തിരുവനന്തപുരം: ഇക്കുറി കേരളത്തില്‍ നിന്നും ബംഗാളികള്‍ കൂട്ടത്തോടെ നിയമസഭാതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ അത് മമതയ്‌ക്ക് വോട്ട് ചെയ്യാന്‍പോയതാണ് എന്ന കരുതിയാല്‍ തെറ്റി. കാരണം കേരളത്തില്‍ ജോലി ചെയ്തുവന്നിരുന്ന ബംഗാളികളില്‍ ഭൂരിഭാഗത്തിനും മമതയുടെ കിരാത ഭരണത്തില്‍ എത്രയോ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ കഴിയാറില്ല. ഇക്കുറി കേന്ദ്രസേനയുടെ സംരക്ഷണയില്‍ മമതയുടെ ഗുണ്ടകളെ ഭയക്കാതെ വോട്ട് ചെയ്യാന്‍ കഴിഞ്ഞതോടെ അവരില്‍ ഭൂരിഭാഗവും കുത്തിയത് താമരയ്‌ക്ക്.
ഇക്കുറി തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്നും പേരുവെട്ടുമെന്ന പ്രചാരണം ശക്തമായപ്പോള്‍ ഇന്ത്യന്‍ പൗരന്‍ അല്ലാതായി മാറാതിരിക്കാനാണ് അവര്‍ കെട്ടുംകെട്ടി ബംഗാളിലേക്കും അസമിലേക്കും കിതച്ചോടിയത്. പക്ഷെ അവിടെ എത്തിയപ്പോള്‍ ശക്തമായ സൈനികസാന്നിധ്യം കണ്ടപ്പോള്‍ തന്നെ അവര്‍ മറ്റൊരു ബംഗാളിന് സാക്ഷിയാവുകയായിരുന്നു. ഒരു പ്രശ്നവുമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയുന്ന സാഹചര്യം അവര്‍ ആസ്വദിച്ചു. കാരണം വര്‍ഷങ്ങളായി മമതയുടെ ഗുണ്ടകള്‍ ബൂത്ത് പിടുത്തവും കള്ളവോട്ടുമായി മുന്നേറുകയായിരുന്നു.
പിന്നീട് ഭരണം മാറിയതോടെ ബംഗാളികള്‍ ഭയമില്ലാത്ത അന്തരീക്ഷം ആഘോഷിക്കുകയാണ്. ശമ്പളം അല്‍പം കുറഞ്ഞാലും കുടുംബത്തോടൊപ്പം ജീവിച്ച് പണിയെടുക്കാവുന്ന അന്തരീക്ഷമുള്ളപ്പോള്‍ എന്തിന് സംസ്ഥാനം വിട്ട് പോകണമെന്ന് പലരും ചിന്തിക്കുകയാണ്. സുവേന്ദു അധികാരി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കി. അന്നപൂര്‍ണ്ണയോജനപ്രകാരം സ്ത്രീകള്‍ക്ക് മാസം തോറും 3000 രൂപയാണ് നല്കുന്നത്. 25നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. ങ്ങളുടെ ജന്മനാടുകളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോയവരില്‍ വെറും 40 ശതമാനം ആളുകള്‍ മാത്രമാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ബാക്കി 60 ശതമാനത്തോളം വരുന്ന ഭായിമാരും കേരളത്തിലേക്ക് ഇനി വരുന്നില്ലെന്ന ഉറച്ച തീരുമാനത്തിലാണ്.ഒപ്പം കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഭാഗമായി അവരുടെ സ്വന്തം നാട്ടില്‍ തന്നെ ധാരാളം തൊഴിലവസരങ്ങളും മികച്ച കൂലിയും ലഭ്യമാകുന്നതുമാണ് കേരളത്തോടുള്ള പ്രവാസികളുടെ താല്പര്യം കുറയ്‌ക്കുന്നത്
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ വിളവെടുപ്പ് സീസണ്‍ ആരംഭിച്ചതും ഇവര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ ഇടയാക്കിയിരിക്കുന്നു. .
കേരളത്തിന് ഇത് വലിയ ആഘാതം
ഭായിമാരുടെ ക്ഷാമം രൂക്ഷമായതോടെ കേരളത്തിലെ മലയാളികളായ തൊഴിലാളികള്‍ അമിതമായ കൂലി ആവശ്യപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്.. ഇതോടെ വീട് നിര്‍മ്മിക്കാന്‍ ഇറങ്ങിത്തിരിച്ച മലയാളി കുടുംബങ്ങള്‍ക്ക് ഇത് തിരിച്ചടിയായി. കെട്ടിടം പണി വിചാരിച്ച സമയത്ത് തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല പണിക്കൂലി ഇരട്ടിയാവുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ വന്‍കിട വികസന പദ്ധതികളെയും തൊഴിലാളി ക്ഷാമം ബാധിക്കുന്നു. കരാര്‍ ജോലികള്‍ പറഞ്ഞ സമയത്ത് ചെയ്യാന്‍ കഴിയാതെ കരാറുകാര്‍ പ്രതിസന്ധിയിലാണ്. പൊതുമരാമത്ത് ജോലികളും റോഡ് നിര്‍മ്മാണങ്ങളും ഫ്ളാറ്റ്- കെട്ടിട നിര്‍മ്മാണങ്ങളും സ്തംഭനാവസ്ഥയിലാണ്.
















