ഗുവാഹത്തി : കോൺഗ്രസ് അധികാരത്തിൽ വന്നാൽ അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന രാഹുലിന്റെ ഭീഷണിയ്‌ക്ക് മറുപടിയുമായി ഹിമന്ത . ഭീഷണിയെ തള്ളിക്കളഞ്ഞ ഹിമന്തബിശ്വ ശർമ്മ തന്നെ അറസ്റ്റ് ചെയ്യാൻ ഇന്ദിരാഗാന്ധിയും, രാജീവ് ഗാന്ധിയും രാഹുൽ പോലും വീണ്ടും ജനിക്കേണ്ടി വരുമെന്നും പറഞ്ഞു .
“അടുത്ത ഏഴ് ജന്മമെടുത്താലും എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ല . പാകിസ്ഥാനിൽ അസം തിരഞ്ഞെടുപ്പിനെക്കുറിച്ച് ടോക്ക് ഷോകൾ നടത്തുന്നത് സാധാരണമാണോ . എന്നാൽ ഗൗരവ് ഗൊഗോയി എന്ന “ഛോട്ടാ പപ്പു” വിനായി പാക് മാധ്യമങ്ങൾ പ്രചാരണം നടത്തുന്നു.
ഞാൻ ഒരു ഡ്യൂപ്ലിക്കേറ്റ് ഹിന്ദുവാണെന്ന് അവർ പറയുന്നു . അങ്ങനെയെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹം തന്റെ കുട്ടികളുടെയും ഭാര്യയുടെയും മതം പ്രഖ്യാപിക്കാത്തത്? അദ്ദേഹം അത് ചെയ്യാൻ ധൈര്യപ്പെടുന്നില്ല, കാരണം അദ്ദേഹം തന്നെ തന്റെ കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. അസം തിരഞ്ഞെടുപ്പിന് മുമ്പ് പാകിസ്ഥാൻ ടെലിവിഷൻ ചാനലുകൾ ടോക്ക് ഷോകൾ നടത്തുകയും ഗൗരവ് ഗൊഗോയിക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്യുന്നു .
ഈ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. പാകിസ്ഥാൻ മാധ്യമങ്ങൾ ഗൗരവ് ഗൊഗോയിക്ക് വേണ്ടി പ്രചാരണം നടത്തുന്നു, അതിന്റെ അർത്ഥമെന്താണ്, അദ്ദേഹത്തിന്റെ പാകിസ്ഥാൻ ബന്ധം എത്രത്തോളം ശക്തമാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. പാകിസ്ഥാനിൽ അസം തിരഞ്ഞെടുപ്പിനെക്കുറിച്ച് ടോക്ക് ഷോകൾ നടത്തുന്നത് സാധാരണമാണോ . മുമ്പ് അങ്ങനെ സംഭവിച്ചിട്ടില്ലായിരുന്നു, എന്നാൽ ഇത്തവണ ഗൗരവ് ഗൊഗോയിക്ക് അത് പ്രത്യേകമാണ്.
ഗൗരവ് ഗൊഗോയിയുടെ പാക് ബന്ധത്തെക്കുറിച്ചുള്ള എന്റെ ആരോപണത്തിന് ഇത് ശക്തമായ തെളിവാണ്. അസമിനെയും വടക്കുകിഴക്കൻ മേഖലയെയും ബംഗ്ലാദേശുമായി ലയിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. “ ഹിമന്തശർമ്മ പറഞ്ഞു.
















