
തൃശൂർ: കാട്ടാന ആക്രമണത്തെക്കുറിച്ച് പരിശോധിക്കാൻ വാഴച്ചാലിൽ എത്തിയ വനംമന്ത്രി ഷിബു ബേബി ജോണിനെ തടഞ്ഞ് കാട്ടാന. തൃശൂർ വാഴച്ചാലിനടുത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു മന്ത്രി. ഈ സമയത്ത് വഴിമുടക്കി കാട്ടാന ചാർപ്പയിൽ നിൽക്കുകയായിരുന്നു.
മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ കാട്ടാന പ്രത്യക്ഷപ്പെടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ആനയെ തുരത്തിയ ശേഷമാണ് മന്ത്രിയും സംഘവും യാത്ര തുടർന്നത്. സംഭവത്തിന് ശേഷം ജനവാസമേഖലയിലെ കാട്ടാനശല്യം ഒഴിവാക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് ഷിബു ബേബി ജോൺ അറിയിച്ചു.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി സന്ദർശിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് മന്ത്രിയും സംഘവും മോഹനന്റെ വീട്ടില്‍ എത്തിയത്. ഒരു മണിക്കൂറോളം കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതികള്‍ മന്ത്രി കേട്ടു. പൂര്‍ണമായും ജനവാസകേന്ദ്രത്തിലാണ് ആനയെത്തിയതെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്ത് ആനയുടെ സ്ഥിരം സാന്നിധ്യമുണ്ടെന്നും തെര്‍മല്‍ ഇമേജിങ് ഡ്രോണ്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.