
കൊല്‍ക്കത്ത: 2027 ലെ ബംഗാളിലെ സെൻസസ് ആഗസ്റ്റ് 1 മുതൽ ആരംഭിച്ച് അടുത്ത വർഷം ഫെബ്രുവരി അവസാനം അർദ്ധരാത്രി വരെ തുടരും. ഇതിന് രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
സെൻസസ് പ്രവർത്തനങ്ങളിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പശ്ചിമ ബംഗാൾ മറ്റ് സംസ്ഥാനങ്ങളുമായി ഒപ്പമെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബംഗ്ലാദേശുമായി 600 കിലോമീറ്റർ നീളമുള്ള വേലികെട്ടാത്ത അതിർത്തിയുണ്ട്. മുൻ സംസ്ഥാന സർക്കാർ ബിഎസ്എഫിന് ഭൂമി കൈമാറാത്തതിനാൽ, വേലികെട്ടാൻ കഴിഞ്ഞില്ല, ഇത് നുഴഞ്ഞുകയറ്റത്തിനും പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിൽ ജനസംഖ്യാ ഘടനയിൽ മാറ്റത്തിനും കാരണമായതായും അദ്ദേഹം പറഞ്ഞു.
ഭരണത്തിനും ആസൂത്രണത്തിനും കൃത്യമായ സെൻസസ് ഡാറ്റ അത്യാവശ്യമാണെന്നും ഈ സെൻസസ് ഡ്രൈവ് വളരെ പ്രധാനമാണ്. ബംഗാളിലെ എല്ലാവരും ഇതിൽ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി അധികാരി പറഞ്ഞു.
‘ഇന്ത്യൻ സെൻസസ്, 2027’ ന്റെ ആദ്യ ഘട്ടവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് നബന്നയിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തു.
അതേസമയം വേഗം മടങ്ങിക്കോള്ളൂ എന്ന് അനധികൃത കുടിയേറ്റക്കാര്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിര്‍ദേശം നല്‍കി. ഇവര്‍ക്ക് ആഹാരവും വസ്ത്രവും നല്‍കി ബംഗാളില്‍ പാര്‍പ്പിക്കാന്‍ യാതൊരു ഉദ്ദേശവും ഇല്ലെന്നും മുഖ്യമന്ത്രി പറയുന്നു. ബിജെപി അധികാരത്തില്‍ വന്നതോടെ അനധികൃത കുടിയേറ്റക്കാര്‍ മടങ്ങിത്തുടങ്ങിയിരുന്നു.
സുവേന്ദുവിന്റെ കര്‍ശന നിര്‍ദേശം കൂടി വന്നതോടെ ഇവരുടെ ബംഗ്ലാദേശിലേക്കുള്ള മടക്കം കുത്തനെ കൂടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേരളത്തില്‍ അടക്കം നിര്‍മാണ മേഖലയിലും കടകളിലും വീടുകളിലും സിമന്റ് ഇഷ്ടിക ഫാക്ടറികളിലും പ്ലൈവുഡ് ഫാക്ടറികളിലും ജോലി ചെയ്തിരുന്ന ബംഗാളികള്‍ എന്ന് അറിയപ്പെട്ടിരുന്ന ബംഗ്ലാദേശികള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. എന്നാല്‍ വോട്ട് ചെയ്യാനാവില്ലെന്നും പ്രശ്‌നമാകുമെന്നും വ്യക്തമായതോടെ ഇവരും ബംഗ്ലാദേശിലേക്ക് മടങ്ങുകയാണ്.
ഇവര്‍ക്ക് ജോലിയോ താമസസൗകര്യമോ നല്‍കിയാല്‍ നല്‍കുന്നവര്‍ക്ക് എതിരെ നടപടി വരുമെന്ന് സുവേന്ദു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. താമസിക്കാന്‍ സൗകര്യം നല്‍കിയാല്‍ രണ്ടു ലക്ഷംരൂപയും തടവുമാണ് ശിക്ഷ. ഇതു കാരണം ബംഗാളികള്‍ ബംഗ്ലാദേശികള്‍ക്ക് താമസ സൗകര്യം നല്‍കാനും വസമ്മതിച്ചു തുടങ്ങി.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയാല്‍ കോടതിയില്‍ ഹാജരാക്കാതെ നേരിട്ട് ബിഎസ്എഫിന് കൈമാറാനാണ് സുവേന്ദുവിന്റെ നിര്‍ദേശം. ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്. മടങ്ങിപ്പോകുന്നവരുടെ ബയോമെട്രിക് വിവരങ്ങള്‍ അധികൃതര്‍ ശേഖരിക്കുന്നുണ്ട്. ഇവര്‍ വീണ്ടും എത്തിയാല്‍ കണ്ടെത്തുക ഇതോടെ എളുപ്പവുമായി.