Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

ജേക്കബ് ജോസ് 8281405920 by ജേക്കബ് ജോസ് 8281405920
Mar 17, 2026, 11:04 am IST
in Vicharam, Main Article

കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍, കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി പവര്‍കട്ട് ഇല്ല എന്ന പരസ്യം കണ്ടു. ഈ പ്രസ്താവന ശരിയാണോ എന്നും, അതിന്റെ പിന്നിലുള്ള വസ്തുതകളും ഒന്ന് പരിശോധിക്കാം.

1987 വരെ കേരളം വൈദ്യുതി മിച്ച സംസ്ഥാനമായിരുന്നു. അതിനുശേഷം സംസ്ഥാനത്തെ ഉപഭോഗം പടിപടിയായി ഉയര്‍ന്നു. എന്നാല്‍ ഉല്‍പാദന വര്‍ദ്ധനവ് തീര്‍ത്തും നിശ്ചലാവസ്ഥയിലായി. അതുകൊണ്ടാണ് കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് കേരളത്തില്‍ ഉപയോഗിച്ച 31654 മില്യണ്‍ യൂണിറ്റ് വൈദ്യുതിയില്‍, 23478 മില്യണ്‍ യൂണിറ്റും പുറമേനിന്ന് വാങ്ങേണ്ടി വന്നത്. ഇതിന് ചിലവായ തുകയാകട്ടെ 12983 കോടി രൂപയും. സാങ്കേതികമായി, പത്തു വര്‍ഷമായി പവര്‍കട്ട് ഇല്ല എന്നു പറയുന്നത് തന്നെ തെറ്റാണ്. ലൈനിലെ തകരാറുമൂലം മുന്‍കൂട്ടി അറിയിക്കാതെ കറന്റ് പോകുന്നതാണ് പവര്‍കട്ട്. ഏതെങ്കിലും രീതിയില്‍ വൈദ്യുതി ക്ഷാമം നേരിടുന്നതുകൊണ്ട് വൈദ്യുതി വിച്ഛേദിക്കുന്നതിനെ ലോഡ് ഷെഡ്ഡിങ് എന്ന് വേണം വിളിക്കാന്‍.

കേരളത്തില്‍ മുമ്പ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിരുന്നതിന്റെ കാരണം, രാജ്യത്ത് ആവശ്യാനുസരണം വൈദ്യുതി ലഭ്യമല്ലായിരുന്നു എന്നതാണ്. ഇന്ന് ലോഡ് ഷെഡ്ഡിങ്ങ് ആവശ്യം വരുന്നില്ല, കാരണം നാഷണല്‍ ഗ്രിഡില്‍ വൈദ്യുതി ഏത് സമയത്തും വേണ്ടത്ര കിട്ടുന്നു. ‘വണ്‍ നേഷന്‍, വണ്‍ ഗ്രിഡ്’ എന്ന തത്വം ദേശീയ തലത്തില്‍ പ്രാവര്‍ത്തികമാക്കി. അതുകൊണ്ട് എവിടെ കറണ്ടിന് ആവശ്യക്കാരുണ്ടോ, അവിടെ ആവശ്യാനുസരണം സപ്ലൈ ചെയ്യാന്‍ സാധിക്കും. പവര്‍ എക്സ്ചേഞ്ച് എന്ന സംവിധാനത്തിലൂടെ, സ്പോട്ട് പര്‍ച്ചേസ് പോലും നടത്താവുന്ന രീതിയാണ് ഇപ്പോഴുള്ളത്.

കേരളത്തില്‍ 2015-ലെ ജനറേഷന്‍ കപ്പാസിറ്റി 3000 മെഗാ വാട്ടായിരുന്നു. 2025 ആയപ്പോള്‍ ആ കപ്പാസിറ്റി വെറും 5000 മെഗാവാട്ടായി മാത്രമാണ് ഉയര്‍ത്താനായത്. എന്നാല്‍ ഭാരതമൊട്ടാകെ നോക്കിയാല്‍ 2015-ലെ മൂന്നു ലക്ഷം മെഗാവാട്ട് ശേഷി, 2025 ആയപ്പോള്‍ അഞ്ചര ലക്ഷം മെഗാ വാട്ടിലേക്കാണ് ഉയര്‍ന്നത്. അതുകൊണ്ടാണ് ഇന്ന് നാഷണല്‍ ഗ്രിഡില്‍ ഏത് സമയത്തും ആവശ്യത്തിന് വൈദ്യുതിയുള്ളത്. പത്തു വര്‍ഷം കൊണ്ട് കേരളത്തിലുണ്ടായ 2000 മെഗാവാട്ട് വര്‍ദ്ധനവില്‍, 1500 മെഗാവാട്ടും കഴിഞ്ഞ ഒന്നോ, രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ഥാപി
ച്ച ഗാര്‍ഹിക സോളാര്‍ പാനലുകളില്‍ നിന്നാണ്. ഈ വര്‍ദ്ധനവിന് കാരണമായത് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് പ്രൊസ്യൂമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൊടുക്കുന്ന 78000 രൂപയുടെ സബ്സിഡിയാണ്.

കേരളത്തിലെ വൈദ്യുതി ഉല്‍പാദനം പ്രധാനമായും ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ്. ഇവിടെ ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നത് കെഎസ്ഇബിയിലെ സിവില്‍ വിഭാഗമാണ്. 500 ലേറെ സിവില്‍ എഞ്ചിനീയര്‍മാരുടെ ടീമാണ് ഈ ജോലി ചെയ്യുന്നത്. എങ്കിലും കുറ്റിയാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം ഉദ്ഘാടനം നടത്തിയതിനുശേഷം, തൊട്ടിയാര്‍ പദ്ധതിയുടെ ഉദ്ഘാടനം വരെയുള്ള 14 വര്‍ഷം കൊണ്ട് കൂട്ടിച്ചേര്‍ത്ത ഉത്പാദനശേഷി വെറും 89 മെഗാവാട്ട് മാത്രമാണ്. പിന്നീട് പണി പൂര്‍ത്തിയായ ഒരു പ്രധാന പദ്ധതിയാണ് പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം. ഈ പദ്ധതിയുടെ രൂപകല്‍പ്പന മുതല്‍ ഉണ്ടായിട്ടുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഇന്നും പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. വെറും 60 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി കഴിഞ്ഞ 19 വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഈ അവസരത്തില്‍, 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി പദ്ധതി വെറും എട്ടു വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത് എന്നതാണ് ശ്രദ്ധേയം.

പള്ളിവാസല്‍ പദ്ധതിയില്‍ 19 വര്‍ഷത്തെ കാലതാമസം വന്നതില്‍, കെഎസ്ഇബിയുടെ ഒരു എന്‍ജിനീയര്‍ക്കും വീഴ്ച സംഭവിച്ചിട്ടില്ല എന്ന ഒരു റിപ്പോര്‍ട്ട് കണ്ടു. അങ്ങനെയെങ്കില്‍ കേരളത്തില്‍ മുടങ്ങിക്കിടക്കുന്ന 676 മെഗാവാട്ട് ശേഷിയുള്ള 123 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഇതില്‍ തന്നെ 33 വര്‍ഷം പഴക്കമുള്ള വഞ്ചിയം, 32 വര്‍ഷമായിട്ടും തീരാത്ത ഭൂതത്താന്‍കെട്ട് എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കണം. നിര്‍മാണത്തിലിരിക്കുന്ന മറ്റ് ചില പ്രധാന പദ്ധതികള്‍ കൂടി സൂചിപ്പിക്കുന്നു, ബ്രാക്കറ്റില്‍ കാലതാമസവും കാണാം.

ജലവൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കെഎസ്ഇബിക്ക് സാധിക്കുന്നില്ല എന്നത് വ്യക്തമാണ്. ഈ സംസ്ഥാനത്ത് ഉപയോഗിക്കുന്ന മൊത്തം വൈദ്യുതിയില്‍ വെറും 25% മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് വിനിയോഗിക്കാമായിരുന്ന വലിയ തുക, വൈദ്യുതി വാങ്ങുന്നതിനായി ചെലവാകുന്നു.

ഈ സാഹചര്യത്തില്‍ ജലവൈദ്യുത പദ്ധതികള്‍ ജില്ലാ പഞ്ചായത്തുകള്‍ക്കും, ജില്ലാ സഹകരണ ബാങ്കുകള്‍ക്കും, പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്കുമായി വിഭജിച്ചു നല്‍കണം. അങ്ങനെ ചെയ്താല്‍ വൈദ്യുതിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാം. പ്രതിദിനം കേരള സര്‍ക്കാരിന് എടുക്കേണ്ടിവരുന്ന 101 കോടി രൂപ കടത്തില്‍, 30 കോടി രൂപയെങ്കിലും കുറക്കാനും കഴിയും.

(1) ചെങ്കുളം ഓഗ്മെന്റേഷന്‍ – 85 മില്യണ്‍ യൂണിറ്റ് (17 വര്‍ഷം),
(2) പഴശി സാഗര്‍ -7.5 മെഗാവാട്ട് (10 വര്‍ഷം)
(3) ചിന്നാര്‍ – 24 മെഗാവാട്ട് (9 വര്‍ഷം)
(4) മാങ്കുളം – 40 മെഗാവാട്ട് (14 വര്‍ഷം)

(പള്ളിവാസല്‍ പദ്ധതിയുടെ മുന്‍ പ്രൊജക്ട് മാനേജരാണ് ലേഖകന്‍)

 

Tags: KSEBkeralamElectricity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

Kerala

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

Kerala

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതിയുത്പാദനം കുറയും

പുതിയ വാര്‍ത്തകള്‍

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.