
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 152 നിയമസഭാ മണ്ഡലങ്ങളിലേക്കും തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 9 മണി വരെ തമിഴ്നാട്ടിലെ 17.69 ശതമാനം പേരും പശ്ചിമബംഗാളിൽ 18.76 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.
പശ്ചിമബംഗാളിൽ രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പോളിങ് ബൂത്തുകൾക്ക് മുന്നിലായി വലിയ ക്യൂ രൂപപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിലെ 59 സീറ്റുകളാണ് മമതാ ബാനർജിയുടെ ഭാവി നിർണയിക്കുക. മുർഷിദാബാദ്, ബെങ്കുരി, ഈസ്റ്റ് മിഡ്നാപൂർ, പുർളിയ എന്നീ ജില്ലകളിലെ മണ്ഡലങ്ങൾ തൃണമൂലിന് നിർണായകമാകും.
1475 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ മത്സരിക്കുന്നത്. ഇതിൽ 294 സ്ഥാനാർഥികൾ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. എസ്ഐആറിലൂടെ 27 ലക്ഷത്തിൽ പരം വോട്ടർമാർ ഒഴിവാക്കപ്പെട്ട മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെട്ടുപ്പ്. തമിഴ് നാട്ടിൽ 2.77 കോടി പുരുഷന്മാരും 2.89 കോടി സ്ത്രീകളും ഉൾപ്പെടെ 5.67 കോടി വോട്ടർമാരുണ്ട്. 12.51 ലക്ഷം പേർ കന്നിവോട്ടർമാരാണ്. തെങ്കാശി അടക്കം വിവിധ ജില്ലകളിൽ പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ നിണ്ട നിര രൂപപ്പെട്ടിട്ടുണ്ട്.
പ്രശ്നബാധിത ബൂത്തുകളിൽ അർധസൈനിക വിഭാഗങ്ങളുടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.