ജയ്‌പൂർ : ബോയിംഗ് എഎച്ച്-64 അപ്പാച്ചെയുടെ വ്യോമാക്രമണ ശേഷി ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടി ഇന്ത്യയുടെ ‘ബ്രഹ്മാസ്ത്ര’ . പൊഖ്‌റാൻ ഫയറിംഗ് റേഞ്ചിലാണ് ഇന്ത്യൻ സൈന്യം ഫയറിംഗ് അഭ്യാസം വിജയകരമായി നടത്തിയത് . ഏറ്റവും പുതിയ ആക്രമണ ഹെലികോപ്റ്ററിന്റെ പോരാട്ട വീര്യം പ്രദർശിപ്പിച്ച ‘ബ്രഹ്മാസ്ത്ര’ വ്യോമാഭ്യാസം ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നത് കൂടിയായിരുന്നു.
കൃത്യതയുള്ള സ്‌ട്രൈക്കുകളും നെറ്റ്‌വർക്ക് കേന്ദ്രീകൃത യുദ്ധ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിലുള്ള സൈന്യത്തിന്റെ ശ്രദ്ധയും ഈ പ്രദർശനം എടുത്തുകാണിക്കുന്നു . AGM-114 ഹെൽഫയർ മിസൈലുകൾ, റോക്കറ്റുകൾ, ഓൺബോർഡ് തോക്ക് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് അപ്പാച്ചെ കൃത്യമായ ആക്രമണങ്ങൾ നടത്തി. പൈലറ്റുമാരും ഗ്രൗണ്ട് ക്രൂവും തമ്മിലുള്ള ഏകോപനം പരീക്ഷിക്കുക എന്നതും ഈ അഭ്യാസത്തിന്റെ ലക്ഷ്യമായിരുന്നു. ലോകത്തിലെ ഏറ്റവും നൂതനമായ മൾട്ടി-റോൾ കോംബാറ്റ് ഹെലികോപ്റ്ററുകളിൽ ഒന്നായാണ് അപ്പാച്ചെ കണക്കാക്കപ്പെടുന്നത്.
ഇതിൽ 30 എംഎം ചെയിൻ ഗൺ, ഹെൽഫയർ ആന്റി-ടാങ്ക് മിസൈലുകൾ, ഹൈഡ്ര റോക്കറ്റ് സംവിധാനങ്ങൾ എന്നിവ അപ്പാച്ചെയിൽ സജ്ജീകരിച്ചിട്ടുണ്ട് . ലോങ്‌ബോ റഡാർ, നൈറ്റ്-വിഷൻ സെൻസറുകൾ തുടങ്ങിയ നൂതന ടാർഗെറ്റിംഗ് സിസ്റ്റങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് രാത്രി ഉൾപ്പെടെ എല്ലാ കാലാവസ്ഥയിലും പ്രവർത്തനങ്ങൾ സാധ്യമാക്കുന്നു.
















