Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആ തടയല്‍ …. സ്വാഭാവികമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 01:09 pm IST
in Main Article

രാവിലെ കുളിച്ച് കുറിയിട്ട് മട്ടുപ്പാവില്‍ കഞ്ചാവ് ചെടിക്ക് വെള്ളമൊഴിക്കുന്ന ‘നല്ലവനായ ഉണ്ണി’ സിനിമയില്‍ മാത്രമല്ല വോട്ട് തേടി പാലക്കാട്ടെ തെരുവിലുമുണ്ടെന്നത് കഴിഞ്ഞ ദിവസമാണ് മാലോകര്‍ക്ക് മനസിലായത്. കോമഡി ഫ്ളോറിലെ ജഡ്ജിങ് പാനലില്‍നിന്ന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയിട്ടും ഉണ്ണി വളര്‍ന്നിട്ടില്ലെന്ന് മാത്രമല്ല, വളരാന്‍ തയാറുമല്ലെന്നാണ് പോയ ദിവസങ്ങളിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ആളിപ്പോള്‍ ജനാധിപത്യത്തിന്റെ സംരക്ഷകനാവാനാണ് ശ്രമിക്കുന്നത്. വടക്കന്തറയില്‍ വോട്ട് തേടിയെത്തിയപ്പോള്‍ അന്നാട്ടിലെ സ്ത്രീകള്‍ ചേര്‍ന്ന് നല്ലവനായ രമേശനെ തടഞ്ഞതാണ് പ്രകോപനം. അതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവച്ചാണ് ബിജെപിയുടെ ജനാധിപത്യവിരുദ്ധതയെക്കുറിച്ചോര്‍ത്ത് അദ്ദേഹം വേദനിക്കുകയും നടുങ്ങുകയും ചെയ്തത്. സുഹൃത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുതലാളിയും ഒപ്പം ചേര്‍ന്ന് നടുങ്ങിയിട്ടുണ്ട്. അതാണ് ഇന്‍ഡി ഒരുമ എന്ന് പറയുന്നത്.

സംഭവം ആദ്യം കേട്ടവരും കണ്ടവരും എന്താണ് വടക്കന്തറയിലുണ്ടായതെന്ന് ഒന്ന് അമ്പരന്നു എന്നത് വാസ്തവമാണ്. പിന്നെയാണ് ഉണ്ണി നനച്ചുവളര്‍ത്തിയത് തനി കഞ്ചാവാണെന്ന സിനിമാറ്റിക് സത്യം വെളിച്ചത്തുവന്നത്. പാലക്കാട്ട് കാലുകുത്തിയപ്പോഴേ നല്ലവന്‍ പറഞ്ഞത് മാങ്കൂട്ടത്തില്‍ ചെയ്തതൊക്കെ തുടരനാണ് താന്‍ വന്നതെന്നാണ്. അപ്പറഞ്ഞതിന്റെ പൊരുള്‍ പിന്നെപ്പിന്നെയാണ് എല്ലാവര്‍ക്കും മനസിലായത്. വോട്ടുപിടിക്കാന്‍ വലംതോളിലുരുമ്മി നടന്നവരിലൊരുത്തന്‍, അതും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരിലൊരുവന്‍ ഒരു പാവം പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ വാര്‍ത്ത പുറത്തുവന്നതോടെ ഒപ്പമുള്ളതെല്ലാം ഇനം ഒന്നാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. പീഡനത്തില്‍ പ്രശോഭിതനായ കൗണ്‍സിലര്‍ അന്ന് ഒളിവില്‍ പോയതാണ്. ഇന്നേവരെ പുറത്തുവന്നിട്ടില്ല. മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച ഇന്‍ഡിപ്പോലീസ് പ്രശോഭനെയും സംരക്ഷിക്കുന്നുവെന്നാണ് ആരോപണം.

പാലക്കാട്ടെ സ്ത്രീസമൂഹം രാത്രിയെ പകലാക്കി എസ്പി ഓഫീസിന് മുന്നില്‍ ആളിക്കത്തി. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ സമരത്തീയായി. ഗുരുതര ആരോപണങ്ങളാണ് ശോഭ സുരേന്ദ്രന്‍ ആധികാരികതയോടെ ഉന്നയിച്ചത്. അച്ഛനുമമ്മയുമില്ലാത്ത ഒരു പാവം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും വീഡിയോ കോള്‍ വഴി ആശാന് കാട്ടിക്കൊടുക്കുകയും ചെയ്തുവത്രെ. ആശാനാണ് മാങ്കൂട്ടത്തിലിനെയും ഇപ്പോള്‍ രമേശനെയും പാലക്കാട്ട് നയിക്കുന്നത്. ആശാന്റെ പറമ്പില്‍ പരിശോധന നടത്തിയാല്‍ പ്രശോഭന്‍ പുറത്തുവരുമെന്ന് ശോഭ സുരേന്ദ്രന്‍ പറയുന്നത് വെറുതെയല്ല. എന്നാല്‍ ഇതൊന്നും ആരും കണ്ടില്ല, കേട്ടില്ല. ആരോടും മിണ്ടിയില്ല. രാവിലെ ചില മാധ്യമപ്രവര്‍ത്തകര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് കൗണ്‍സിലറുടെ റേപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പുള്ളി പതിവ് പുച്ഛത്തില്‍ അതൊക്കെ വ്യക്തിപരമായ കാര്യമല്ലേ എന്നാണ് പോലും പ്രതികരിച്ചത്.

ബലാത്സംഗം വ്യക്തിപരമാണെന്ന് പറയുന്ന ഒരാളോട് വടക്കന്തറയിലല്ല എവിടെയായാലും സ്ത്രീസമൂഹം എങ്ങനെ പ്രതികരിക്കണമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? സിനിമാക്കാരനായതുകൊണ്ട്, കോമഡിക്കാരനായതുകൊണ്ട് എന്ത് പറഞ്ഞാലും ആളുകള്‍ അത് തമാശയായി കാണുമെന്നാണോ നല്ലവന്‍ കരുതിയത്. അത്തരമൊരു ആനുകൂല്യം വല്ലാണ്ട് കൊണ്ടുനടന്ന ഒരു മുഖ്യമന്ത്രിയാണ് പണ്ട് ചായകുടി പോലെയാണ് ബലാത്സംഗം എന്ന് തമാശിച്ചത്. അതൊക്കെ ഓന്റെ ഒരു കാമഡിയല്ലേ എന്ന് ചിരിച്ചുതള്ളുന്നതാണു പോലും ജനാധിപത്യം.

സുരക്ഷിത കേരളം എന്ന മുദ്രാവാക്യത്തില്‍ ഭീകരതയില്‍ നിന്നുള്ള സുരക്ഷിതത്വം മാത്രമല്ല, ആഭാസന്മാരില്‍ നിന്നുള്ള സുരക്ഷിതത്വവുമുണ്ടെന്ന് ഇവരറിയണം. സ്ത്രീവിരുദ്ധര്‍ വട്ടമിട്ട് നിന്ന ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നതില്‍ കവിഞ്ഞൊരു തമാശ എവിടെയാണുള്ളത്.

അശ്ലീലവും അസംബന്ധവുമാക്കി കേരള രാഷ്‌ട്രീയത്തെ മാറ്റിയ ഇന്‍ഡി മുന്നണിക്കാരില്‍ നിന്നുള്ള രക്ഷയ്‌ക്കായി എടുക്കുന്ന മുന്‍കരുതല്‍ മാത്രമാണ് വടക്കന്തറയിലെ പ്രതിഷേധം. ഗണേശനും പി.കെ. ശശിയും ആര്‍ഷോയും ശശീന്ദ്രനും കെ.സി. വേണുഗോപാലും രാഹുല്‍ മാങ്കൂട്ടത്തിലും ഗോപി കോട്ടമുറിക്കലും പി. ശശിയും ഹൈബി ഈഡനും ഷാഫി പറമ്പിലും പിന്നെ തീവ്രത അളക്കുന്നതില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള എ.കെ. ബാലനും പി.കെ, ശ്രീമതിയുമൊക്കെയാണ് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പോരാട്ടത്തിനിറങ്ങുന്നത്. അവരുടെ ഏറ്റവും പുതിയ കാപ്സ്യൂളാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആ തടയല്‍ സ്വാഭാവികമാണെന്ന് അറിഞ്ഞാല്‍ തീരുന്നതേയുള്ളൂ ഇപ്പോഴത്തെ ആശങ്കകള്‍.

 

Tags: election 2026keraral assembly election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

Kerala

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.