കവാർധ : ഛത്തീസ്ഗഡിലെ കവാർധ ജില്ലയിലെ വനഗ്രാമങ്ങളിൽ വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു.
പണ്ടാരിയ ബുച്ചിപാര ഗ്രാമത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇവർ ഹിന്ദുമതം സ്വീകരിച്ചത് . എംഎൽഎ ഭാവന ബോറയുടെ നേതൃത്വത്തിലാണ് ആദിവാസികൾക്കായി “ഘർ വാപസി” സംഘടിപ്പിച്ചത്. ചിർഹ, പിപർഹ, കുൽഹിഡോംഗ്രി, ജമുൻപാനി, നാഗദ്ബാര, നവപാര എന്നീ ഗ്രാമങ്ങളിലെ ആദിവാസി കുടുംബങ്ങളാണ് മണ്ഡലത്തിലെ വനപ്രദേശങ്ങളിലെ സാംസ്കാരിക സ്വത്വം, ഗോത്ര പാരമ്പര്യങ്ങൾ, സാമൂഹിക ഐക്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ കാമ്പെയ്‌നിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുത്ത് സനാതനധർമ്മത്തിലേയ്‌ക്ക് എത്തിയത് .
ഭാവന ബോറയടക്കമുള്ളവർ ഇവരെ കാലുകൾ കഴുകി ആദരിച്ചു. മതപരിവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വനപ്രദേശങ്ങളിൽ മുമ്പ് സംഘടിത ശ്രമങ്ങൾ നടന്നിരുന്നു വെന്ന് ബൊഹ്‌റ അവകാശപ്പെട്ടു.
ഗോത്ര, വനമേഖലകളിൽ നടപ്പിലാക്കിയ വികസന സംരംഭങ്ങൾ പൊതുജനവിശ്വാസം ശക്തിപ്പെടുത്തുകയും അവരുടെ പാരമ്പര്യങ്ങളുമായി വീണ്ടും ബന്ധപ്പെടാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് ഭാവന ബോറ പറഞ്ഞു. “വനമേഖലകളിൽ റോഡുകൾ, വിദ്യാഭ്യാസം, ഹോസ്റ്റലുകൾ, കുടിവെള്ളം, ആരോഗ്യ സേവനങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിച്ചതോടെ, സർക്കാരിലുള്ള ഗോത്ര സമൂഹത്തിന്റെ വിശ്വാസം കൂടുതൽ ശക്തമായി,” അവർ കൂട്ടിച്ചേർത്തു.
നേരത്തെ, നൂർ വനമേഖലയ്‌ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള 115 ഗോത്രവർഗക്കാരും, കുയി-കുക്ദൂർ പ്രദേശത്ത് നിന്നുള്ള 70 പേരും, ദാംഗഡ് ഗ്രാമത്തിൽ നിന്നുള്ള 50 പേരും, കുൽഹിഡോംഗ്രി ഗ്രാമത്തിൽ നിന്നുള്ള 140 പേരും അടക്കം 500 ഓളം പേരാണ് കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ സനാതനധർമ്മത്തിലേയ്‌ക്കെത്തിയത്.
















