മുംബൈ: ധുരന്ധർ എന്ന സ്പൈ ത്രില്ലർ യഥാർത്ഥമാണ്. ഈ മാസം ആദ്യം തിയേറ്ററുകളിൽ എത്തിയതുമുതൽ, ചിത്രം പൊതുജനങ്ങളുടെ ഇടയിൽ ചർച്ചാവിഷയമായി തുടരുന്നു. ഇതില്‍ ഇന്‍റലിജൻസ് ബ്യൂറോ (ഐബി) ഡയറക്ടർ അജയ് സന്യാൽ ആയി ആർ മാധവനും ചിത്രത്തിൽ അഭിനയിക്കുന്നു. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലായരി ഗ്യാങ്ങ് എന്ന ക്രിമിനല്‍ സംഘത്തിനെ തകര്‍ക്കാന്‍ അജിത് ഡോവല്‍ നടത്തുന്ന ആസൂത്രണം സിനിമയില്‍ ത്രില്ലടിപ്പിക്കുന്ന ഭാഗങ്ങളാണ്.
ലായരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ അജിത് ഡോവല്‍
ഇന്ത്യയെ തകര്‍ക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ അധോലോകസംഘമാണ് ലായരി ഗ്യാങ്ങ്. പണം പിടിച്ചുപറി, കള്ളനോട്ടടിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, മയക്കമരുന്ന് കടത്ത് എന്നിവ വഴിയാണ് ഈ ഗ്യാങ്ങ് പണം ഉണ്ടാക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ ഈ ഗ്യാങ്ങ് ഇന്ത്യന്‍ കറന്‍സി വന്‍തോതില്‍ അച്ചടിച്ച് ഇറക്കുന്നുണ്ട്. 2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലും ഈ ഗ്യാങ്ങുണ്ട്. അതുപോലെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം പാക് ഭീകരര്‍ തട്ടിക്കൊണ്ടുപോകുന്നത് ഇന്ത്യയിലെ തീഹാര്‍ ജയിലില്‍ നിന്നും അവരുടെ ഭീകരന്‍ മസൂദ് അസറിന്റെ മോചനം ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു. ഇവിടെ വിമാനം റാഞ്ചിയ ഭീകരരുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് എത്തുന്നത് അജിത് ഡോവല്‍ ആണ്. അന്ന് അവിടെ വിമാനത്തിനുള്ളില്‍ ബന്ദികളായിരിക്കുന്ന ഇന്ത്യക്കാരെ അജിത് ഡോവല്‍ അഭിസംബോധന ചെയ്തു. നിങ്ങളെ എല്ലാവരേയും മോചിപ്പിക്കും എന്ന് ഡോവല്‍ ഉറപ്പുനല്‍കി. പിന്നാലെ ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിക്കാനും ഡോവല്‍ മറന്നില്ല. ഈ രാജ്യസ്നേഹത്തിന്റെ വൈകാരിക നിമിഷം അതിന്റെ തീവ്രത ചോരാതെ നടന്‍ മാധവന്‍ അഭിനയിക്കുന്നുണ്ട്. ഇതിന് തിയറ്ററില്‍ വന്‍കയ്യടിയാണ് ഉയരുന്നത്.
ജീവിതത്തിനും മരണത്തിനും ഇടയില്‍ നിന്ന ആ കഥ അജിത് ഡോവല്‍ പറയുന്നു
Ajit doval spent 7 yrs disguised as begger in Pakistan! Hear it from the OG Dhurandhar! 🔥❤️ pic.twitter.com/WDvCnzZmyg
— Shilpa (@shilpa_cn) December 15, 2025
പാകിസ്ഥാനിൽ വർഷങ്ങളോളം രഹസ്യമായി പ്രവർത്തിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൽ നിന്നാണ് ധുരന്ധര്‍ എന്ന സിനിമയിലെ അജയ് സന്യാല്‍ എന്ന കഥാപാത്രത്തെ സംവിധായകന്‍ ആദിത്യ ധര്‍ സൃഷ്ടിച്ചത്. ഈ കഥാപാത്രത്തെ മാധവന്‍ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. 1980 കളുടെ അവസാനത്തിൽ ഐബിയിൽ ജോലി ചെയ്യുകയും പാകിസ്ഥാനില്‍ ചാരപ്രവര്‍ത്തനത്തിന് പോയപ്പോള്‍ ഡോവല്‍ ഒരു മുസ്ലീമായി വേഷമിടുകയും ചെയ്തു. പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ജീവന്‍ പണയം വെച്ച് ഏകദേശം ഏഴ് വർഷത്തോളം ഡോവല്‍ താമസിച്ചതായി അറിയപ്പെടുന്നു.നിര്‍ണ്ണായകമായ പല രഹസ്യങ്ങളും ഇന്ത്യയ്‌ക്ക് ചോര്‍ത്തി നല്കി. അതില്‍ ഒന്ന് പാകിസ്ഥാന്‍ ആണവായുധം വികസിപ്പിക്കുന്നുണ്ട് എന്ന സത്യമായിരുന്നു. പക്ഷെ അന്നത്തെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ എടുക്കാത്തതിനാല്‍ പാകിസ്ഥാന്‍ അണുബോംബുണ്ടാക്കി. അതല്ലെങ്കില്‍ അത് തടയാന്‍ ഇന്ത്യയ്‌ക്ക് കഴിയുമായിരുന്നു.
ഒരു പൊതു പരിപാടിയിൽ, ഡോവലിനോട് പാകിസ്താനില്‍ കഴിഞ്ഞ വർഷങ്ങളെക്കുറിച്ചും അദ്ദേഹം എപ്പോഴെങ്കിലും ഒരു “ധർമ്മ സങ്കടം” (ഒരു ധാർമ്മിക പ്രതിസന്ധി) നേരിട്ടിട്ടുണ്ടോ എന്നും ഒരാള്‍ ചോദിക്കുന്നതും അതിന് ഡോവല്‍ നല്‍കുന്ന മറുപടിയും വൈറലായി പ്രചരിക്കുകയാണ്. . ഒളിവിൽ ജീവിക്കുന്നതിന്റെ അപകടസാധ്യതകളും വൈകാരിക സങ്കീർണ്ണതയും എടുത്തുകാണിക്കുന്ന ഡോവല്‍ പാകിസ്ഥാനിലെ ലാഹോറിൽ നിന്നുള്ള ഒരു സംഭവം വിവരിച്ചു.
ഒരു പള്ളിയിൽ നിന്ന് മടങ്ങിവരുമ്പോള്‍ മാര്‍ഗ്ഗമധ്യേ ഒരു മൂലയിൽ ഒരു വൃദ്ധൻ ഇരിക്കുന്നത് ശ്രദ്ധിച്ചുവെന്ന് ഡോവൽ പറയുന്നു. വെളുത്ത നീളമുള്ള താടിയുള്ള ആ മനുഷ്യൻ ഡോവലിനെ അരികെ വിളിച്ചു. എന്നിട്ട് ചോദിച്ചു: “തും ഹിന്ദു ഹോ? (നീ ഒരു ഹിന്ദുവാണോ?)”. അല്ലെന്ന് ഡോവൽ മറുപടി നൽകി.
ചെവി കുത്തി, ഒരു മുന്നറിയിപ്പ്
പിന്നെ ആ മനുഷ്യൻ അദ്ദേഹത്തോട് കൂടെ വരാൻ ആവശ്യപ്പെട്ടു, ഒരു ചെറിയ മുറിയിലേക്ക് കൊണ്ടുപോയി. ഡോവൽ ഹിന്ദുവാണെന്ന് ആ വൃദ്ധൻ ഉറപ്പിച്ചു പറഞ്ഞു. എന്തുകൊണ്ടെന്ന് ഡോവൽ ചോദിച്ചപ്പോൾ, അയാൾ ഡോവലിന്റെ ചെവി കുത്തിയത് ചൂണ്ടിക്കാണിച്ചു. ഇതിന് ഡോവല്‍ മറുപടി നല്‍കിയത് ഇങ്ങിനെ:”ചില പ്രദേശങ്ങളിൽ, യുവ ഹിന്ദു ആൺകുട്ടികളുടെ ചെവി കുത്തുന്ന ഒരു പാരമ്പര്യമുണ്ട്. ഞാൻ ജനിക്കുമ്പോൾ ഹിന്ദുവായിരുന്നു, പിന്നീട് ഞാൻ മതം മാറി”. ഡോവല്‍ നല്‍കിയ മറുപടി ആ വൃദ്ധനെ തൃപ്തിപ്പെടുത്തിയില്ല. അയാള്‍ ഡോവലിനോട് ചെവിയിൽ പ്ലാസ്റ്റിക് സർജറി നടത്തി കാതുകുത്തിയ പാട് കളയാന്‍ ഉപദേശിച്ചു.
അങ്ങനെ പറയാൻ താൻ നിർബന്ധിതനായതിന്റെ കാരണം അദ്ദേഹം വിശദീകരിച്ചു. “ഞാനും ഒരു ഹിന്ദുവാണ്”- ആ മനുഷ്യൻ പറഞ്ഞു. തുടർന്ന് അദ്ദേഹം ഒരു അലമാര തുറന്ന് ശിവന്റെയും ദുർഗ്ഗാ ദേവിയുടെയും ചെറിയ വിഗ്രഹങ്ങൾ തുറന്നു. വർഗീയ കലാപത്തിനിടെ തന്റെ മുഴുവൻ കുടുംബവും കൊല്ലപ്പെട്ടുവെന്നും അയാള്‍ പറഞ്ഞു.
അജിത് ഡോവൽ പാകിസ്ഥാനിൽ 7 വർഷം യാചകന്റെ വേഷം കെട്ടി ജീവിച്ചു. ഇക്കാലത്ത് പാകിസ്ഥാന്റെ ആണവായുധം വികസിപ്പിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്നത് തെളിവ് സഹിതം പുറത്തുകൊണ്ടുവന്നത് ഡോവലാണ്. ധുരന്ധറില്‍ ഈ കഥയുമുണ്ട്.
















