Kerala

‘മൂന്ന് ബലാത്സംഗ, ഗർഭഛിദ്ര കേസ് പ്രതിയുമൊന്നിച്ച് സെൽഫി, ഭരണത്തിൽ വന്നാൽ കേസ് ഇല്ലാതാകുമോ?‘; നിയുക്ത എംഎൽഎ പി.കെ ഫിറോസിനെതിരെ വ്യാപക വിമർശനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: നിയുക്ത എംഎൽഎ പി.കെ ഫിറോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച സെൽഫി പോസ്റ്റിനെതിരെ വ്യാപക വിമർശനം. ബലാത്സം​ഗക്കേസിനെ തുടർന്ന് കോൺ​ഗ്രസിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള പി കെ ഫിറോസിന്റെ ഫോട്ടോയാണ് വിവാദമാകുന്നത്. പിണറായി സർക്കാരിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസിൽ വഞ്ചിയൂർ കോടതിയിൽ ഹാജരാകാനെത്തിയപ്പോൾ എടുത്ത ചിത്രമാണ് ഫിറോസ് പോസ്റ്റ് ചെയ്തത്.

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. രാഹുലിനെ പൊതുസമൂഹത്തിൽ വീണ്ടും സ്വീകാര്യനാക്കാനുള്ള ശ്രമമാണിതെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു.

‘മൂന്ന് ബലാത്സംഗ, ഗർഭഛിദ്ര കേസ് പ്രതിയുമൊന്നിച്ച് സെൽഫി, ഭരണത്തിൽ എത്തിയാലുടൻ കേസുകളിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കുമോ, തൊലിക്കട്ടി സമ്മതിക്കണം, ഇനി വിശുദ്ധൻ ആയി പ്രഖ്യാപിക്കുമോ, ഇതിനാണോ സ്ത്രീകൾ യുഡിഎഫിന് വോട്ട് ചെയ്‌തത്, കള്ളക്കേസ് എന്ന് പറയുമ്പോൾ രാഹുലിന്റെ കേസും ഇല്ലാതാകുമോ, മാക്‌സിമം വെളുപ്പിച്ചെടുക്കണം കേട്ടോ’ എന്നെല്ലാമാണ് കമന്റുകൾ.

പി കെ ഫിറോസിനെ കണ്ടത് രാഹുൽ മാങ്കൂട്ടത്തിലും റീലാക്കി പോസ്റ്റ് ചെയ്‌തിട്ടുണ്ട്. പി കെ ഫിറോസ് ‘എംഎൽഎ’യെ ആദ്യമായി കാണുകയാണ്, അപ്പോൾ തന്നെ റീൽസായി, പ്രിയപ്പെട്ടവനെ എന്ന പേരിലാണ് റീൽ പോസ്റ്റ് ചെയ‌്‌തിരിക്കുന്നത്. ആലിംഗനം ചെയ്‌ത് സൗഹൃദം പങ്കിടുന്നതും ഒരുമിച്ച് നടക്കുന്നതുമാണ് റീലിലുള്ളത്

 

Recent Posts