World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബീജിങ്: ചൈനീസ് മുന്‍ പ്രതിരോധമന്ത്രിമാരായ വേ ഫെംഗെയ്‌ക്കും ലി ഷാങ്ഫുവിനും അഴിമതിക്കേസില്‍ വധശിക്ഷ വിധിച്ച് ഷി ജിന്‍പിങ് സര്‍ക്കാര്‍ ഉത്തരവിട്ടു. മുന്‍ മന്ത്രിമാരെ കുറ്റക്കാരായി കണ്ടെത്തിയ വിവരം ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ സ്ഥിരീകരിച്ചു.

പ്രതിരോധ മന്ത്രിയായിരുന്ന ലി ഷാങ്ഫുവിനെതിരെ 2024-ലാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വന്‍ തുകകളും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കൂലിയായി വാങ്ങിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. സൈനിക നിയമനങ്ങളില്‍ സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെട്ടതായും ആരോപണമുയര്‍ന്നിരുന്നു. സെന്‍ട്രല്‍ മിലിട്ടറി കമ്മിഷനില്‍ അംഗമായിരുന്ന ലി 2023ല്‍ പെട്ടെന്ന് പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷനായി. പി
ന്നീട് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കി.

ലി ഷാങ്ഫുവിന് മുമ്പ് പ്രതിരോധമന്ത്രിയായിരുന്ന വേ ഫെംഗെയ്‌ക്കും സമാനമായ ആരോപണങ്ങളെ തുടര്‍ന്നാണ് ശിക്ഷ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ വൈസ് ചെയര്‍മാനായിരുന്ന ഹേ വെയ്ഡോങ് ഉള്‍പ്പെടെയുള്ള ഒമ്പത് പ്രമുഖ ജനറല്‍മാരെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

Recent Posts