ന്യൂഡൽഹി ; അസമിലെ കാംരൂപ് ജില്ലയിലെ ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്ത 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ.
ഫെബ്രുവരി 27 ന് അസാരയിലെ സർക്കിൾ ഓഫീസർ പുറപ്പെടുവിച്ച നോട്ടീസിനെ തുടർന്നാണ് ഓപ്പറേഷൻ നടന്നത്. ആദിവാസി മേഖലയിൽ താമസിക്കാനുള്ള യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കുടുംബങ്ങൾക്ക് 15 ദിവസത്തെ സമയം അനുവദിച്ചു.
“ഈ പ്രദേശം മുഴുവൻ ഒരു ഗോത്ര മേഖലയാണ്, അവിടെ ഗോത്രവർഗക്കാർക്കോ, സർക്കാർ ഗോത്ര മേഖലയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് അവിടെ സ്ഥിരതാമസമാക്കിയ ആളുകൾക്ക് (കുടുംബങ്ങൾക്ക്) മാത്രമേ താമസിക്കാൻ കഴിയൂ“ ഉദ്യോഗസ്ഥർ പറഞ്ഞു.
















