ന്യൂദല്‍ഹി: അസമും ബംഗാളും ഇത്തവണ പിടിച്ചില്ലെങ്കില്‍ ഇന്ത്യയുടെ അഖണ്ഡത തന്നെ അപകടത്തിലായേക്കുമെന്ന ഭീതിയാണ് ബിജെപി വിജയത്തിലൂടെ ഒഴിഞ്ഞുപോകുന്നത്. മോദിയും അമിത് ഷായും അസമില്‍ ഹിമന്തബിശ്വശര്‍മ്മയോടും ബംഗാളില്‍ സുവേന്ദു അധികാരിയോടും കൈകോര്‍ത്ത് ഉണര്‍ന്നുപ്രവര്‍ത്തിച്ചതിന് ഫലമുണ്ടായി. ഇനി ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിങ്ങളുടെയും മ്യാന്‍മറില്‍ നിന്നും ഇടതടവില്ലാതെ ഒഴുകിയിരുന്ന രോഹിംഗ്യ മുസ്ലിങ്ങളുടെയും കാര്യത്തില്‍ തീരുമാനമായി. ഒരു ഘട്ടത്തില്‍ രോഹിംഗ്യ മുസ്ലിങ്ങളും ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരും ചേര്‍ന്ന് ഏകദേശം 2.33 കോടി അനധികൃത വോട്ടര്‍മാര്‍ ബംഗാളില്‍ ഉണ്ടെന്നാണ് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞത്.
അസമില്‍ ഹിമന്ത ബിശ്വശര്‍മ്മയും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുകയാണ്. നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ ഇതിനോടകം ഹിമന്ത ബിശ്വ ശര്‍മ്മ തിരിച്ചയച്ചു. ഇനിയും 30,000ല്‍പരം അനധികൃത കുടിയേറ്റക്കാര്‍ തിരിച്ചയക്കാനുള്ളവരുടെ പട്ടികയില്‍ ഉണ്ട്.
ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനമായ ബംഗാളിലൂടെയാണ് അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിഭാഗം പേരും ഇന്ത്യയില്‍ എത്തുന്നത്. അനധികൃത കുടിയേറ്റക്കാരുടെ ആദ്യ ലാന്‍റിംഗ് പോയിന്‍റാണ് ബംഗാള്‍. അവിടെ എത്തിക്കഴിഞ്ഞാല്‍ ഇവര്‍ക്ക് വ്യാജമായ തിരിച്ചറിയല്‍ രേഖകള്‍ സൃഷ്ടിച്ചുകൊടുത്ത ശേഷം ട്രെയിനില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്‌ക്കുകയാണ് ചെയ്യുന്നത്. ഈ അനധികൃത കുടിയേറ്റത്തിന്റെ വാതില്‍ കൊട്ടിയടയ്‌ക്കുകയാണ് ഇനി വേണ്ടത്. എങ്കിലേ എഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളേയും രക്ഷിക്കാന്‍ സാധിക്കൂ. എന്തായാലും ഈ ജനവിധിയില്‍ അസമും ബംഗാളും പിടിക്കുന്നതിലൂടെ ബിജെപിയുടെ വലിയൊരു ലക്ഷ്യമാണ് സാധ്യമാവുക. അത് ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുക എന്ന സ്വപ്നത്തിലേക്കുള്ള വലിയ ചുവടുവെയ്‌പാണ് ബംഗാളിലെയും അസമിലെയും ജയം.
അവിടെ നിന്നും ഒരു കുഞ്ഞിനെപ്പോലും അനധികൃത കുടിയേറ്റത്തിലൂടെ ഇന്ത്യയിലേക്ക് കടത്തില്ലെന്ന് മാത്രമല്ല, കടന്നുകൂടിയവരെ തന്നെ പുറത്താക്കാനും സഹായിക്കുന്നതാണ് ബംഗാളിലെയും അസമിലെയും ഈ വിജയം.
















