
ഭോപ്പാൽ : വർഷങ്ങൾക്ക് ശേഷം ഹിന്ദു വിശ്വാസികൾക്ക് വിട്ടു നൽകിയ ഭോജ്ശാലയിൽ ആരാധന നടത്താനെത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് . പരമ്പരാഗത ആചാരങ്ങൾ കർശനമായി പാലിച്ചാണ് അദ്ദേഹം പ്രത്യേക പൂജ നടത്തിയത്.
കത്തുന്ന വെയിലും കഠിനമായ ചൂടും വകവയ്‌ക്കാതെ, ആയിരക്കണക്കിന് ഭക്തരും അനുയായികളും മുഖ്യമന്ത്രിയെ സ്വീകരിക്കാൻ തെരുവുകളിൽ അണിനിരന്നു. ഭോജ്ശാലയിൽ നടന്ന യാഗത്തിലും അദ്ദേഹം പങ്കാളിയായി. “ജയ് മാ സരസ്വതി!” എന്ന മന്ത്രങ്ങളാൽ പ്രതിധ്വനിച്ച അന്തരീക്ഷത്തിൽ കാവിക്കൊടികളുമുയർന്നു. ലണ്ടനിൽ സൂക്ഷിച്ചിരിക്കുന്ന മാ വാഗ്ദേവിയുടെ യഥാർത്ഥ വിഗ്രഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തുമെന്നും മോഹൻ യാദവ് പറഞ്ഞു. ഹിന്ദു വിശ്വാസങ്ങളെ സംരക്ഷികാൻ എപ്പോഴും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി .
മെയ് 15 നാണ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് വർഷം മുഴുവനും ആരാധന നടത്താൻ ഹിന്ദു പക്ഷത്തിന് അനുമതി നൽകിയത് . ഔദ്യോഗിക പദവി വഹിക്കുമ്പോൾ ഭോജ്ശാല സന്ദർശിക്കുന്ന ആദ്യത്തെ സംസ്ഥാന മുഖ്യമന്ത്രിയാണ് മോഹൻ യാദവ് .