India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

2028 ആകുമ്പോഴേക്കും അയോധ്യ വഴി 18,000 കോടി രൂപ വരുമാനം നേടിയെടുക്കാന്‍ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലഖ്നൗ: 2024 ജനുവരിയിൽ രാമക്ഷേത്ര പ്രതിഷ്ഠയ്‌ക്ക് ശേഷം അയോധ്യയിലെ വിനോദസഞ്ചാരത്തിൽ വൻ കുതിപ്പ്. ഇതനുസരിച്ച് കണക്കാക്കിയാല്‍ 2028 ആകുമ്പോഴേക്കും അയോധ്യ വഴി 18,000 കോടി രൂപ വരുമാനം നേടിയെടുക്കാന്‍ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു.

ഇപ്പോള്‍ അയോധ്യ നഗരത്തിലെ ടൂറിസം മേഖല പ്രതിവർഷം ₹8,000 കോടി മുതൽ 12,500 കോടി വരെ വരുമാനം നൽകുന്നു. ഈ വരുമാനം ഹോസ്പിറ്റാലിറ്റി, ഗതാഗതം, റീട്ടെയിൽ, സേവന മേഖല എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.

2028 ആകുമ്പോഴേക്കും യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് ടൂറിസം വഴിയുള്ള സമ്പദ് വ്യവസ്ഥ 270,000 കോടി രൂപയായി കണക്കാക്കപ്പെടുന്നു, അതിൽ അയോധ്യ മാത്രം 25 ശതമാനം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ക്ഷേത്രത്തെ ആശ്രയിച്ച് നിരവധി പേർ ഉപജീവനം കണ്ടെത്തുന്നു എന്നതിലുപരി, ക്ഷേത്രത്തിന്റെ വരുമാനം രാജ്യത്തിന്റെ പുരോഗതിയ്‌ക്ക് വേണ്ടിയാണ് വിനിയോഗിക്കപ്പെടുക എന്നതാണ് സത്യം.

Recent Posts