മുംബൈ : ജൂൺ 1 മുതൽ ജനങ്ങൾക്ക് പണപ്പെരുപ്പത്തിൽ നിന്ന് മറ്റൊരു വലിയ ആഘാതം നേരിടേണ്ടി വരും. പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയായ മാരുതി സുസുക്കിയുടെ വാഹനങ്ങൾക്ക് 30,000 വരെ വില കൂടും. പണപ്പെരുപ്പ സമ്മർദ്ദവും പ്രതികൂലമായ വില സാഹചര്യവും കാരണം എല്ലാ മോഡലുകളിലും 30,000 വരെ വില വർധിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
2026 ജൂൺ മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ തങ്ങളുടെ എല്ലാ മോഡലുകളുടെയും വില 30,000 രൂപ വരെ വർദ്ധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെലവ് ചുരുക്കലിലൂടെ ഇതിന്റെ ആഘാതം ലഘൂകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫയലിംഗിൽ കമ്പനി വ്യക്തമാക്കി. എന്നിരുന്നാലും പണപ്പെരുപ്പ സമ്മർദ്ദങ്ങൾ എല്ലാ മോഡലുകളുടെയും വില വർദ്ധിപ്പിക്കാൻ കമ്പനിയെ നിർബന്ധിതരാക്കുന്നുണ്ട്.
കൂടാതെ പണപ്പെരുപ്പ സമ്മർദ്ദം ഇപ്പോൾ ഉയർന്ന നിലയിലാണെന്നും വിപണി പ്രതികൂലമായ ചെലവ് അന്തരീക്ഷം അനുഭവിക്കുന്നുണ്ടെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞതായി റിപ്പോർട്ട് പറയുന്നു. തൽഫലമായി ഈ വർദ്ധിച്ച ചെലവുകളുടെ ഒരു ഭാഗം കമ്പനി വിപണിയിലേക്ക് കൈമാറേണ്ടിവരും. കൂടാതെ ഉപഭോക്താക്കളിൽ ഉണ്ടാകുന്ന ആഘാതം പരമാവധി കുറയ്‌ക്കുന്നതിന് കമ്പനി ശ്രമിക്കുന്നു.
നിലവിൽ കമ്പനിയുടെ എൻട്രി ലെവൽ എസ്-പ്രസ്സോ മുതൽ പ്രീമിയം യൂട്ടിലിറ്റി വാഹനമായ ഇൻവിക്ടോയുടെ വില 3.49 ലക്ഷം മുതൽ 28.7 ലക്ഷം വരെയാണ്. കഴിഞ്ഞ വർഷം പുതിയ ജിഎസ്ടി നിരക്ക് നടപ്പിലാക്കിയതിനുശേഷം, എസ്-പ്രസ്സോയുടെ വില 1,29,000 രൂപ വരെ കമ്പനി കുറച്ചിരുന്നു. അതേസമയം, കമ്പനിയുടെ മറ്റ് ജനപ്രിയ കാറുകളിലൊന്നായ ആൾട്ടോ കെ 10 ന്റെ വില 1,07,600 രൂപ വർദ്ധിപ്പിച്ചു. ഇതിനുപുറമെ, മാരുതി സെലേറിയോയ്‌ക്ക് 94,100 രൂപയും വാഗൺ-ആറിന് 79,600 രൂപയും വർദ്ധിപ്പിച്ചു.
ജൂൺ 1 മുതൽ ഈ വാഹനങ്ങളുടെയെല്ലാം വില 30,000 വരെ വർദ്ധിക്കും. എന്നിരുന്നാലും, ഓരോ മോഡലിന്റെയും കൃത്യമായ വില വർദ്ധനവ് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ കമ്പനി എല്ലാ വാഹനങ്ങൾക്കും പുതിയ വില പ്രഖ്യാപിച്ചേക്കാം.
















