തിരുവനന്തപുരം:മുഖ്യമന്ത്രി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ജാതിവാല്‍ വെളിവാക്കി വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന് പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് ശ്രീകുമാരന്‍തമ്പി.
ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വന്ന യുവ കോണ്‍ഗ്രസ് നേതാവി ജിന്‍റോ ജോണിനെയും ശ്രീകുമാരന്‍ തമ്പി തന്റെ പ്രസ്താവനയില്‍ തിരുത്തുന്നു.. സത്യപ്രതിജ്ഞാ വേളയില്‍ മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറഞ്ഞതില്‍ ഒരു യുവ നേതാവ് ദു:ഖം രേഖപ്പെടുത്തുന്നതായി കണ്ടു. ഒരു വ്യക്തി തന്റെ നിയമപരമായ ചടങ്ങുകളിലും ഔദ്യോഗിക രേഖകള്‍ തയാറാക്കുമ്പോഴും ആ വ്യക്തിയുടെ ഇനിഷ്യലില്‍ ഉള്‍പ്പെട്ട പൂർണ്ണമായ പേര് രേഖപ്പെടുത്തുന്നത് സ്വാഭാവികമാണ്. -ശ്രീകുമാരന്‍തമ്പി പറയുന്നു.
ഇന്നത്തെ പത്രസമ്മേളനത്തില്‍ ആ വിഷയത്തെ പറ്റിയുള്ള ചോദ്യത്തിന് വികാരപരമായ മറുപടി മുഖ്യമന്ത്രി വി ഡി സതീശൻ നല്‍കുന്നത് കേള്‍ക്കുകയും ചെയ്തു. ഞാൻ ഉള്‍പ്പെടെയുള്ളവർ പറയാൻ ആഗ്രഹിച്ച കാര്യമാണ് അദ്ദേഹം ഇന്ന് മറുപടിയായി നല്‍കിയത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ശുഭകരവും സ്വപ്നതുല്യവുമായ ഒരു മുഹൂർത്തത്തില്‍ തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറയുന്നത് ആ വ്യക്തിക്കും അദ്ദേഹത്തിന്റെ പിതാവിനും അഭിമാനകരമാണ്. സ്വന്തം പിതാവിന്റെ പേരില്‍ അഭിമാനിക്കുന്ന ഒരു പുത്രന്റെ കടമയാണ് അതെന്നു ഞാൻ വിശ്വസിക്കുന്നു.-ശ്രീകുമാരന്‍തമ്പി പറയുന്നു.
















