Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ലെന്നും ആ പണം ദുരുപയോഗം ചെയ്താലാണ് എഫ്സിആര്‍എ റദ്ദാകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍.
എഫ്സിആര്‍എ ക്രിസ്ത്യന്‍ സമുദായത്തെ ബാധിക്കുന്നതാണ് എന്നാണ് കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം. എഫ്സിആര്‍എ വഴി ഇന്ത്യയില്‍ ഒരു സമുദായം മാത്രമല്ല ഹിന്ദു, ക്രിസ്ത്യന്‍, മുസ്ളീം സംഘടനകള്‍ വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നുണ്ട്. എഫ്സിആര്‍എ ഭേദഗതിബില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത് അതിന്റെ മറവില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

പുറത്തു നിന്ന് വരുന്ന പണത്തിന്റെ ഉറവിടം കണ്ടു പിടിക്കാന്‍ സാധിക്കില്ല. എഫ്സിആര്‍എ പ്രകാരം പണം നിയമപരമായി ഉപയോഗിച്ചില്ലെങ്കില്‍ എഫ്സിആര്‍എ റദ്ദാകും. റദ്ദായാല്‍ ഇങ്ങനെ ലഭിച്ച പണം വഴി ഉണ്ടാക്കിയ ആസ്തികള്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ പരിധിയില്‍ വരും. ഇതാണ് നിയമം. ഇക്കാര്യത്തില്‍ ക്രൈസ്തവസഭകളുടെ ആശങ്ക ദൂരീകരിക്കും. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദവും തമ്മില്‍ ബന്ധമുണ്ട്. ഇന്ത്യയില്‍ മാത്രമല്ല അമേരിക്ക, യൂറോപ്പ്, ദക്ഷിണേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദവും തമ്മില്‍ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഭകളും അമ്പലങ്ങളും മുസ്ളീം പള്ളികളും എഫ്സിആര്‍എ വഴി കൊണ്ടു വരുന്ന പണം അവര്‍ നിയമപരമായി ഉപയോഗിക്കുന്നു. പിന്നെന്തിനാണ് ഇങ്ങനെ കള്ളപ്രചരണം നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തില്‍ കള്ളപ്പണം വെളുപ്പിച്ചാല്‍ ആ ഇടപാടിനെ മരവിപ്പിക്കാനുള്ള അവകാശം അന്വേക്ഷണ ഏജന്‍സികള്‍ക്കുണ്ട്.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കാന്‍ പോവുകയാണെന്ന് അവര്‍ക്ക് കൃത്യമായി മനസിലായിട്ടുണ്ട്.അതാണ് ഓരോ ദിവസവും ഓരോ പ്രചരണങ്ങളുമായി രംഗത്ത് വരുന്നത്. കോണ്‍ഗ്രസെന്തിനാണ് പേടിക്കുന്നത്, അവരാണോ കള്ളപ്പണം വെളുപ്പിക്കുന്നത്. വികസനത്തെക്കുറിച്ചോ, നാടിന്റെ ഭാവിയെക്കുറിച്ചോ, കുട്ടികളുടെ ഭാവിയെക്കുറിച്ചോ പറയാന്‍ കോണ്‍ഗ്രസിന് ഒരു താല്‍പര്യവുമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞു. കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ളാമിയുടെ പിന്തുണ സ്വികരിക്കുന്നു, സിപിഎം എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുന്നു. ഇവര്‍ തമ്മില്‍ എന്താണ് വ്യത്യാസമെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. പത്ത്കൊല്ലം മുമ്പ് എല്ലാം ശരിയാകും എന്ന് പറഞ്ഞ പാര്‍ട്ടി ഇന്ന് ജയിക്കാന്‍ എസ്ഡിപിഐയുടെ കാല് പിടിക്കുന്നു എന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

 

Recent Posts