India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം ലഭിച്ചുവെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റില്‍ നിന്ന്: മമത ബാനര്‍ജി ഹിറ്റ്‌ലറെ പോലെ ഒരു വായാടിയാണ്. അലറി വിളിച്ചാണ് അധികാരത്തില്‍ വന്നത്. തലയ്‌ക്കുള്ളില്‍ ഒന്നുമില്ല. ബംഗാളിെല ഭയാനകമായ സാമൂഹ്യ, സാമ്പത്തിക പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്നും അവര്‍ക്ക് ഒരു വിവരവുമില്ല. അഹങ്കാരിയാണ്. വിമര്‍ശനം സഹിക്കില്ല. ഒരു കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തതിന് ജാദവ്പ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫ. അംബികേഷ് മഹാപത്രയെ അറസ്റ്റ് ചെയ്യിപ്പിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ കൃഷിക്കാരനായ ശിലാദിത്യ ചൗഹാനെ അറസ്റ്റ് ചെയ്തു.

ഹിറ്റ്‌ലറെ പോലെ ഒരു ഗുണ്ടാപ്പടയുണ്ടാക്കി. ജനങ്ങളെ ഭീതിയിലാഴ്‌ത്തി. കുടുംബാധിപത്യത്തെ അവര്‍ വിമര്‍ശിച്ചു. പക്ഷെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കി എംപിയാക്കി. അങ്ങനെ പ്രായോഗികമായി അയാളെ അനന്തരാവകാശിയാക്കി. ബംഗാളിലെ 28 ശതമാനം മുസ്ലിങ്ങളെ നിരന്തരം പ്രീണിപ്പിച്ചു. അങ്ങനെ 71 ശതമാനം ഹിന്ദുക്കളെ ശത്രുക്കളാക്കി. അവര്‍ മമതയ്‌ക്കെതിരെ വോട്ട് ചെയ്തു. ഈ വിഡ്ഢിയില്‍ നിന്ന് ബംഗാള്‍ മോചിപ്പിക്കപ്പെട്ടു.

Recent Posts