തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ കാലത്ത് അഞ്ചുമണിക്കാണ് ആദ്യത്തെ മലർ നിവേദ്യം നടക്കുന്നതെന്നിരിക്കെ, പുലർച്ചെ മൂന്നുമണിമുതൽ രസീതിയാക്കി പ്രസാദം കൊടുക്കാനുള്ള തീരുമാനം വിശ്വാസത്തെ വഞ്ചിക്കുന്നതാണെന്ന് ആക്ഷേപം ഉയരുന്നു.
മുമ്പ് ഗുരുവായൂരിലെ മുഴുവൻ പ്രസാദവും നേദിച്ചശേഷമാണ് ഭക്തർക്ക് വിതരണം ചെയ്തിരുന്നത്. അത് ഇപ്പോൾ ഇല്ലാതായി.
ക്ഷേത്ര ചടങ്ങുകളും ആചാരങ്ങളും സംബന്ധിച്ച ആധികാരിക ബോധമുള്ള ഗുരുവായൂരപ്പ ഭക്തൻ ശ്രീകുമാർ എഴുവപ്പാടി ഫേസ്ബുക്കിൽ ഇങ്ങനെ എഴുതുന്നു:
ഗുരുവായൂർ ക്ഷേത്രത്തിൽ മൂന്നു മണിക്ക് നിർമ്മാല്യ ദർശനവും, വാകചാർത്തും, നവകാഭിഭേഷകവും, ശംഖാഭിഷേകവും കഴിഞ്ഞാണ് എതാണ്ട് കാലത്ത് അഞ്ചു മണിക്കാണ് ആദ്യത്തെ നിവേദ്യമായ മലർ നിവേദ്യം ഭഗവാന് നൽകുന്നത്. അതിനു ശേഷം അഞ്ചേമുക്കാലിന് ഉഷപൂജക്കാണ് മറ്റു പഴം പഞ്ചസാര, നെയ്യ്‌പായസം, വെണ്ണ, വെള്ള നിവേദ്യവും മറ്റും ദേവന് നിവേദിക്കുന്നത് പിന്നെയുള്ള പാൽപായസവും, പാലട, തൃമധുരവും, മറ്റു നിവേദ്യങ്ങളും പന്തീരടി – ഉച്ചപൂജ സമയത്താണ് നിവേദിക്കാറുള്ളത്. അപ്പം, അട, അവിൽ നിവേദ്യങ്ങൾ അത്താഴപൂജക്കു നിവേദിച്ചതിനു ശേഷമാണ് ലഭിക്കുക.
അപ്പോഴാണ് ഒരു ന്യായമായും ഒരു സംശയം വരുന്നത്, കാലത്ത് മൂന്നു മണിക്ക് ലഭിക്കുന്ന നിവേദ്യങ്ങൾ എതോക്കെയാണ് ?? പൂജകൾ ആരംഭിക്കുന്നതിനു മുൻപേ നിവേദ്യങ്ങൾ ലഭിക്കുമോ ???
മുൻപോക്കെ ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ നിവേദ്യങ്ങളും ദേവന് അന്നന്ന് നിവേദിച്ചതിനു ശേഷം മാത്രമാണ് ഭക്തർക്ക് ലഭിക്കാറുണ്ടായിരുന്നുള്ളൂ. അത്രയും നിഷ്കർഷ ആ കാര്യങ്ങളിൽ നിലനിറുത്തിയിരുന്നു.
എന്നാൽ കുറച്ചു കാലങ്ങളായി ചില കപട പരിഷ്കരണവാദികളുടേ ഇടപ്പെടലുകൾ മൂലം പഴകിയ നിവേദ്യങ്ങളാണ് (മുന്നോ നാലോ ദിവസം മുൻപ് നിവേദിച്ചുവെന്ന് പറയപ്പെടുന്ന) ഭക്തർക്ക് സീൽ ചെയ്ത പാത്രങ്ങളിലും പാക്കറ്റുകളിലാക്കി വിതരണം ചെയ്തു വരുന്നത്.
ക്ഷേത്ര സങ്കൽപമനുസരിച്ച് ദേവന് സമർപ്പിക്കുന്ന ഭക്ഷണമാണ് നിവേദ്യം (നൈവേദ്യം). ഭക്തിയോടെ ദേവതകൾക്ക് ഭക്ഷണം സമർപ്പിച്ച്, അത് അമൃതായി കണക്കാക്കി ഭക്തർ (പ്രസാദം) സ്വീകരിക്കുന്ന ആചാരമാണിത്. സാധാരണയായി ക്ഷേത്രത്തിലെ നിവേദ്യസമയത്ത് ഭക്തർ പുറത്തിറങ്ങിനിൽക്കാറുണ്ട്. തിടപ്പള്ളിയ്‌ക്കും ശ്രീകോവിലിനും ഇടയിൽ ഭക്തർ നിൽക്കാൻ പാടില്ലെന്ന സങ്കൽപ്പത്തിലാണ് ഭക്തരെ ഈ സമയം പുറത്തിറക്കുന്നത്. നിവേദ്യം ഭഗവാന്റെ ഭക്ഷണമായാണ് കണക്കാക്കുന്നത്. ഈ സമയം ഭാഗവാന്റെ നാവ് തിടപ്പള്ളിയ്‌ക്കും ശ്രീകോവിലിനും ഇടയ്‌ക്ക് നീണ്ടുകിടക്കുമെന്നാണ് സങ്കൽപം. ഇതുകൊണ്ടാണ് ഇതിന് നടുവിൽ ആരും നിൽക്കാൻ പാടില്ലെന്ന് പറയുന്നത്.
എന്നാൽ ചില കള്ളു കച്ചവടക്കാർ ഭരണസമിതി ചെയർമാന്മാരായി വന്ന കാലത്താണ് ഇത്തരം കപട പരിഷ്കരണങ്ങൾ നിവേദ്യങ്ങളുടെ വിതരണത്തിൽ ഏർപ്പെടുത്തിയത്. ഇയാളിപ്പോഴും ചില കപട പുരോഗമന വാദങ്ങളുമായി രംഗത്തുണ്ട്.
ഇയാളുടെ പുതിയ വാദം ഷർട്ടു ധരിച്ച് ആളുകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നുള്ളതാണ്. പണ്ട് ചാരായം വാറ്റിയാണ് ആളുകൾ മദ്യം കഴിച്ചിരുന്നത്. പിന്നീട് അതു കാണാൻ നല്ല ഭംഗിയുള്ള കുപ്പിയിലാക്കി നിറം ചേർത്ത് വിൽക്കാൻ തുടങ്ങി. ആ തിയ്യറിയെ അടിസ്ഥാനമാക്കി ക്ഷേത്ര കാര്യങ്ങളിൽ അഭിപ്രായം പറയാൻ തുടങ്ങിയിരിക്കുന്നത്. അത്തരത്തിലുള്ള അവരുടെ അനുഭവം കൊണ്ടായിരിക്കാം അവർ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത്.
ഇവിടെ ക്ഷേത്രത്തിൽ ചില സമ്പ്രദായങ്ങളുണ്ട് അതു തിരുത്തുന്നതിന് ക്ഷേത്ര സങ്കൽപമനുസരിച്ച് ചില രീതികളുമുണ്ട്. അവർ ഈ വക കാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയട്ടേ. അല്ലാതെ വഴിയിൽ നടന്നു പോകുന്നവനൊക്കെ ഇതിൽ അഭിപ്രായം പറയാതിരിക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്.
















