തിരുവനന്തപുരം: നിയമസഭയിൽ നയപ്രസംഗത്തിന് പ്രോട്ടോകോൾ ലംഘിച്ച് വന്ദേമാതരം ആലപിക്കാഞ്ഞത് മുഖ്യമന്ത്രി വി.ഡി. സതീശൻ ജമാ അത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങിയിട്ടാണെന്ന് ബിജെപി നേതാവും എംഎൽഎയുമായ വി. മുരളീധരൻ പ്രസ്താവിച്ചു.
”ബഹു.ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണം എന്ന കേന്ദ്രസർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ല…
ഇത് ലോക്ഭവനോടും ബഹു.ഗവർണറോടുമുള്ള അവഹേളനമാണ്…
150 ആം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതവും അപമാനിക്കപ്പെട്ടു…
ജമാ അത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുകയാണ് വി.ഡി സതീശൻ സർക്കാർ എന്ന് വ്യക്തം…
ദേശീയഗീതം മതനിരപേക്ഷതയ്‌ക്ക് നിരക്കാത്തത് എന്ന അവരുടെ വാദം സർക്കാർ അംഗീകരിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്…
1896ൽ കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ആദ്യമായി ആലപിച്ച ‘വന്ദേമാതര’ത്തോട് എന്നുമുതലാണ് കോൺഗ്രസിന് അയിത്തം തുടങ്ങിയത് എന്ന് വി.ഡി സതീശൻ വ്യക്തമാക്കണം…
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു,” വി. മുരളീധരൻ ഫേസ് ബുക്കിലൂടെ പ്രതികരിച്ചു.
















