ടെഹ്റാൻ: ഇറാനിലെ കരാജ് പാലത്തിന് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് പകരമായി സൗദിയെയും ബഹ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ എട്ട് പാലങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്. ഇതോടെ സാമ്പത്തികമായി ഗള്‍ഫ് രാജ്യങ്ങള്‍ തകരുമോ എന്ന ആശങ്ക ഇന്ത്യക്കാരുള്പ്പെടെയുള്ളവര്ക്കിടയില് പരക്കുകയാണ്.
ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക ഇടപാടുകളുടെ കേന്ദ്രമാണ് ഈ പാലങ്ങള്‍. ഇത് തകര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ വ്യാപാരം തകരും. ഇതോടെ പരക്കെ ആശങ്ക പരന്നിരിക്കുകയാണ്.
കിംഗ് ഫഹദ് പാലം തകര്‍ക്കും
തകര്‍ക്കാന്‍ പോകുന്ന പാലങ്ങളുടെ പട്ടിക ഇറാന് പുറത്തുവിട്ടു. ഇതില്‍ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ പാലങ്ങൾ ഉൾപ്പെടുന്നു.
കുവൈറ്റിലെ ഷേഖ് ജവേര് പാലം, സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ്ങ് ഫഹദ് കോസ് വേ, അബുദാബിയിലെ പ്രധാന പാലങ്ങള്‍, ജോര്‍ദാനിലെ പാലം എന്നിവ ഉള്‍പ്പെടെയാണ് ഇറാന് തകര്‍ക്കാന്‍ പോകുന്ന എട്ട് പാലങ്ങള്‍.
‘പാലത്തിന് പകരം പാലം’എന്ന നയമാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നതെന്നും ഇറാന് നേതാക്കള്‍ അറിയിച്ചു. ഇതോടെ ഗള്‍ഫില്‍ ആശങ്ക പരന്നിരിക്കുകയാണ്.
ഇറാനിലെ ടെഹ്റാനെയും കാരാജിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ പാലമായ ബി1 (കരാജ്) പാലം ആണ് യുഎസ് കഴിഞ്ഞ ദിവസം തകർത്തത് ഇസ്രയേലും അമേരിക്കയുമാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് ഇറാന്റെ ആരോപണം.
ആക്രമണത്തിന് പ്രതികാരമായി അറബ് മേഖലയിലെ ഏഴ് പ്രധാന പാലങ്ങളുടെ പട്ടിക ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടു. ഈ പട്ടികയിൽ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ പാലങ്ങൾ ഉൾപ്പെടുന്നു.
















