കൊച്ചി ; അമ്പലങ്ങളില്‍ ടണ്‍ കണക്കിന് സ്വർണം പൂഴ്‌ത്തി വച്ചിരിക്കുകയാണെന്നുള്ള ഫാദർ പോള്‍ തേലക്കാട്ടിന്റെ പരാമർശത്തിന് മറുപടിയുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു . ക്രിസ്ത്യൻ മതതീവ്രവാദികളും ജിഹാദികളും ഒരുപോലെ നോട്ടമിടുന്നത് ക്ഷേത്രസ്വത്തുക്കളിലാണ് . ഇവരുടെ മാർഗ്ഗം രണ്ടാണെങ്കിലും ലക്ഷ്യം ഒന്നാണെന്നും അദ്ദേഹം പറയുന്നു.
ക്ഷേത്ര സ്വത്തുക്കൾ ഭക്തർ വഴിപാടായി സമർപ്പിച്ചതാണ് . അല്ലാതെ പാവങ്ങളുടെ ഫോട്ടോ കാണിച്ച് കബളിപ്പിച്ച് വിദേശത്ത് നിന്ന് കടത്തി കൊണ്ടുവന്നതല്ല . തങ്ങളുടെ മതരാജ്യ സൃഷ്ടിയാണ് രണ്ട് കൂട്ടരും ഒരുപോലെ ലക്ഷ്യം വയ്‌ക്കുന്നതെന്നും അദ്ദേഹം പറയുന്നു.
‘ ആ കട്ടില് കണ്ട് പനിക്കണ്ട തേലക്കാടാ…. ക്ഷേത്ര സ്വത്തുക്കൾ ഭക്തർ വഴിപാടായി സമർപ്പിച്ചതാണ് . അല്ലാതെ പാവങ്ങളുടെ ഫോട്ടോ കാണിച്ച് കബളിപ്പിച്ച് വിദേശത്ത് നിന്ന് കടത്തി കൊണ്ടുവന്നതല്ല . ക്ഷേത്ര സ്വത്ത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കും . ക്രിസ്ത്യൻ മതതീവ്രവാദികളും ജിഹാദികളും ഒരുപോലെ നോട്ടമിടുന്നത് ക്ഷേത്രസ്വത്തുക്കളിലാണ് . ഇവരുടെ മാർഗ്ഗം രണ്ടാണെങ്കിലും ലക്ഷ്യം ഒന്നാണ് .
കള്ളക്കടത്തിലൂടെയും കള്ളപ്പണത്തിലൂടെയും അനധികൃത വിദേശ സംഭാവനകളിലൂടെയും കോടികൾ ഇന്ത്യയിലേക്ക് ഒഴുക്കി ഹിന്ദുക്കളെ മതം മാറ്റാൻ ഉപയോഗിക്കുന്നത് ആദ്യം ഇവർ അവസാനിപ്പിക്കട്ടെ .. തങ്ങളുടെ മതരാജ്യ സൃഷ്ടിയാണ് രണ്ട് കൂട്ടരും ഒരുപോലെ ലക്ഷ്യം വയ്‌ക്കുന്നത്.പോർച്ച് ഗീസ് പാരമ്പര്യവും മുഗളപാരമ്പര്യവുമാണ് ഇക്കൂട്ടർ തുടരാൻ ആഗ്രഹിക്കുന്നത് . ഇവർ തമ്മിലുള്ള അന്തർധാര സജീവമാണ് . ഇവർ എതിർക്കുന്നത് ഹിന്ദുക്കളെയാണ് , ഹിന്ദു സംസ്‌കാരത്തേയും മതത്തേയുമാണ് . ഹിന്ദു സംഘടനകൾ അവരുടെ വഴിയിലെ തടസ്സങ്ങളായാണ് അവർ കാണുന്നത് . അത് മാത്രമാണ് ഹിന്ദുസംഘടനകൾക്കെതൊരായുള്ള ഇവരുടെ ആക്രമണത്തിന് കാരണവും. ‘ എന്നാണ് ആര്‍.വി. ബാബുവിന്റെ വാക്കുകൾ














