India

വ്യോമയാന, ഹൈവേ നവീകരണത്തിനായി 39,290 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ദല്‍ഹി-എന്‍സിആര്‍ മേഖലയിലെ വായു മലിനീകരണം കുറയ്ക്കുന്നതിന് സുപ്രധാന പദ്ധതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: വ്യോമയാനം, ഹൈവേ അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗത നവീകരണം എന്നിവയ്‌ക്കായി 39,290 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി, വ്യോമയാന ഇന്ധന വിലയിലെ ചാഞ്ചാട്ടം പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള 10,000 കോടി രൂപയുടെ എടിഎഫ് വില സ്ഥിരത ഫണ്ട് ഇക്കൂട്ടത്തില്‍ പെടും.
രാമേശ്വരം- കോണാര്‍ക്ക് – പാരദീപ് എന്നിവയെ ബന്ധിപ്പിക്കുന്ന 8301 കോടി രൂപയുടെ തീരദേശ ഹൈവേ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. കിഴക്കന്‍ തീരപ്രദേശങ്ങളിലെ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിന് പദ്ധതി സഹായിക്കും. തെലുങ്കാനയിലെ എന്‍എച്ച് 63 എന്‍എച്ച് 563 എന്നീ നാലുവരി പാതകള്‍ക്കായി 7597 കോടി രൂപയുടെ മറ്റൊരു പാക്കേജും പ്രഖ്യാപിച്ചു, ദല്‍ഹി എന്‍സിആറില്‍ പഴയ ട്രക്കുകളും ബസ്സുകളും ഘട്ടമായി നിര്‍ത്തലാക്കുന്നതിനും പകരം ആധുനിക ബിഎസ് 4 വാഹനങ്ങള്‍ കൊണ്ടുവരുന്നതിനും 5041 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ദല്‍ഹി-എന്‍സിആര്‍ മേഖലയിലെ വായു മലിനീകരണം കുറയ്‌ക്കുന്നതിനും വൃത്തിയുള്ള ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന ദ്വിവത്സര പദ്ധതിയാണിത്.

Recent Posts