കൊച്ചി : രഹസ്യമായി കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത് പുസ്തകമെഴുതുന്നതിന്റെ ഭാഗമായാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി ജയരാജൻ . പുസ്തകം എഴുതാൻ വേണ്ടി പല ക്ഷേത്രങ്ങളിലും ക്രിസ്ത്യൻ ആരാധനാലയങ്ങളിലും സന്ദർശിക്കാറുണ്ടെന്നാണ് ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. എന്നാൽ ഇത്തരത്തിൽ രഹസ്യമായി കമ്യൂണിസ്റ്റ് നേതാക്കൾ ക്ഷേത്രദർശനം നടത്തുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കെ പി ശശികല ടീച്ചർ.
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ ഉള്ള മുസ്ലീങ്ങളും, ക്രിസ്ത്യാനികളും പള്ളിയിൽ പോകുന്നില്ലേയെന്നും , അവർ രഹസ്യമായാണോ പോകുന്നതെന്നും ശശികല ടീച്ചർ ചോദിക്കുന്നു.അവർക്കൊന്നും ഇല്ലാത്ത എന്ത് വിലക്കാണ് സഖാവേ ഹിന്ദു കമ്മ്യൂണിസ്റ്റിന് ഉള്ളത്? ഒന്ന് പറഞ്ഞിരുന്നെങ്കിൽ കൊടുങ്ങല്ലൂരമ്മ സഖാവിനെ വീട്ടിൽ വന്നു കാണുമായിരുന്നല്ലോയെന്നും ശശികല ടീച്ചർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
സഖാവേ
നട്ടെല്ല് ആർക്കാണ് പണയം വെച്ചിരിക്കുന്നത്?
അങ്ങ് പരസ്യമായി കൊടുങ്ങല്ലൂരമ്മയെ തൊഴുതാൽ എന്ത് മണ്ണാങ്കട്ടയാണ് സംഭവിക്കുക?
അങ്ങ് കമ്മ്യൂണിസ്റ്റ് ആണ് എന്നതാണോ അങ്ങയുടെ പ്രശ്നം?
കമ്മ്യൂണിസ്റ്റായ അങ്ങക്ക് ഇപ്പോൾ സ്വകാര്യ സ്വത്ത് ഉണ്ടോ?
അത് കമ്മ്യൂണിസ്റ്റ് ലംഘനമല്ലേ?
കമ്മ്യൂണിസ്റ്റായ അങ്ങേയ്‌ക്ക് ഇപ്പോൾ കമ്മ്യൂൺ ജീവിതം ഉണ്ടോ എന്തേ അത് നയിക്കാത്തത് കമ്യൂണിസ്റ്റ് ലംഘനം അല്ലേ?
എന്തിനാണ് ഈ ക്ഷേത്ര ഭക്തിയിൽ മാത്രം ഇങ്ങനെ അഭിനയിക്കുന്നത്?
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ ഉള്ള മുസ്ലീങ്ങൾ പള്ളിയിൽ പോകുന്നില്ലേ ?
മുഖം മറച്ചും ഒളിഞ്ഞും ആണോ അവർ പോകുന്നത് ?
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ള ക്രിസ്ത്യാനികൾ പള്ളിയിൽ പോകുന്നില്ലേ ?
അവരും ഒളിച്ചും പാത്തും ആണോ പോകുന്നത് ?
അവർക്കൊന്നും ഇല്ലാത്ത എന്ത് വിലക്കാണ് സഖാവേ ഹിന്ദു കമ്മ്യൂണിസ്റ്റിന് ഉള്ളത്?
ഒന്ന് പറഞ്ഞിരുന്നെങ്കിൽ കൊടുങ്ങല്ലൂരമ്മ സഖാവിനെ
വീട്ടിൽ വന്നു കാണുമായിരുന്നല്ലോ!!! കഷ്ടം














