India

കമലഹാസനെ വീഴ്‌ത്തിയ വനതി ശ്രീനിവാസന്‍ ഇക്കുറി കോയമ്പത്തൂര്‍ നോര്‍ത്തില്‍ താമര വിരിയിക്കുമോ?

കഴിഞ്ഞ തവണ കോയമ്പത്തൂര്‍ സൗത്തില്‍ നടന്‍ കമലഹാസനെ തറപറ്റിച്ച വനതി ശ്രീനിവാസനെ ഓര്‍മ്മയുണ്ടോ? ബിജെപി മഹിളാമോര്‍ച്ച ദേശീയ പ്രസിഡന്‍റായ വനതി ശ്രീനിവാസന്‍ ഇക്കുറി പൊരുതുന്നത് കോയമ്പത്തൂര്‍ നോര്‍ത്തിലാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോയമ്പത്തൂര്‍: കഴിഞ്ഞ തവണ കോയമ്പത്തൂര്‍ സൗത്തില്‍ നടന്‍ കമലഹാസനെ തറപറ്റിച്ച വനതി ശ്രീനിവാസനെ ഓര്‍മ്മയുണ്ടോ? ബിജെപി മഹിളാമോര്‍ച്ച ദേശീയ പ്രസിഡന്‍റായ വനതി ശ്രീനിവാസന്‍ ഇക്കുറി പൊരുതുന്നത് കോയമ്പത്തൂര്‍ നോര്‍ത്തിലാണ്. കടുത്ത ചൂടിനെ വകവെയ്‌ക്കാതെ രാപ്പകലില്ലാത്ത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കാരണം കഴിഞ്ഞ ദിവസം വനതി ശ്രീനിവാസനെ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഈ ദിവസങ്ങളില്‍ വനതി ശ്രീനിവാസന്റെ അഭാവം വോട്ടര്‍മാര്‍ക്ക് അനുഭവപ്പെടാതിരിക്കാന്‍ അവരുടെ രണ്ട് മക്കളായ ആദര്‍ശും കൈലാഷും ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം നിരന്തരം ഫീല്‍ഡില്‍ ഉണ്ട്. ഇവര്‍ക്ക് താങ്ങായി അണ്ണാമലൈയും എഐഎഡിഎംകെ പ്രവര്‍ത്തകരും ഉണ്ട്. അത്രയ്‌ക്ക് വീറും വാശിയുമുള്ള പോരാട്ടമാണിവിടെ. ഇക്കുറി പ്രധാന എതിരാളി ഡിഎംകെയുടെ സെന്തമിഴ് സെല്‍വന്‍ ആണ്. വി. സമ്പത്ത്കുമാര്‍ ആണ് ടിവികെ സ്ഥാനാര്‍ത്ഥി, ടിവികെയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് സമ്പത്ത് കുമാര്‍.

വേലാണ്ടിപാളയം ഉള്‍പ്പെടെയുള്ള മണ്ഡലത്തിലെ പ്രദേശങ്ങളില്‍ വന്‍ റോഡ് ഷോ നടത്തിയിരുന്നു. മണ്ഡലത്തെ ഇളക്കി മറിച്ച റോഡ് ഷോ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. വികസനം തന്നെയാണ് പ്രധാന പ്രചാരണ അജണ്ടയായി വനതി ശ്രീനിവാസന്‍ ഉയര്‍ത്തുന്നത്. കോയമ്പത്തൂരിന് ഒരു മെട്രോ കൊണ്ടുവരുമെന്നും വനതി ശ്രീനിവാസന്‍ പറയുന്നു. ഒരു വ്യാവസായികമേഖലയായതിനാല്‍ വനതി ശ്രീനിവാസന്റെ വാക്കുകള്‍ക്ക് ഈ മണ്ഡലത്തില്‍ വലിയ സ്വീകാര്യതയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോയമ്പത്തൂര്‍ നോര്‍ത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണ് വനതി ശ്രീനിവാസന്‍.

കോയമ്പത്തൂര്‍ നോര്‍ത്തില്‍ കടുത്ത പോരാട്ടമാണെങ്കിലും വനതി ശ്രീനിവാസന് അല്‍പം മുന്‍തൂക്കമുണ്ടെന്ന് ബിജെപി വിരുദ്ധ നിലപാട് എടുക്കുന്ന ഹിന്ദു ദിനപത്രം വരെ പ്രവചിക്കുന്നുണ്ട് എന്നത് പ്രതീക്ഷപകരുന്നു. 2011 മുതല്‍ പരിശോധിച്ചാല്‍ എഐഎഡിഎംകെ ജയിക്കുന്ന മണ്ഡലമാണ് കോയമ്പത്തൂര്‍ നോര്‍ത്ത്. അതാണ് ഇക്കുറി സഖ്യകക്ഷിയായ ബിജെപിയ്‌ക്ക് നല്‍കിയിരിക്കുന്നത്. അപ്പോള്‍ എഐഎഡിഎംകെ വോട്ടുകള്‍ക്കൊപ്പം ബിജെപി വോട്ടുകള്‍ കൂടി ചേരുമ്പോള്‍ വനതി ശ്രീനിവാസന്റെ വിജയം ഉറപ്പാണെന്നാണ് കരുതുന്നത്.

പക്ഷെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഡിഎംകെയാണ് മുന്നിലെന്ന് സ്ഥാനാര്‍ത്ഥി സെന്തമിഴ് സെല്‍വല്‍ പറയുന്നു.

 

Recent Posts