Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്‍റിനെ ചായക്കടയാക്കിയ രാഹുലിനെ വിമര്‍ശിച്ച് ദേവഗൗഡ എഴുതിയ കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തോ? ഗുരുതര രോഗാവസ്ഥയ്‌ക്ക് പിന്നിലെന്ത്?

കടുത്ത രോഗബാധയിലേക്ക് സോണിയാഗാന്ധി വീണുപോയതിന് പിന്നില്‍ മകന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തകര്‍ന്നതിലെ വേദന മൂലമാണെന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 07:09 pm IST
in India

ന്യൂദല്‍ഹി: കടുത്ത രോഗബാധയിലേക്ക് സോണിയാഗാന്ധി വീണുപോയതിന് പിന്നില്‍ മകന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തകര്‍ന്നതിലെ വേദന മൂലമാണെന്ന് വിലയിരുത്തല്‍. പാര്‍ലമെന്‍റിന്റെ കവാടത്തില്‍ മറ്റ് പ്രതിപക്ഷഎംപിമാര്‍ക്കൊപ്പം ചായകുടിച്ചും ബിസ്കറ്റ് കഴിച്ചും പവിത്രമായ പാര്‍ലമെന്‍റ് മന്ദിരത്തിനെ വെറും ചായക്കടയാക്കി മാറ്റിയ രാഹുലിനെ കഠിനമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അയച്ച കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തുവെന്ന് ദല്‍ഹിയിലെ ചില സീനിയര്‍ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. മകനെ എല്ലാവരും ബഹുമാനിക്കുന്ന ഒരു അന്തസ്സുള്ള രാഷ്‌ട്രീയനേതാവായി കാണണം എന്ന് കരുതിയിരുന്നു സോണിയ. മുതിര്‍ന്ന രാഷ്‌ട്രീയനേതാക്കള്‍ കേവലമായി വിമര്‍ശിച്ചു തള്ളുന്ന ഒരു റൗഡി പരിവേഷമുള്ള വ്യക്തിത്വമായി രാഹുല്‍ അധപതിച്ചത് തെല്ലൊന്നുമല്ല സോണിയയെ വേദനിപ്പിച്ചിരിക്കുന്നത്.

“പാര്‍ലമെന്‍റ് കവാടത്തെ വെറും ചായക്കടയാക്കി മാറ്റി രാഹുല്‍ ഗാന്ധിയും കൂട്ടരും”- ദേവഗൗഢയുടെ പരിഭവം

മകനെ ഗുണദോഷിക്കാന്‍ ആവശ്യപ്പെട്ട് സോണിയയ്‌ക്ക് അയച്ച കത്തില്‍ ഉടനീളം രാഹുല്‍ ഗാന്ധിയുടെ നിരുത്തരവാദിത്വത്തെ ശക്തമായി ദേവഗൗഡ വിമര്‍ശിച്ചിട്ടുണ്ട്.. പാര്‍ലമെന്‍റില്‍ ഈയിടെ നടക്കുന്ന സംഭവവികാസങ്ങളില്‍ അങ്ങേയറ്റം തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും ദേവഗൗഡ പറയുന്നു. “പ്രതിപക്ഷത്തിന്റെ അന്തസ്സില്ലാത്ത പെരുമാറ്റ രീതി നമ്മുടെ പാര്‍ലമെന്‍റിന്റെ ജനാധിപത്യ അടിത്തറയെയാണ് നശിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാര്‍ പാര്‍ലമെന്‍റില്‍ വലിയ കോലാഹലം ഉണ്ടാക്കുന്നു, മുദ്രാവാക്യം മുഴക്കുന്നു. പഴയകാലത്ത് മൗലാന അബ്ദുള്‍ കലാമും അംബേദ്കറും സര്‍ദാര്‍ വല്ലഭായ് പട്ടേലും അടിത്തറയിട്ട പാര്‍ലമെന്‍റ് ഇത്രയും നിലവാരമില്ലാത്ത രീതിയില്‍ കാണുന്നത് ഇപ്പോഴാണ്. ഞാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എനിക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷെ അവര്‍ ഒരിയ്‌ക്കലും പാര്‍ലമെന്‍റ് കവാടത്തില്‍ തടസ്സമുണ്ടാക്കുന്ന രീതിയില്‍ കുത്തിയിരുന്നിട്ടില്ല. അവിടെ കുത്തിയിരുന്ന് ചായകുടിക്കുകയും ബിസ്കറ്റ് തിന്നുകയും വഴി പാര്‍ലമെന്‍റിനെ ഒരു ചായക്കടയ്‌ക്ക് തുല്യമാക്കി മാറ്റിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും. ഇതേക്കുറിച്ച് മകന്‍ രാഹുല്‍ ഗാന്ധിയോട് സംസാരിക്കണമെന്നും പാര്‍ലമെ‍ന്‍റിന്റെ അന്തസ്സിലേക്ക് മടങ്ങിപ്പോകാന്‍ അഭ്യര്‍ത്ഥിക്കണമെന്നും ദേവഗൗഡ സോണിയാഗാന്ധിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മറുപടിക്കത്തില്‍ മകനെ ഗുണദോഷിക്കാമെന്ന് സോണിയ എഴുതിയോ?

ഈ കത്തിന് ദേവഗൗഡയ്‌ക്ക് സോണിയഗാന്ധി മറുപടി നല്‍കിയെന്നാണ് ദല്‍ഹി വൃത്തങ്ങള്‍ പറയുന്നത്. അതില്‍ മകനെ പറഞ്ഞ് കാര്യങ്ങള്‍ ബോധ്യപ്പെടുത്താമെന്നും സോണിയാഗാന്ധി എഴുതിയിട്ടുണ്ടത്രെ. ഇവിടെ മകന്റെ വിചിത്രമായ പെരുമാറ്റ രീതികളില്‍ മനം നൊന്ത ഒരു അമ്മയെ കാണാമെന്നും ആര്‍. രാജഗോപാലിനെപ്പോലെയുള്ള മുതിര്‍ന്ന ജേണലിസ്റ്റുകള്‍ പറയുന്നു. അധികം താമസിയാതെയാണ് സോണിയാഗാന്ധിക്ക് രോഗബാധയുണ്ടായത്. മകനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അസ്തമിച്ചതിലുള്ള ഒരു അമ്മയുടെ വേദനയാണോ ഈ രോഗബാധയ്‌ക്ക് പിന്നിലെന്നും ചിലര്‍ വിലയിരുത്തുന്നു.

204 പ്രമുഖ വ്യക്തികളും രാഹുലിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് തുറന്ന കത്തെഴുതി
രാഹുല്‍ ഗാന്ധഇയുടെ പാര്‍ലമെന്‍റ് കവാടത്തിലെ‍ വില കുറഞ്ഞ പെരുമാറ്റ രീതിയെ വിമര്‍ശിച്ച് 204 പ്രമുഖ വ്യക്തികളും ഈയിടെ തുറന്ന കത്തെഴുതിയിരുന്നു. മകര്‍ ദ്വാര്‍ എന്നറിയപ്പെടുന്ന പാര്‍ലമെന്‍റിനെ കവാടത്തില്‍ ഇരുന്നുള്ള രാഹുല്‍ ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ എംപിമാരുടെയും ചായകുടിയും ബിസ്കറ്റ് തീറ്റയും അപഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടി 116 വിരമിച്ച ഉന്നത കരസേന ഉദ്യോഗസ്ഥരും 84 മുന്‍ ബ്യൂറോക്രാറ്റുകളും തുറന്ന കത്തെഴുതിയിരുന്നു. ഇതും സോണിയാഗാന്ധിയെ വേദനിപ്പിച്ചിരുന്നു.

രാഹുലിനെ ആരൊക്കെയോ തെറ്റായ വഴിയിലൂടെ നയിക്കുന്നു
പലരും രാഹുല്‍ ഗാന്ധിയെ മുതലെടുക്കുകയും തെറ്റായ രീതിയില്‍ നയിക്കുകയും ചെയ്യുന്നുവെന്ന മനോവിഷമം സോണിയാഗാന്ധിയ്‌ക്കുണ്ട്. അതിപ്പോള്‍ പാര്‍ലമെന്‍റ് കവാടത്തിലൂടെ മറ്റൊരാള്‍ക്ക് കയറിപ്പോകാന്‍ പറ്റാത്തവിധം തടസ്സപ്പെടുത്തി കുത്തിയിരുന്നു അവിടെയിരുന്ന ചായയും ബിസ്കറ്റും കഴിക്കുന്ന തീരിയിലേക്ക് കാര്യങ്ങള്‍ അധപതിപ്പിച്ചിരിക്കുന്നുവെന്ന വിഷമം സോണിയയ്‌ക്കുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Parliament into a teashopRahul GandhicongressSonia GandhiDevegowdaLatest newsParlament entranceMakar dwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.