കൊല്‍ക്കൊത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി 12 വർഷത്തിനുള്ളിൽ മമത ബാനർജിക്ക് ചെയ്യാൻ കഴിയാത്തത് 10 ദിവസം കൊണ്ട് ചെയ്തു. സിലിഗുരിയോട് ചേർന്നുള്ള ചിക്കൻസ് നെക്കിന് സമീപമുള്ള 27 കിലോമീറ്റർ അതിർത്തി ഭൂമി അദ്ദേഹം ബിഎസ്എഫിന് കൈമാറി.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടാൻ ആവശ്യമായ ഭൂമി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ മമത ബാനർജിക്ക് ഏഴ് കത്തുകൾ എഴുതിയിരുന്നു, പക്ഷേ ഒന്നും നടപ്പായില്ല.
ടിഎംസി ഭരണകാലത്ത് പൊതു ഖജനാവ് കൊള്ളയടിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു ബിജെപിയുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനം. നടപടി ഇതിനകം മുകളിൽ നിന്ന് ആരംഭിച്ചു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിക്ക് 24 ബിനാമി സ്വത്തുക്കള്‍ കൈവശം വെച്ചതിന്റെ പേരില്‍ നോട്ടീസ് അയച്ചു. ഈ 24 സ്വത്തുക്കളിൽ അഭിഷേക് ബാനര്‍ജി താമസിക്കുന്ന രണ്ട് സ്വകാര്യ ബംഗ്ലാവുകളും കെട്ടിടങ്ങളും ഉൾപ്പെടുന്നു.അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ് സുവേന്ദു അധികാരി. പൊളിക്കലുകൾക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഇനി ബംഗാളിലെമ്പാടും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അമിത് ഷായ്‌ക്കെതിരെ അഭിഷേക് ബാനർജി നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിൽ നടപടിയെടുക്കരുതെന്ന് കൽക്കട്ട ഹൈക്കോടതി സംസ്ഥാന പോലീസിനോട് വ്യാഴാഴ്ച ഉത്തരവിട്ടു. അതേ സമയം കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ അഭിഷേക് ബാനർജി ഇന്ത്യ വിട്ടുപോകരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
















