ലക്നൗ : പൂർവ്വികർ ചെയ്ത തിരുത്തി യുവതലമുറ . ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ പഹാഡി ദർസെന്ദ ഗ്രാമത്തിലെ താമസക്കാരനായ മനേന്ദ്ര സിംഗും , ഭാര്യയും മൂന്ന് മക്കളുമാണ് ഹിന്ദുമതം സ്വീകരിച്ചത്. ഹരിദ്വാറിലെ ശാന്തികുഞ്ചിൽ നിന്നുള്ള ജ്യോതി കലാഷ് യാത്ര ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ മുൻകൂട്ടി നടത്തിയിരുന്നു. ഹവനം, പൂജ, പൂണൂൽ ചടങ്ങ് തുടങ്ങിയ മതപരമായ ആചാരങ്ങളും നടന്നു.
വർഷങ്ങൾക്ക് മുൻപ് മനേന്ദ്രസിംഗിന്റെ മുത്തച്ഛനാണ് ഇസ്ലാം സ്ത്രീയെ വിവാഹം കഴിച്ച് ഇസ്ലാം മതം സ്വീകരിച്ചത് . ഇതാണ് താനിപ്പോൾ തിരുത്തിയതെന്ന് മനേന്ദ്രസിംഗ് പറയുന്നു. താൻ വിവാഹം കഴിച്ചത് മുസ്ലീം സ്ത്രീയായ ഷബ്നത്തിനെയാണെങ്കിലും ഇന്ന് ഷബ്നവും പൂർണ്ണസമ്മതത്തോടെ ഹിന്ദുമതം സ്വീകരിക്കുകയായിരുന്നുവെന്നും മനേന്ദ്രസിംഗ് പറഞ്ഞു.
മുത്തച്ഛൻ ഇസ്ലാം മതം സ്വീകരിച്ച ശേഷം കുടുംബാംഗങ്ങൾ പതിവായി നിസ്ക്കാരം നടത്തിയിരുന്നു. എങ്കിലും, താൻ ഒരിക്കലും നിസ്കാരം നടത്തിയിട്ടില്ലെന്നും വളരെക്കാലമായി ഹിന്ദുമതത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും മനേന്ദ്ര സിംഗ് പറയുന്നു. തന്റെ മൂന്ന് മക്കൾക്കും ഹിന്ദു പാരമ്പര്യമനുസരിച്ച് പേരിട്ടിരുന്നു.
ധർമ്മജാഗ്രൺ വിഭാഗിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രകൂട് ഗായത്രി ശക്തിപീഠത്തിൽ നിന്നുള്ള സന്യാസിമാരും ഋഷിമാരും പ്രാദേശിക മത സംഘടനകളും സന്നിഹിതരായിരുന്നു.
മനേന്ദ്ര സിംഗ് ഒരു മുസ്ലീം സ്ത്രീയായ ഷബ്നം എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഗൃഹപ്രവേശനത്തിന് ശേഷം അവരുടെ പേരും സപ്ന സിംഗ് എന്നാക്കി മാറ്റി.
















