തൃശൂർ : തന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കുമെന്ന് ബിജെപി നേതാവും, ഗുരുവായൂർ എൻ ഡി എ സ്ഥാനാർത്ഥിയുമായ ബി ഗോപാലകൃഷ്ണൻ. വോട്ടർമാർക്ക് നന്ദി അറിയിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഗുരുവായൂർ മണ്ണീന്റെ പൈതൃകം സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….
ബിജെപിയുടെ അടിസ്ഥാന വോട്ടായ ഹൈന്ദവ സമൂഹം ന്യുനപക്ഷമായ കേവലം 47% മാത്രമുള്ള ഒരു മണ്ഡലത്തിൽ ആകെ വോട്ട് ചെയ്യപ്പെട്ട 160000 വോട്ടിൽ 74000 അടുത്ത് മാത്രം ഹൈന്ദവർ വോട്ട് ചെയ്യപ്പെട്ടുള്ളു എന്ന് അനുമാനിക്കുന്ന ഗുരുവായൂർ മണ്ഡലത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കിട്ടിയ ഏറ്റവും വലിയ വോട്ട് 2016ൽ ശ്രീമതി നിവേദിതക്ക് കിട്ടിയ 25392 വോട്ടാണ്…
2021ൽ വീണ്ടും ശ്രീമതി നിവേദിത മത്സരിച്ചപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ പത്രിക തള്ളപ്പെട്ടപ്പോൾ ബിജെപി പിന്തുണച്ച DSJP സ്ഥാനാർഥി ശ്രീ ദിലീപ് നായർക്ക് കിട്ടിയ വോട്ട് 6742.. ഈ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബിജെപി നേടിയ വോട്ട് 25763..കഴിഞ്ഞ ലോക്സഭ ഇലക്ഷനിൽ ശ്രീ സുരേഷ്‌ഗോപി 75000 വോട്ടിന്റെ ഉജ്ജ്വല ഭൂരിപക്ഷത്തിൽ തൃശൂരിൽ ജയിച്ചപ്പോളും..
7ൽ 6 നിയമസഭ സീറ്റ്കളിൽ ഒന്നാം സ്ഥാനത് എത്തിയപ്പോളും ബിജെപിക്ക് ഒപ്പം നിൽക്കാഞ്ഞ ഏക മണ്ഡലം ഗുരുവായൂർ ആണ്.. അതിന്റെ പ്രധാന കാരണം അടിസ്ഥാന വോട്ടായ ഹൈന്ദവർ ഇവിടെ ന്യുനപക്ഷം ആയത് കൊണ്ട് മാത്രമാണ്..അത് കൊണ്ട് തന്നെ രാഷ്‌ട്രീയ നിരീക്ഷകരും രാഷ്‌ട്രീയ എതിരാളികളും ബിജെപിയുടെ C ഗ്രേഡ് മണ്ഡലം എന്ന് വിളിച്ച മണ്ഡലമാണ് ഗുരുവായൂർ..
കഴിഞ്ഞ 20 വർഷമായി ഇവിടെ തുടർച്ചയായി ജയിക്കുന്നത് ഇടതുപക്ഷമാണ്.. 2016 ൽ 16000 മുകളിൽ വോട്ടിന്റെയും 2021ൽ 19000 അടുത്ത് വോട്ടിന്റെയും വലിയ ഭൂരിപക്ഷത്തിൽ ഇടത് പക്ഷം ജയിച്ച അവരുടെ കുത്തക മണ്ഡലമാണ് . .. എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും… ഗുരുവായൂർ മണ്ണീന്റെ പൈതൃകം സംരക്ഷിക്കപ്പെടും. . എന്നെ ഹൃദയത്തിൽ ഏറ്റിയ ഗുരുവായൂരപ്പന്റെ ഭക്തർക്ക് ഹൃദയത്തിൽ നിന്നും എന്റെ നന്ദിയും സ്നേഹവും കടപ്പാടും ഒരിക്കൽ കൂടി അറിയിക്കുന്നു..













