ന്യൂദല്‍ഹി: കേണല്‍ പുരോഹിത് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിനെ അറിയുമോ? സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുഭീകരനാക്കി ജയിലിലടച്ചാല്‍ മിടുക്കനായ ഈ ഉദ്യോഗസ്ഥന്റെ ഭാവി എന്നെന്നേയ്‌ക്കുമായി ഇരുളടഞ്ഞതാക്കാമെന്ന് കരുതി. പാകിസ്ഥാൻ തീവ്ര വാദികൾ മുംബൈയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന ഇൻ്റലിജെൻസ് റിപ്പോർട്ട് കൊടുത്തതിനാണ് ലഫ്. കേണല്‍ പുരോഹിതിനെ അന്ന് കേന്ദ്രം ഭരിയ്‌ക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദു ഭീകരനാക്കി ജയിലിലടച്ചത്.

ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന മിടുക്കനായ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ അനുഭവിച്ചത്
…
അത്യുജ്ജ്വലനായ ദേശസ്‌നേഹിയും മി ലിട്ടറി ഇൻ്റലിജൻസുമായി ബന്ധപ്പെട്ട് പ്ര വർത്തിച്ചിരുന്ന ഇന്ത്യൻ ആർമി ഓഫീ സർ ആയിരുന്നു ലഫ് കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിത് . 2008 നവംബറിൽ മഹാരാഷ്‌ട്ര ഭീകരവിരു ദ്ധ സേന (ATS) അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ‘അഭിനവ് ഭാരത്’ എന്ന ഗ്രൂപ്പിന്റെ ഭാഗമാണെന്നും, ആറ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മലേഗാവ് സ്‌ഫോടനത്തിന് സ്‌ഫോടകവസ്തുക്കളും സഹായവും നൽകിയെന്നും എടിഎസ് ആരോപിച്ചു. അന്ന് കേന്ദ്രത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സോണിയാഗാന്ധിയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലുള്ള യുപിഎ സർക്കാരും മഹാരാഷ്‌ട്രയിൽ കോൺഗ്രസ് എൻസി പി സഖ്യസർക്കാരുമായിരുന്നു അധികാ രത്തിൽ.
കേണൽ പുരോഹിത് 9 വർഷം ജയിലിൽ കിടക്കേണ്ടിവന്നു. ആര്‍എസ്എസിനെയും ബിജെപിയെയും ഒതുക്കാന്‍ ഉണ്ടാക്കിയ വലിയൊരു ഗൂഢാകഥയായിരുന്നു സോണിയാഗാന്ധി സര്‍ക്കാര്‍ ഇറക്കിയ സഫ്രന്‍ ടെറര്‍ അഥവാ കാവി ഭീകരത എന്നത്. മലേഗാവ് സ്‌ഫോടനം നടത്തിയത് ഈ കാവി ഭീകരരായ ഹിന്ദുസംഘമാണെന്ന് ലഫ്. കേണല്‍ പുരോഹിതിനെക്കൊണ്ട് പറയിക്കാന്‍ ക്രൂരമായ പീഡനങ്ങള്‍ അഴിച്ചുവിട്ടു. ഒപ്പം കഠിനതടവും.
കേണല്‍ പുരോഹിതിന്റെ രക്ഷനായി മോദി എത്തുന്നു
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പിന്നീട് കേസ് എടിഎസിൽ നിന്ന് എൻ ഐഎയ്‌ക്ക് (NIA) കൈമാറി. 17 വർഷ ത്തെ വിചാരണയ്‌ക്ക് ശേഷം 2025-ൽ എൻഐഎ കോടതി കേണൽ പുരോഹിതിനെ എല്ലാ കുറ്റങ്ങളിൽ നിന്നും വിമുക്തനാക്കി.
സത്യസന്ധനും മിടുക്കനുമായ ഈ ഉദ്യോഗസ്ഥനെ സേനയ്‌ക്ക് വേണം എന്ന നിര്‍ബന്ധം മോദി സര്‍ക്കാരിനുണ്ടായിരുന്നു. അങ്ങിനെ കേണല്‍ പുരോഹിത് സൈനിക സേവനത്തിലേക്ക് തിരിച്ചുവരികയും കേണൽ റാങ്കിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു. ഏപ്രില്‍ 10 വെള്ളിയാഴ്ച അദ്ദേഹം ഒരു ബ്രിഗേഡിയറായി ചുമതലയേറ്റു. 17 വർഷത്തിന് ശേഷം മാന്യമായി കുറ്റ വിമുക്തനാക്കപ്പെട്ടിട്ടും, അദ്ദേഹം ഒരിക്ക ൽ പോലും തന്റെ രാജ്യത്തെയോ സർ ക്കാരിനെയോ നീതിന്യായ വ്യവസ്ഥയെയോ കുറ്റപ്പെടുത്തിയില്ല. മറിച്ച്, രാജ്യ ത്തെ വീണ്ടും സേവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു.
അജിത് ഡോവലിന്റെ പിന്‍ഗാമിയാകുമോ പുരോഹിത്
അജിത് ഡോവലിന്റെ പദവിയായ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ സ്ഥാനം ഡോവൽ സാബിന് ശേഷം അലങ്കരിക്കാൻ പോകുന്നത് ഈ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത് ആയിരിക്കുമെന്ന് പ്രതിരോധരംഗം നിരീക്ഷിക്കുന്നവര്‍ പറയുന്നു. അത്രയ്‌ക്ക് മിടുക്കനായ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനാണ് പുരോഹിത്.
















