തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ. ഒരു മതസംഘടനയെ പിണറായി സര്‍ക്കാര്‍ വഴിവിട്ട് പ്രീണിപ്പിച്ചതിന്റെ പ്രത്യുപകാരമാണോ ഈ പരസ്യപിന്തുണയ്‌ക്ക് പിന്നിലെന്ന് സംശയിക്കപ്പെടുന്നു.
പെന്തക്കോസ്ത് സഭാ വിഭാഗത്തെ ഔദ്യോഗികമായി ക്രൈസ്തവ സഭാ വിഭാഗമായി പരിഗണിക്കാനുള്ള സർക്കാർ തീരുമാനത്തിലുള്ള സന്തോഷപ്രകടനമായാണ് പിന്തുണയെന്ന് പെന്തകോസ്ത് സഭാ നേതൃത്വം പറയുന്നു.
തങ്ങളെ സഹായിക്കുന്ന മുന്നണിയെ പിന്തുണക്കുക എന്ന നിലപാടാണ് സഭ എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് നേതാവ് ബാബു പറയത്തുകാട്ടിൽ വ്യക്തമാക്കി. 35 ലക്ഷത്തോളം പെന്തക്കോസ് സഭ അംഗങ്ങൾ കേരളത്തിൽ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സർക്കാരിന്റെ കരുതലിനുള്ള നന്ദി പ്രകടനം വോട്ടുകളായി നൽകുമെന്നാണ് പെന്തക്കോസ്ത് നേതൃത്വം പറയുന്നത്.
















