മോസ്കോ: ഇറാന്റെ പരമോന്നത നേതാവായ മൊജ്താബ ഖമനയി റഷ്യയിലെന്ന് റിപ്പോർട്ട്. അമേരിക്ക – ഇസ്രയേൽ സഖ്യത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൊജ്താബ റഷ്യയിൽ ചികിത്സയിലെന്നാണ് കുവൈത്ത് മാധ്യമമായ ‘അൽ-ജാരിദ’ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്ന് മൊജ്താബയെ അതീവ രഹസ്യമായി റഷ്യൻ വിമാനത്തിൽ മോസ്കോ നഗരത്തിലേക്ക് കൊണ്ടുപോയി ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
പരിക്കുകൾ ഗുരുതരമായതിനാൽ അദ്ദേഹത്തിന്റെ ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ വസതിക്ക് സമീപമുള്ള സ്വകാര്യ മെഡിക്കൽ കേന്ദ്രത്തിലാണ് ചികിത്സ നടക്കുന്നതെന്നാണ് വിവരം.
എന്നാൽ ഇതുസംബന്ധിച്ച് റഷ്യ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.എന്നാൽ മുജ്തബ പൂർണ ആരോഗ്യവാനാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്. മുജ്തബ ഖമനയിയെ ഇസ്രയേലോ അമേരിക്കയോ ലക്ഷ്യം വച്ചാൽ റഷ്യയും ചൈനയും ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















