India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

എന്തിനാണ് രാഹുല്‍ ഗാന്ധി വോട്ടെണ്ണലിന്‍റെ തലേനാള്‍ ഈ കഫെറ്റീരിയയില്‍ തങ്ങിയത്?

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: വോട്ടെണ്ണലിന്റെ തലേനാള്‍ രാഹുല്‍ ഗാന്ധി ഒമാനിലെ മസ്കറ്റില്‍ പൊങ്ങിയത് ചൈനയ്‌ക്ക് വേണ്ടി ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി അട്ടിമറിക്കാനുള്ള അടുത്ത ഗൂഢാലോചനയ്‌ക്കോ? കഫേ ഫാറ (Cafe Farah) എന്ന ബീച്ചോരത്തുള്ള കഫെറ്റീരിയയില്‍ മെയ് മൂന്നിന് രാഹുല്‍ ഗാന്ധി താമസിച്ചതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  സാധാരണയായി നയതന്ത്ര പ്രതിനിധികള്‍ താമസിക്കുന്ന കഫെറ്റീരിയയാണ് ഇത്. എന്തിനാണ് രാഹുല്‍ ഗാന്ധി വോട്ടെണ്ണലിന്റെ തലേനാള്‍ ഈ കഫെറ്റീരിയയില്‍ തങ്ങിയത്?

ഖാലിദ് സമന്‍ എന്ന വ്യക്തിയാണ് ഈ കഫെറ്റീരിയയുടെ ഉടമ. ചൈനീസ് ബിസിനസ് ഗ്രൂപ്പുകളുമായും രാഷ്‌ട്രീയവൃത്തങ്ങളുമായും അടുത്ത ബന്ധമുള്ളയാളാണ് ഖാലിദ് സമന്‍ എന്ന് പറയപ്പെടുന്നു. ഖാലിദ് സമന്‍ പാര്‍ട്ണറായ ഒരു കമ്പനിയുടെ മറ്റൊരു പാര്‍ട്ശണ്‍ ചൈനയിലെ പ്രധാന ബിസിനസുകാരനായ ഫാങ് ഫെങ് ലെയ് ആണ്. ഇയാള്‍ക്ക് ചൈനയിലെ വൈസ് പ്രസിഡന്‍റുമായി വരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഫാങ് ഫെങ് ലെയ്. ചൈനയുയിലെ രാഷ്‌ട്രീയവൃത്തങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നര്‍ത്ഥം. എന്തിനാണ് രാഹുല്‍ ഗാന്ധി മസ്കറ്റിലെ ഈ കഫെറ്റീരിയയില്‍ പോയത്?

നിക്കോബാര്‍ ഐലന്‍റില്‍ ഇന്ത്യ ഉയര്‍ത്തുന്ന വിമാനത്താവളവും തുറമുഖവും ഉള്‍പ്പെടെയുള്ള പദ്ധതികള‍് അടങ്ങിയ ഗ്രേറ്റ് നിക്കോബാര്‍ പ്രൊജക്ട് ചൈനയുടെ സൈനിക താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാണ്. ഇതില്‍ ചൈനയുടെ താല്‍പര്യം സംരക്ഷിക്കാനാണ് രാഹുല്‍ ഗാന്ധി തിരക്കിട്ട് തെരഞ്ഞെടുപ്പ് പരിപാടികള്‍ മാറ്റിവെച്ച് നിക്കോബാര്‍ ദ്വീപില്‍ പോയി ഈ പദ്ധതിക്ക് വേണ്ടി പരിസ്ഥിതി നശിപ്പിക്കുമെന്ന പ്രചാരണം നടത്തിയത്. വാസ്തവത്തില്‍ ഇന്ത്യ നിക്കോബാര്‍ ദ്വീപില്‍ നടപ്പാക്കാന്‍ പോകുന്ന ഗ്രേറ്റ് നിക്കോബാര്‍ പ്രോജക്ട്. ചൈനയുടെ സൈനിക താല്‍പര്യങ്ങള്‍ക്ക് ഭീഷണി കൂടിയാണ്. ഇത് ഒഴിവാക്കാന്‍ ചൈന രാഹുല്‍ ഗാന്ധിയെ സ്വാധീനിച്ച് ഇന്ത്യയില്‍ രാഷ്‌ട്രീയസമ്മര്‍ദ്ദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതുവഴി ഇന്ത്യയ്‌ക്കും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കും ഏറ്റവും അപകടകാരിയായ നേതാവായി മാറിക്കൊണ്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

Recent Posts