഗിക്കാന്‍ മമത തയ്യാറായി എന്നത് അഭിഷേക് ബാനര്‍ജിക്ക് എതിരായി ഉയരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് തന്നെയാണ്.

ഇന്ത്യാമുന്നണിയോഗത്തില്‍ ഡിഎംകെ ഉള്‍പ്പെടെ പലരും പങ്കെടുക്കുന്നില്ലെന്നതിനാല്‍ ഇത് കരുത്തുകാട്ടുന്ന ഒരു യോഗമാകില്ലെന്നാണ് വിലയിരുത്തല്‍. ജാര്‍ഖണ്ഡിലെ ജെഎംഎം നേതാവ് ഹേമന്ത് സോറനും ഇന്ത്യാമുന്നണിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ല. ഡിഎംകെയെ കോണ്‍ഗ്രസ് പിണക്കിയതിനാല്‍ എന്‍സിപി നേതാവ് ശരദ് പവാറും പങ്കെടുക്കില്ല. പകരം രോഹിത് പവാറിനെ ചിലപ്പോള്‍ പങ്കെടുപ്പിച്ചേക്കാം എന്ന് മാത്രം. ഈ യോഗത്തിലേക്ക് മമത പോയാലും രാഹുലും മമതയും തമ്മിലുള്ള ഈഗോ വൈകാതെ അവരെ തമ്മിലടിപ്പിക്കുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

Recent Posts