തിരുവനന്തപുരം : പട്ടികജാതി വിഭാഗ ങ്ങളെ ചാനൽ ചർച്ചയിൽ അപമാനിച്ച സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡി സുരേഷ് കുമാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. കേരളത്തിലെ മൂന്ന് ഇടതു പക്ഷ മുൻ എം എൽ എമാർ ബിജെപി യിൽ ചേർന്നതിനെ വളരെ മോശമായ ഭാഷയിൽ സിപിഎം നേതാവ് ഡി സുരേഷ് കുമാർ പ്രമുഖ ചാനലിന്റെ ചർച്ചയിൽ അതിക്ഷേപിക്കുകയായിരുന്നു. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അവർ കിടക്കില്ല പൊട്ട കുളത്തിലേക്കെ പോകു എന്ന പ്രസ്താവന സാക്ഷര കേരളത്തെ ഞെട്ടിക്കുന്നതാണ്. സിപിഎം പട്ടികജാതി വിഭാഗക്കാരെഇപ്പോഴും ഇങ്ങനെ തന്നെയാണോ കാണുന്നതെന്നു സിപിഎം നേതൃത്വം വ്യക്തമാക്കണം സിപിഎം ഇപ്പോഴും പ്രാകൃത ശിലാ യുഗത്തിലൂടെ യാണ് കടന്ന് പോയ്‌കൊണ്ടിരിക്കുന്നത് പട്ടികജാതിക്കാർ എന്നും സിപിഎം ന്റെ അടിമകളായി ജീവിക്കണം എന്നാണ് കരുതുന്നതെങ്കിൽ സിപിഎമ്മിന് തെറ്റ് പറ്റി. കമ്മ്യൂണിസ്റ്റ് എം ൽ എ മാർ ഇനിയും ബിജെപി യിലേക്കെത്തും. ഇടതു മുന്നണിയിലെ പട്ടികവിഭാഗ വിരുദ്ധ നടപടിയിൽ മനം നൊന്തിട്ടാണ് ഇവർ ബിജെപിയിൽ ചേർന്നത്. സിപിഎമ്മിന്റെ പട്ടികജാതി വിഭാഗത്തോടുള്ള അവഗണനയും അസ്പൃശ്യതയും കണ്ടു മടുത്തിട്ടാണ് എംഎൽഎ മാർ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോട് വിടപറയാൻ തയ്യാറായത്. പട്ടികജാതി വിഭാഗത്തെ ചാനൽ ചർച്ചയിൽ അപമാനിച്ച സിപിഎം നേതാവ് കേരളത്തിലെ പട്ടികജാതി സമൂഹത്തോട് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണം. അല്ലാത്ത പക്ഷം പട്ടികജാതി വിഭാഗത്തെ മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ച സിപിഎം നേതാവിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.
















