Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

അരുണ്‍ സതീശന്‍ by അരുണ്‍ സതീശന്‍
Apr 23, 2026, 09:01 am IST
in Kerala

പരവൂര്‍: 110 പേരുടെ മരണത്തിന് ഇടയാക്കിയ മഹാദുരന്തമായിരുന്നു 2016 ഏപ്രില്‍ 10നുണ്ടായത്. പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ ഉത്സവഭാഗമായി നടന്ന വെടിക്കെട്ടായിരുന്നു ദുരന്തമായി കലാശിച്ചത്. പത്ത് വര്‍ഷത്തിനിപ്പുറം തൃശൂരിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അന്നത്തെ നടുക്കുന്ന ഓര്‍മകളാണ് ബിജെപി കൗണ്‍സിലര്‍ കൂടിയായ പ്രദീപ് ജി. കുറുമണ്ടല്‍ പങ്കുവയ്‌ക്കുന്നത്.

‘ഞാനും എന്റെ സഹോദരങ്ങളുമായി പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിന്റെ വഞ്ചിയുടെ മുന്നില്‍ നിന്ന് വെടിക്കെട്ട് കണ്ടു നില്‍ക്കുമ്പോഴാണ് ദുരന്തമുണ്ടായത്. വെടിക്കെട്ട് തീരാന്‍ അരമണിക്കൂര്‍ മാത്രമാണ് ഉണ്ടണ്ടായിരുന്നത്. വീടിന്റെ തൊട്ട് അടുത്തുള്ള ക്ഷേത്രമായതിനാല്‍ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ ഞങ്ങള്‍ ഭാഗമാകും. നൂറ്റാണ്ടണ്ടുകളായി തുടര്‍ന്നുവന്ന ആചാരമായിരുന്നു വെടിക്കെട്ട്. ദുരന്തം ഉണ്ടായപ്പോള്‍ തന്നെ ക്ഷേത്രത്തിന്റെ പലഭാഗത്തായി നിരവധി സുഹൃത്തുക്കളും സ്വയംസേവകരും ഉണ്ടായിരുന്നു. ഞങ്ങള്‍ തന്നെയാണ് ആദ്യമായി രക്ഷാപ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചതും. വെടിക്കെട്ട് ഏതാണ്ട് പൂര്‍ത്തിയായ ഘട്ടത്തിലാണ് അപകടം ഉണ്ടായത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ തന്നെ സമയമേറെ വേണ്ടിവന്നു. ചിതറിത്തെറിച്ച ശരീരങ്ങളും നിലവിളികളും മൈതാനത്തെ നടുക്കി. പൊള്ളലേറ്റ മനുഷ്യരുടെ നിലവിളികളും അവരെ രക്ഷപ്പെടുത്താനുള്ള പരക്കംപാച്ചിലുകളുമായിരുന്നു പിന്നീട്. വഴിയരികില്‍ പാര്‍ക്കുചെയ്തിരുന്ന സ്വകാര്യബസുകളില്‍ ഉള്‍പ്പെടെ പരിക്കേറ്റവരുമായി സമീപത്തെ ആശുപത്രികളിലേക്ക് നാട്ടുകാര്‍ പാഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും നിരവധിപേരുടെ ജീവനെടുത്തു. ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീട്. എത്രയെത്ര മനുഷ്യജീവനുകള്‍, എത്ര വേഗത്തിലാണ് ഇല്ലാതായത് പ്രദീപ് പറഞ്ഞു.

പുലര്‍ച്ചെ 3.13ന് പുറ്റിങ്ങല്‍ മൈതാനിയില്‍ കത്തിയമര്‍ന്നത് 110 മനുഷ്യരാണ്. ഗുരുതരമായി പരിക്കേറ്റവര്‍ 656 പേര്‍. പരിക്കേറ്റവരില്‍ പലരും ഇത്രകാലമായിട്ടും ജീവിതം പഴയനിലയിലേക്ക് എത്തിയിട്ടില്ല. അപകടമേല്‍പ്പിച്ച ശാരീരികവും മാനസികവുമായ ആഘാതത്തിന്റെ തീവ്രത കുറയുന്നുമില്ല. മീനഭരണി ഉത്സവത്തിന്റെ സമാപനംകുറിച്ച് രാത്രി 12നാണ് വെടിക്കെട്ട് തുടങ്ങിയത്. പ്രശസ്തമായ വെടിക്കെട്ട് കാണാന്‍ മറ്റു നാടുകളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് പരവൂരിലേക്ക് എത്തിയത്. സംഭവത്തില്‍ പ്രദേശത്തെ 358 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 2.58 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയത്. പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ പിന്നീട് വെടിക്കെട്ട് നടത്തിയിട്ടില്ല. സ്‌ഫോടനം നടന്ന കമ്പപ്പുരയും ഇപ്പോഴില്ല.

Tags: Puttingal tragedyBJP councilor still in shock
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.