തിരുവനന്തപുരം: ശബരിമലയും ഗുരുവായൂരുമുൾപ്പെടെ സകല ആരാധനാലയങ്ങളും രാഷ്‌ട്രീയ മുക്തമാക്കും. ശബരിമല സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ആരാധനാലയങ്ങളിലും അടിസ്ഥാന സൗകര്യ വികസനം നടത്തും, എൻഡിഎയുടെ തെരഞ്ഞെടുപ്പുവാഗ്ദാന പത്രിക പറയുന്നു.
ശബരിമലയും, ഗുരുവായൂരും ആചാരങ്ങളിലെ സർക്കാർ ഇടപെടലുകൾ അവസാനിപ്പിക്കും. എല്ലാ ആരാധനാലയങ്ങളെയും ഞങ്ങൾ സംരക്ഷിക്കും. ക്ഷേത്രഭരണം പൂർണ്ണമായും ഭക്തർക്ക് കൈമാറുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു.
ശബരിമല വിഷയം എന്നത് ഒറ്റപ്പെട്ട ഒരു വിവാദമല്ല, മറിച്ച് കേരളത്തിലുടനീളമുള്ള ആരാധനാലയങ്ങൾ നേരിടുന്ന വഞ്ചനയുടെയും കടന്നാക്രമണങ്ങളുടെയും ഭാഗമാണ്. എൽഡിഎഫ് നിയന്ത്രിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ അയ്യപ്പ സ്വാമിയുടെ പൂങ്കാവനം കൊള്ളയുടെ വേദിയായി മാറി. സ്വർണ്ണ മോഷണ വിവാദം ദേവസ്വം മന്ത്രിയുടെയും ഭരണം നിയന്ത്രിക്കുന്ന എൽഡിഎഫ് നോമിനികളുടെയും പങ്കിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. വിഷയത്തിൽ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്തുവന്നു. സർക്കാർ ഒത്താശയോടെയും പോലീസ് സംരക്ഷണത്തോടെയും യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിച്ചുകൊണ്ട് ആചാരലംഘനം നടത്തി ഭക്തരെ ആഴത്തിൽ മുറിവേൽപ്പിച്ചു. ഇത്രയൊക്കെയായിട്ടും, തങ്ങളുടെ സത്യവാങ്മൂലത്തിൽ തിരുത്തലുകൾ വരുത്താതെ സർക്കാർ ഇപ്പോഴും കോടതിയിൽ തന്ത്രങ്ങൾ പയറ്റുകയാണ്. ഇത് വിശ്വാസ സംരക്ഷണം ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള ആത്മാർത്ഥതയില്ലായ്‌മയെയാണ് കാണിക്കുന്നത്.
ഈ അഴിമതിയും രാഷ്‌ട്രീയ ഇടപെടലുകളും അവസാനിപ്പിക്കുന്നതിനായി താഴെ പറയുന്ന തിരുത്തൽ നടപടികൾ ഞങ്ങൾ നടപ്പിലാക്കും; എൻഡിഎ പ്രകടന പത്രിക പറയുന്നു.
കൂടുതൽ വായിക്കാൻ:

















