Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 09:15 am IST
in Main Article

നരേന്ദ്ര മോദി / ജോര്‍ജിയ മെലോണി
പ്രധാനമന്ത്രി / ഇറ്റാലിയന്‍ റിപ്പബ്ലിക്കിലെ മന്ത്രിസഭാസമിതി അധ്യക്ഷ

ഭാരതവും ഇറ്റലിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. സമീപവര്‍ഷങ്ങളില്‍, അഭൂതപൂര്‍വമായ വേഗതയിലാണു നമ്മുടെ ബന്ധം വിപുലീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ മൂല്യങ്ങളിലും ഭാവിയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടിലും അധിഷ്ഠിതമായ സൗഹൃദത്തില്‍ നിന്ന്, സവിശേഷമായ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് അതു വികസിച്ചിരിക്കുന്നു.

അന്താരാഷ്‌ട്ര ക്രമം വലിയ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകുന്ന ഈ സമയത്ത്, ഇറ്റലിയും ഭാരതവും തമ്മിലുള്ള പങ്കാളിത്തം ഉന്നത രാഷ്‌ട്രീയ-സ്ഥാപന തലങ്ങളിലെ പതിവു ചര്‍ച്ചകളിലൂടെയാണു മുന്നോട്ടു നയിക്കപ്പെടുന്നത്. ഇതു നമ്മുടെ സാമ്പത്തിക ചടുലതയും സാമൂഹ്യ സര്‍ഗാത്മകതയും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നാഗരിക ജ്ഞാനവും ഒന്നിപ്പിക്കുന്ന പുതിയതും ഉയര്‍ന്നതുമായ തലത്തിലേക്കു വളരുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സമൃദ്ധിയും സുരക്ഷയും നിര്‍ണയിക്കപ്പെടുന്നത്, നവീകരണങ്ങള്‍ നടത്താനും ഊര്‍ജപരിവര്‍ത്തനം നിയന്ത്രിക്കാനും തന്ത്രപരമായ പരമാധികാരത്തിനു കരുത്തേകാനുമുള്ള രാജ്യങ്ങളുടെ ശേഷിയെ ആശ്രയിച്ചായിരിക്കും എന്ന നമ്മുടെ പൊതുവായ അവബോധത്തെയാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്. ഇതിനായി, പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും നമ്മുടെ പരസ്പരപൂരക ശക്തികള്‍ ഒരുമിപ്പിക്കുന്നതിനുമായി ഉഭയകക്ഷിബന്ധം ആഴത്തിലാക്കാനും വൈവിധ്യവത്കരിക്കാനും നാം പ്രതിജ്ഞാബദ്ധരാണ്. വ്യാവസായിക ശക്തി എന്ന നിലയിലുള്ള ഇറ്റലിയുടെ സ്ഥാനം പ്രതിഫലിപ്പിക്കുന്ന ഇറ്റാലിയന്‍ രൂപകല്‍പ്പന, നിര്‍മാണമികവ്, ലോകോത്തര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ എന്നിവയും, ഭാരതത്തിന്റെ അതിവേഗ സാമ്പത്തിക വളര്‍ച്ച, എന്‍ജിനിയറിങ് പ്രതിഭകള്‍, വ്യാപ്തി, നൂറിലധികം യൂണികോണുകളും രണ്ടുലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകളും അടങ്ങുന്ന നവീകരണ-സംരംഭക ആവാസവ്യവസ്ഥ എന്നിവയും തമ്മില്‍ കരുത്തുറ്റ പങ്കാളിത്തത്തിനു രൂപം നല്‍കാനാണു നാം ലക്ഷ്യമിടുന്നത്. ഇതു വെറും കൂട്ടിച്ചേര്‍ക്കലല്ല; മറിച്ച്, നമ്മുടെ വ്യവസായശക്തികളുടെ പരസ്പരമുള്ള മൂല്യവര്‍ധനയുടെ സഹനിര്‍മിതിയാണ്.

യൂറോപ്യന്‍ യൂണിയനും ഭാരതവും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇരുദിശകളിലുമുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനു വഴിയൊരുക്കുന്നു. പ്രതിരോധം-എയ്റോസ്‌പേസ്, ഹരിത സാങ്കേതികവിദ്യകള്‍, യന്ത്രസാമഗ്രികള്‍, വാഹനനിര്‍മാണ ഘടകങ്ങള്‍, രാസവസ്തുക്കള്‍, ഔഷധനിര്‍മാണം, വസ്ത്രവ്യാപാരം, അഗ്രി-ഫുഡ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, ഇറ്റലിയും ഭാരതവും തമ്മിലുള്ള വ്യാപാരം 2029-ഓടെ 20 ശതകോടി യൂറോ എന്ന ലക്ഷ്യത്തില്‍ എത്തിക്കാനും അതു മറികടക്കാനും നാം ആഗ്രഹിക്കുന്നു.

‘മെയ്ഡ് ഇന്‍ ഇറ്റലി’ എന്നതു ലോകമെമ്പാടും മികവിന്റെ പര്യായമാണ്. ഇന്നതു ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഉന്നത ഗുണനിലവാര ലക്ഷ്യങ്ങളുമായി സ്വാഭാവികമായ സംയോജനം കണ്ടെത്തുന്നു. ഈ പശ്ചാത്തലത്തില്‍, ഭാരതത്തിലെ ഉല്പാദനത്തില്‍ ഇറ്റാലിയന്‍ വ്യവസായങ്ങള്‍ക്കുള്ള വര്‍ധിച്ചുവരുന്ന താല്‍പ്പര്യവും ഇറ്റലിയിലെ ഇന്ത്യന്‍ വ്യവസായങ്ങളുടെ വളര്‍ന്നുവരുന്ന സാന്നിധ്യവും നമ്മുടെ വിതരണശൃംഖലകളുടെ സംയോജനത്തിനു കരുത്തുപകരുന്നു. ഇത് ഇരുപക്ഷത്തുനിന്നുമായി ഇപ്പോള്‍ ഇതിനകം 1,000-ത്തിലധികം വരും.

സാങ്കേതിക നവീകരണമാണു നമ്മുടെ പങ്കാളിത്തത്തിന്റെ കാതല്‍. നിര്‍മിതബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ്, അത്യാധുനിക ഉല്‍പ്പാദനം, നിര്‍ണായക ധാതുക്കള്‍, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിലെ പുരോഗതിയോടെ, വരാനിരിക്കുന്ന പതിറ്റാണ്ടുകള്‍ മാനദണ്ഡങ്ങള്‍ക്കതീതമായ വ്യാപ്തിയുള്ള സാങ്കേതിക വിപ്ലവത്താല്‍ രൂപപ്പെടുമെന്നതു തീര്‍ച്ചയാണ്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണല്‍ പ്രതിഭകളുടെ ലഭ്യതയും ഭാരതത്തിന്റെ ചടുലമായ നവീകരണ ആവാസവ്യവസ്ഥയും, ഇറ്റലിയുടെ നൂതന വ്യാവസായികശേഷിയും ചേരുമ്പോള്‍ ഈ മേഖലകളിലെ നമ്മുടെ സഹകരണം സ്വാഭാവികവും തന്ത്രപരവുമായി മാറുന്നു. നമ്മുടെ സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും തമ്മിലുള്ള വളര്‍ന്നുവരുന്ന പങ്കാളിത്തം ഇതിനു പിന്തുണയേകും.

ഭാരതത്തിന്റെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ഇതിനകം ലോകരാജ്യങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്തില്‍, വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് നിര്‍മിതബുദ്ധി നമ്മുടെ സമൂഹങ്ങളിലും ആഗോള സമ്പദ്വ്യവസ്ഥയിലും ഇതിനകം സ്വാധീനം ചെലുത്തുന്നു. നിര്‍മിതബുദ്ധിയുടെ വികസനം ഉത്തരവാദിത്വമുള്ളതും മനുഷ്യകേന്ദ്രീകൃതവുമാണെന്ന് ഉറപ്പാക്കാന്‍ ഭാരതവും ഇറ്റലിയും ദീര്‍ഘകാലമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. ഈ കാഴ്ചപ്പാടില്‍, ഇരു രാജ്യങ്ങളും നിര്‍മിതബുദ്ധിയെ സമഗ്ര വികസനത്തിനുള്ള കരുത്തുറ്റ സങ്കേതമായി കാണുന്നു; വിശേഷിച്ച് ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്ക് ഇത് ഏറെ ഉപകാരപ്പെടും. ഡിജിറ്റല്‍

പൊതുമേഖലാ അടിസ്ഥാനസൗകര്യങ്ങളും പല ഭാഷകളിലും ലഭ്യമായ സാങ്കേതികവിദ്യകളും ജനങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു പകരം കുറയ്‌ക്കാന്‍ സഹായിക്കുമെന്നും ഇരുരാജ്യങ്ങളും കരുതുന്നു. സാങ്കേതികവിദ്യയുടെ കേന്ദ്രസ്ഥാനത്തു മനുഷ്യനെ പ്രതിഷ്ഠിക്കുന്ന (MANAV) ഭാരതത്തിന്റെ കാഴ്ചപ്പാടിലും, മനുഷ്യത്വപരമായ പാരമ്പര്യത്തില്‍ ഊന്നിയുള്ള മനുഷ്യകേന്ദ്രീകൃത ‘അല്‍ഗോര്‍-എത്തിക്‌സ്’ (algor-ethics) പ്രോത്സാഹിപ്പിക്കുന്നതിലെ ഇറ്റലിയുടെ നേതൃത്വത്തിലും അധിഷ്ഠിതമായി, നിര്‍മിതബുദ്ധി സാമൂഹ്യശാക്തീകരണത്തിനുള്ള പ്രേരക ഘടകമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നമ്മുടെ പങ്കാളിത്തം ലക്ഷ്യമിടുന്നു. നമ്മുടെ ഈ സമീപനം ഭാരതത്തിന്റെ ഡിജിറ്റല്‍ വ്യാപ്തിയെ ഇറ്റലിയുടെ ധാര്‍മിക-വ്യാവസായിക വൈദഗ്ധ്യവുമായി സമന്വയിപ്പിക്കുകയും സാങ്കേതികവിദ്യ മനുഷ്യന്റെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. സുരക്ഷിതമായ ഡിജിറ്റല്‍ സഹകരണം, ശേഷി വര്‍ധിപ്പിക്കല്‍, പ്രതിരോധശേഷിയുള്ള സൈബര്‍ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയിലെ മികച്ച അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നതിലൂടെ, എല്ലാ രാജ്യങ്ങള്‍ക്കും നിര്‍മിതബുദ്ധി രൂപപ്പെടുത്താനും അതിന്റെ പ്രയോജനം നേടാനും കഴിയുന്ന, തുറന്നതും വിശ്വസനീയവും നീതിയുക്തവുമായ ഡിജിറ്റല്‍ ഇടം സൃഷ്ടിക്കാന്‍ നാം ലക്ഷ്യമിടുന്നു. ഈ കാഴ്ചപ്പാടാണ് ഇറ്റലിയുടെ ഏ7 അധ്യക്ഷപദവിയുടെയും ന്യൂ ദല്‍ഹിയില്‍ നടന്ന എഐക ഇംപാക്ട് സമ്മിറ്റ് 2026′-ന്റെ ഫലങ്ങളുടെയും കാതല്‍. നിര്‍മിതബുദ്ധിയെ മനുഷ്യന്‍ മനുഷ്യനുവേണ്ടി സജ്ജമാക്കിയ സങ്കേതമായി കാണുക എന്നതിനര്‍ഥം, സാങ്കേതികവിദ്യക്ക് ഒരിക്കലും വ്യക്തികള്‍ക്കു പകരമാകാനോ അവരുടെ മൗലികാവകാശങ്ങളെ ഹനിക്കാനോ കഴിയില്ലെന്നും, പൊതു ചര്‍ച്ചകളെ സ്വാധീനിക്കാനോ ജനാധിപത്യപ്രക്രിയകളെ അട്ടിമറിക്കാനോ അത് ഉപയോഗിക്കാന്‍ കഴിയില്ലെന്നും ശക്തമായി ഉറപ്പിച്ചു പറയുക എന്നതാണ്. പരസ്പരം കൂട്ടിയിണക്കപ്പെടുന്ന ഈ ലോകത്ത്, സ്വാതന്ത്ര്യവും മനുഷ്യന്റെ അന്തസ്സും സംരക്ഷിക്കുന്നതിനുള്ള നമ്മുടെ സമീപനം ഈ വെല്ലുവിളിയെ ആശ്രയിച്ചാണു നിലകൊള്ളുന്നത്.

നമ്മുടെ സഹകരണം ബഹിരാകാശമേഖലയെയും ഉള്‍ക്കൊള്ളുന്നു. ബഹിരാകാശ പര്യവേഷണത്തിലും ഉപഗ്രഹ സാങ്കേതികവിദ്യയിലും ഭാരതം കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങളും ഇറ്റലിയുടെ മികച്ച എയ്റോസ്‌പേസ് എന്‍ജിനിയറിങ് വൈദഗ്ധ്യവും, സംയുക്ത സംരംഭങ്ങള്‍ക്കും അടുത്ത തലമുറ സാങ്കേതിക വികസനത്തിനും വലിയ അവസരങ്ങള്‍ നല്‍കുന്നു.

രാജ്യങ്ങളുടെ സമൃദ്ധി ഉറപ്പാക്കുന്നതില്‍ സുരക്ഷയും സ്ഥിരതയും അനിവാര്യമായി തുടരുന്നു. പ്രതിരോധം, സുരക്ഷ, തന്ത്രപ്രധാന സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഇറ്റലിയും ഭാരതവും ആഗ്രഹിക്കുന്നു. നമ്മുടെ ഈ സഹകരണം നിര്‍ണായകമായ സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭീകരവാദം, അന്താരാഷ്‌ട്ര ക്രിമിനല്‍ശൃംഖലകള്‍, ലഹരിമരുന്നുകടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത് തുടങ്ങിയ ഭീഷണികളെ നേരിടുന്നതിനുള്ള കരുത്ത് വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.

നമ്മുടെ പങ്കാളിത്തത്തിന്റെ മറ്റൊരു പ്രധാന സ്തംഭമാണ് ഊര്‍ജം. വൈവിധ്യമാര്‍ന്ന ഊര്‍ജസ്രോതസ്സുകളിലേക്കുള്ള ആഗോള പരിവര്‍ത്തനത്തിന്, നവീകരണവും നിക്ഷേപവും സഹകരണവും ആവശ്യമാണ്. പുനരുല്‍പ്പാദക ഊര്‍ജം മുതല്‍ ഹൈഡ്രജന്‍ സാങ്കേതികവിദ്യകള്‍ വരെയും, സ്മാര്‍ട്ട് ഗ്രിഡുകള്‍ മുതല്‍ പ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വരെയും ഭാരതവും ഇറ്റലിയും സഹകരിക്കുന്നു. ഹരിത ഹൈഡ്രജന്‍ കയറ്റുമതിയുടെ കേന്ദ്രമായി മാറാനുള്ള ഭാരതത്തിന്റെ പരിശ്രമം വലിയ സാധ്യതകള്‍ നല്‍കുന്നു; ഇതു പുനരുല്‍പ്പാദക അടിസ്ഥാനസൗകര്യങ്ങളിലെ ഇറ്റലിയുടെ നൂതന സാങ്കേതികവിദ്യയ്‌ക്കും യൂറോപ്പിന്റെ ഊര്‍ജ കവാടമെന്ന നിലയിലുള്ള തന്ത്രപരമായ പങ്കിനും തികച്ചും അനുയോജ്യമാണ്. ഭാരതത്തിന്റെ നേതൃത്വത്തിലുള്ള പ്രധാന സംരംഭങ്ങളായ അന്താരാഷ്‌ട്ര സൗരസഖ്യം (ISA), ദുരന്ത നിവാരണ അടിസ്ഥാനസൗകര്യങ്ങള്‍ക്കായുള്ള സഖ്യം (CDRI), ആഗോള ജൈവ ഇന്ധന സഖ്യം (GBA) എന്നിവയില്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പമുള്ള നമ്മുടെ സഹകരണവും ഈ സാഹചര്യത്തില്‍ ഏറെ പ്രധാനമാണ്.

ഭൗതിക-ഡിജിറ്റല്‍-മാനുഷിക ബന്ധമാണു നമ്മെ പരസ്പരം കോര്‍ത്തിണക്കുന്നത്. ആഗോള സമ്പദ്വ്യവസ്ഥയുടെ രണ്ടു നിര്‍ണായക കേന്ദ്രങ്ങളായ ഇന്‍ഡോ-പസഫിക്കിന്റെയും മെഡിറ്ററേനിയന്റെയും ഹൃദയഭാഗത്താണ് ഭാരതവും ഇറ്റലിയും സ്ഥിതിചെയ്യുന്നത്. ഈ മേഖലകളെ വെവ്വേറെയായി കാണാന്‍ കഴിയില്ല; മറിച്ച്, പരസ്പരം കൂടുതല്‍ കൂട്ടിയിണക്കപ്പെട്ട ഇടങ്ങളായി വേണം കാണാന്‍. ഇന്ത്യന്‍ മഹാസമുദ്രത്തെ യൂറോപ്പുമായി കൂട്ടിയിണക്കുന്ന വ്യാപാരം, സാങ്കേതികവിദ്യ, ഊര്‍ജം, ഡേറ്റ, ആശയങ്ങള്‍ എന്നിവയുടെ പ്രധാന ഇടനാഴിയായ, ‘ഇന്‍ഡോ-മെഡിറ്ററേനിയന്‍’ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നിന്റെ ഉദയത്തിനാണു നാം സാക്ഷ്യം വഹിക്കുന്നത്. പരസ്പരം കൂട്ടിയിണക്കപ്പെട്ട ഈ ഇടത്തിലാണു നമ്മുടെ ബന്ധം സ്വാഭാവികമായും സവിശേഷ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്കു വികസിക്കുന്നത്. രണ്ടു ഭൂഖണ്ഡങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും പുതിയ ആഗോള ചലനാത്മകതയ്‌ക്കു രൂപം നല്‍കുകയും ചെയ്യുന്ന ഒന്നായി അതു മാറുന്നു.
ഈ പശ്ചാത്തലത്തില്‍, ഭാരതം-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC), ആധുനിക ഗതാഗത-അടിസ്ഥാനസൗകര്യങ്ങള്‍, ഡിജിറ്റല്‍ ശൃംഖലകള്‍, ഊര്‍ജസംവിധാനങ്ങള്‍, അതിജീവനശേഷിയുള്ള വിതരണശൃംഖലകള്‍ എന്നിവയിലൂടെ നമ്മുടെ മേഖലകളെ തമ്മില്‍ കൂട്ടിയിണക്കാന്‍ ലക്ഷ്യമിട്ടുള്ള കാഴ്ചപ്പാടിനെയാണു പ്രതിനിധാനം ചെയ്യുന്നത്. ഈ കാഴ്ചപ്പാടു യാഥാര്‍ഥ്യമാക്കാന്‍ മറ്റു പങ്കാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാരതവും ഇറ്റലിയും പ്രതിജ്ഞാബദ്ധമാണ്.

നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള അഗാധമായ പങ്കാളിത്തവും ശാശ്വതമായ സാംസ്‌കാരിക ബന്ധവും പ്രയോജനപ്പെടുത്തി, പൊതുവായ വെല്ലുവിളികളെ നേരിടാന്‍ നമുക്കു കഴിയും.
ഭാരതീയ സംസ്‌കാരത്തില്‍, ‘ധര്‍മം’ എന്ന ആശയം നമ്മുടെ പ്രവര്‍ത്തനങ്ങളെ നയിക്കേണ്ട ഉത്തരവാദിത്വബോധത്തെ ഓര്‍മിപ്പിക്കുന്നു. അതേസമയം, ‘വസുധൈവ കുടുംബകം’ -ലോകം ഒരു കുടുംബം- എന്ന തത്വം പരസ്പരം കൂട്ടിയിണക്കപ്പെട്ട ഈ ഡിജിറ്റല്‍ യുഗത്തില്‍ കരുത്തോടെ പ്രതിഫലിക്കുന്നു. ഇത്തരത്തിലുള്ള മൂല്യങ്ങള്‍, നവോത്ഥാനത്തില്‍ വേരൂന്നിയതും ഓരോ വ്യക്തിയുടെയും അന്തസ്സിനും, ജനങ്ങളെയും സമൂഹങ്ങളെയും ഒന്നിപ്പിക്കാനുള്ള സംസ്‌കാരത്തിന്റെ കരുത്തിനും പ്രാധാന്യം നല്‍കുന്നതുമായ ഇറ്റലിയുടെ മാനവിക പാരമ്പര്യത്തില്‍ സ്വാഭാവികമായ അനുരണനം കണ്ടെത്തുന്നു. അതിനാല്‍, നമ്മുടെ ജനങ്ങളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തി, കരുത്തുറ്റതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമായ ഭാരതം -ഇറ്റലി പങ്കാളിത്തത്തിന് അടിത്തറയിടാനാണു നമ്മുടെ പങ്കിട്ട കാഴ്ചപ്പാട് ലക്ഷ്യമിടുന്നത്.

Tags: Narendra ModiGeorgia MeloniRelations between India and Italy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി ഇറ്റലിയില്‍, ‘വെല്‍കം ടു റോം മൈ ഫ്രണ്ട്’ എന്ന് ഫോട്ടോ പങ്കുവെച്ച് ജോര്‍ജിയ മെലോണി

Kerala

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

India

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു
India

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.