കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഖിൽ മാരാർക്കെതിരെ ആരോപണവുമായി മുൻ ബിഗ് ബോസ് താരം ഷിയാസ് കരീം. രാഷ്‌ട്രീയ പ്രവേശനത്തിനും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുമായി അഖിൽ മാരാർ കോടികൾ കൈപ്പറ്റിയെന്നാണ് ഷിയാസിന്റെ ആരോപണം.
”ഞാനൊരു കാര്യം പറയട്ടെ, പൈസ എന്തായാലും കിട്ടിയിട്ടുണ്ട്. അത് നൂറു ശതമാനം ഉറപ്പാണ്. ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും. കിട്ടിയിട്ടുണ്ടെന്ന് നമുക്ക് അറിയാമല്ലോ. അത് കാലം തെളിയിക്കും. ഉറപ്പാണ്. എനിക്ക് നുണ പറയേണ്ട കാര്യം ഇല്ല. എനിക്കറിയാമത്”, എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഷിയാസ് കരീം പറഞ്ഞതിങ്ങനെ.
മുൻപ് രമേഷ് പിഷാരടി അഖിൽ മാരാരെ കുറിച്ചു പറഞ്ഞ കാര്യങ്ങളെ അനുകൂലിച്ചും ഷിയാസ് കരീം അഭിപ്രായപ്രകടനം നടത്തിയിരുന്നു. “അയാളുടെ കാലമല്ലേ. പിഷാരടി പറഞ്ഞ കാര്യത്തോട് നൂറ് ശതമാനം ഞാന്‍ യോജിക്കുന്നുണ്ട്. അതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഞാന്‍ പുള്ളിയെ പറ്റി ഒന്നും പറയേണ്ട ആവശ്യമില്ല. മുന്നെ പറഞ്ഞ് പറഞ്ഞ് മടുത്ത കാര്യമാണ്. ഞാന്‍ പറയുമ്പോള്‍ പുള്ളിക്ക് വല്ലാതെ റീച്ച് കിട്ടുകയാണ്. അതുകൊണ്ട് പറയേണ്ട ആവശ്യമില്ലല്ലോ. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു ഞാന്‍. ആ സീസണില്‍ പുള്ളി ഉണ്ടായിരുന്നെങ്കിലേ കണ്ടം വഴി ഓടുമായിരുന്നു. അഖിൽ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല. ബിഗ് ബോസ് ഈ ലോകത്തിലെ എല്ലാവരും കണ്ടുവെന്നാണ് പുള്ളിയുടെ വിചാരം”, എന്നായിരുന്നു ഷിയാസ് പറഞ്ഞത്.
സോഷ്യല്‍മീഡിയയില്‍ ഭീകര ആക്രമണമാണ് ഷിയാസിനെതിരെ നടക്കുന്നത്. ബിഗ് ബോസ് സീസണ് മുമ്പും ഇപ്പോഴും നിന്നെ ഞങ്ങള്‍ക്കറിയില്ല എന്നും കൊച്ചിയിലെ ചില ആള്‍ക്കാര്‍ ഉണ്ടാക്കിയ ഇമേജ് മാത്രമേ തനിക്ക് ഉള്ളു.. എന്തായാലും കളി മാറീട്ട….. ഇങ്ങനെ പോകുന്നു കമന്റുകള്‍
















